രാഷ്ട്രീയക്കാരെ തമ്മിലടിപ്പിക്കുന്ന സംഘം തിരുവനന്തപുരത്ത് പിടിയിൽ: കൊടി കീറി കൊടി മരങ്ങള്‍ നശിപ്പിച്
തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികളുടെ കൊടിമരങ്ങളും കൊടികളും നശിപ്പിക്കുകയും എതിർ പാർട്ടികൾ തമ്മിൽ സംഘർഷം നിലനിൽക്കുന്ന ഭാഗങ്ങളിൽ ബൈക്കിലെത്തി നാടൻ പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്ന സംഘം പിടിയിൽ. ഞാണ്ടൂർക്കോണം പുളിയങ്കോട് സ്വദേശി അഖിൽ, വട്ടപ്പാറ മൂക്കംപാല സ്വദേശി ഉണ്ണി, പോത്തൻകോട് പൂലന്തറ സ്വദേശി ഷിയാസ്, കല്ലറ മിതൃമല സ്വദേശി അമൽ ദാസ് എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസങ്ങളിൽ ഞാണ്ടൂർക്കോണത്തും വട്ടപ്പാറയിലും ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് സംഘം പിടിയിലായത്. വിശദമായ ചോദ്യം ചെയ്യലിലാണ് വർഷങ്ങളായി നടക്കുന്ന സാമൂഹ്യ വിരുദ്ധ പ്രവർത്തനം വെളിച്ചത്തായത്. ഒരു പ്രദേശത്ത് ഏറ്റവും കൂടുതൽ ശക്തിയുള്ള രാഷ്ട്രീയ പാർട്ടിയുടെ കൊടിമരങ്ങളും തോരണങ്ങളും നശിപ്പിക്കുന്നതിലൂടെ എതിർപാർട്ടിക്കാരാണ് നശിപ്പിച്ചതെന്ന അനുമാനത്തിൽ പ്രദേശത്ത് സംഘർഷം ഉടലെടുക്കും. പ്രതിഷേധ യോഗങ്ങളും പൊലീസ് പട്രോളിംഗും ഏർപ്പെടുത്തുമ്പോൾ സംഘാംഗങ്ങൾ ഒന്നും അറിയാത്തമട്ടിൽ നടക്കാറാണ് പതിവ്.

ഒരു മാസം മുൻപ് പുളിയങ്കോട് സ്വദേശി ദേവരാജന്റെ വീട്ടിൽ നാടൻ ബോംബെറിഞ്ഞതും, ആറു മാസം മുൻപ് പോത്തൻകോട് പഞ്ചായത്തിലെ ബി.ജെ.പി.മെമ്പർ അനിതകുമാരിയുടെ വീട്ടിലും, വട്ടപ്പാറ കുറ്റിയാണിയിലെ ആളൊഴിഞ്ഞ പറമ്പിൽ നാടൻ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതും ഇക്കൂട്ടരാണെന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു.
കൂടാതെ ചേങ്കോട്ടുകോണം, പൗഡിക്കോണം, സ്വാമിയാർമഠം, ഞാണ്ടൂർക്കോണം, ആനന്ദേശ്വരം എന്നിവിടങ്ങളിൽ എല്ലാ പാർട്ടികളുടെയും കൊടികളും ഫ്ലക്സ് ബോർഡുകളും നശിപ്പിച്ച് പരസ്പര സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. കഴക്കുട്ടം സി.ഐ എസ്. വൈ സുരേഷ്, എസ്.ഐമാരായ സുധീഷ് കുമാർ, റോയ്, ഷാജി, വിജയകുമാർ , അസി സബ് ഇൻസ്പെക്ടർ ബിജു, സി.പി.ഒ മാരായ പ്രസാദ്, വിനോദ്, അൻസിൽ ,അരുൺ , പ്രിൻസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
-
കേരളത്തിൽ പ്രചാരണം അവസാന ലാപ്പിൽ; വോട്ടുറപ്പിക്കാൻ മോദിയും രാഹുലും വീണ്ടും എത്തുന്നു -
ആര് വന്നാലും കണ്ണീർ തോരുന്നില്ല, കുടിവെള്ളവും വെള്ളപ്പൊക്കവും കുട്ടനാട്ടിൽ തെരഞ്ഞെടുപ്പ് വിഷയങ്ങൾ -
'മോദി കേരളത്തിലേക്ക് വരുന്നത് പിണറായിക്ക് വേണ്ടി പ്രചാരണം നടത്താൻ', രൂക്ഷ വിമർശനവുമായി ചെന്നിത്തല -
'വീട്ടിലേക്ക് എത്തിയത് ചായ കുടിക്കാന്‍, കിറ്റുമായി ബിജെപിക്ക് ഒരു ബന്ധവുമില്ല';ദേവൻ -
'വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു..., തെളിവ് സഹിതം മറുപടി തരും';ശിവൻകുട്ടിയോട് ബിജെപി -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ












Click it and Unblock the Notifications