പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ അറ നിറയെ വിലമതിക്കാനാകാത്ത സമ്പത്ത്; കണ്‍സ്യൂമര്‍ഫെഡിന് കുടിശ്ശിക കോടികള്‍
എന്നാല്‍ ക്ഷേത്രത്തില്‍ സാമ്പത്തിക പ്രതിസന്ധിയില്ല എന്നാണ് ഭരണ സമിതിയിലെ സര്‍ക്കാര്‍ പ്രതിനിധി പറയുന്നത്. സ്റ്റോറില്‍ നിന്നുള്ള ബില്ലുകള്‍ പരിശോധിച്ച് പണം അനുവദിക്കുന്നതിലുണ്ടായ കാലതാമസമാണ് കാരണം

തിരുവനന്തപുരം: കോടിക്കണക്കിന് രൂപയുടെ സ്വത്ത് വകകളുള്ള ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ പൂജാദ്രവ്യങ്ങള്‍ക്ക് വരെ പ്രതിസന്ധി. കുടിശ്ശികയുള്ള ഒരുകോടിയോളം രൂപ അടിയന്തരമായി നല്‍കിയില്ലെങ്കില്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലേക്കുള്ള പൂജാദ്രവ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ വിതരണം നിര്‍ത്തലാക്കും എന്ന് കണ്‍സ്യൂമര്‍ ഫെഡ് മുന്നറിയിപ്പ് നല്കി.
ഇതോടെ ക്ഷേത്രത്തിലെ നിത്യപൂജകള്‍ ഉള്‍പ്പെടെയുള്ളവയുടെ കാര്യങ്ങള്‍ പ്രതിസന്ധിയിലാകും. ക്ഷേത്രത്തിലേക്കായി കണ്‍സ്യൂമര്‍ ഫെഡില്‍ നിന്ന് അന്നദാനത്തിനും പൂജകള്‍ക്കുമുള്ള സാധനങ്ങള്‍ വാങ്ങിയിരുന്നു. ഇതില്‍ വന്‍തുക കുടിശികയായി എന്നാണ് കണ്‍സ്യൂമര്‍ഫെഡ് പറയുന്നത്.
ക്ഷേത്രത്തിലെ സ്റ്റോറില്‍ പല സാധനങ്ങളും സ്റ്റോക്കില്ല എന്നും അടിയന്തരമായി പ്രശ്നത്തില്‍ ഇടപെടണം എന്നും ആണ് ക്ഷേത്രത്തിലെ സ്റ്റോര്‍ കീപ്പര്‍ പറയുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ഭരണസമിതിക്ക് സ്റ്റോര്‍ കീപ്പര്‍ കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്.
കണ്‍സ്യൂമര്‍ഫെഡ്, മാര്‍ക്കറ്റ് ഫെഡ് എന്നീ സ്ഥാപനങ്ങളില്‍ നിന്നാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അന്നദാനത്തിനുള്ള അരിയും പലവ്യഞ്ജനങ്ങളും മറ്റ് പൂജാസാധനങ്ങളും വാങ്ങിക്കുന്നത്. 2022 ഡിസംബര്‍ വരെയുള്ള കണക്ക് അനുസരിച്ച് കണ്‍സ്യൂമര്‍ഫെഡിന് മാത്രം 73.57 ലക്ഷം രൂപ കുടിശികയുണ്ട് എന്നാണ് വിവരം.
2022 മേയ് വരെ 28.55 ലക്ഷം രൂപ കുടിശിക ഉണ്ടായിരുന്നു. ഇത് മുഴുവന്‍ നല്‍കണം എന്ന് കണ്‍സ്യൂമര്‍ ഫെഡ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പണം ഇതുവരെ നല്‍കിയില്ല. ഇതിനിടെ മുഴുവന്‍ തുകയും നല്‍കണമെന്നാവശ്യപ്പെട്ട് കണ്‍സ്യൂമര്‍ഫെഡ് റീജിയണല്‍ മാനേജര്‍ ഡിസംബര്‍ 21 ന് പദ്മനാഭസ്വാമി ക്ഷേത്രം എക്സിക്യുട്ടിവ് ഓഫീസര്‍ക്ക് കത്ത് നല്‍കിയിരുന്നു.
എന്നാല്‍ ഇതില്‍ പ്രതികരണമൊന്നും ഉണ്ടായില്ല. ഇതോടെ കുടിശിക എത്രയും വേഗം തീര്‍ക്കണമെന്നും അല്ലെങ്കില്‍ വിതരണം നിറുത്തുമെന്നും കഴിഞ്ഞ ദിവസം കണ്‍സ്യൂമര്‍ ഫെഡ് അധികൃതര്‍ ഫോണില്‍ വിളിച്ച് പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസത്തെ കുടിശിക കൂടി കണക്കാക്കുമ്പോള്‍ കുടിശിക ഇനിയും കൂടും എന്നാണ് കണ്‍സ്യൂമര്‍ഫെഡ് പറഞ്ഞു.

എന്നാല്‍ ക്ഷേത്രത്തില്‍ സാമ്പത്തിക പ്രതിസന്ധിയില്ലെന്നും സ്റ്റോറില്‍ നിന്നുള്ള ബില്ലുകള്‍ പരിശോധിച്ച് പണം അനുവദിക്കുന്നതിലുണ്ടായ കാലതാമസമാണുണ്ടായത് എന്നുമാണ് ഭരണ സമിതിയിലെ സര്‍ക്കാര്‍ പ്രതിനിധി മാധവന് നായര്‍ പറയുന്നത്.
ഒരു മാസം ക്ഷേത്രത്തില്‍ 1.25 കോടി രൂപയാണ് ചെലവ് വരുന്നത്. ജീവനക്കാരുടെ ശമ്പളവും പെന്ഷനുമടക്കമാണ് ഇത്. ആകെ 235 ജീവനക്കാരാണ് പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉള്ളത്. ഇതില്‍ ദിവസ വേതനക്കാരും ഉള്‍പ്പെടും. നേരത്തെ ശമ്പളം, പെന്ഷന് എന്നിവയ്ക്കായി 10 കോടി അനുവദിക്കണം എന്നാവശ്യവുമായി സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതില്‍ രണ്ട് കോടി മാത്രമാണ് സര്‍ക്കാര്‍ അനുവദിച്ചത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications