മീശ വിനീതുമായി പോലീസ് തെളിവെടുപ്പ് നടത്തി; രക്ഷപ്പെടാൻ ഉപയോഗിച്ച കാർ കണ്ടെടുത്തു; ഇനി രക്ഷയില്ല
തിരുവനന്തപുരം: ടിക് ടോകിലും ഇൻസ്റ്റഗ്രാമിലെ ഏറെ ആരാധകരുണ്ടായിരുന്ന ആളായിരുന്നു വിനീത്. 'മീശ വിനീത്' എന്നാണ് ഇയാളെ അറിയിപ്പെട്ടിരുന്നു. എന്നാൽ ഇൻസ്റ്റഗ്രാമിൽ വീഡിയോ ചെയ്യാനുള്ള ടിപ്പുകൾ പഠിപ്പിക്കാമെന്ന് പറഞ്ഞ് ഇയാൾ പീഡിപ്പിച്ചുവെന്ന പരാതിയുമായി ഒരു പെൺകുട്ടി വന്നതോടെയാണ് ഇയാളുടെ കള്ളത്തരങ്ങൾ പുറത്തുവന്നു തുടങ്ങിയത്.
ഈ കേസിൽ ജയിലിലായി. ജയിലിൽ കഴിഞ്ഞ ഇയാൾ ജാമ്യം ലഭിച്ച് പിന്നീട് പുറത്തിറങ്ങുകയും ചെയ്തിരുന്നു. പിന്നീട് വീണ്ടും വീഡിയോകളുമായി സജീവായി. അതിനിടയിൽ ആണ് ഇയാൾക്കെതിരെ മറ്റൊരു കേസ് വരുന്നത്. പെട്രോൾ പമ്പിൽ നിന്ന് രണ്ടര ലക്ഷം കവർന്ന കേസിലാണ് ഇയാൾ അറസ്റ്റിലായത്. കേസിൽ ഇയാളുമായി പോലീസ് തെളിവെടുപ്പ് നടത്തി. ഇയാൾ കവർച്ചയ്ക്ക് ശേഷം രക്ഷപ്പെടാൻ ഉപയോഗിച്ച കാർ കണ്ടെത്തി.

ഇക്കഴിഞ്ഞ 23നായിരുന്നു കവർച്ച നടന്നത്. കണിയാപുരത്തെ പെട്രോൾ പമ്പ് മാനേജർ ഷാ ആലം ഉച്ച വരെ ഉള്ള കലക്ഷൻ പണവമായ രണ്ടര ലക്ഷം രൂപ എസ്ബിഐയുടെ പള്ളിപ്പുറം ശാഖയിൽ നിക്ഷേപിക്കാൻ എത്തിയപ്പോഴാണ് ഇവർ പണം കവർന്നത്. സംഭവത്തിൽ മീശ വിനീതും ഇയാളുടെ കൂടെ ഉള്ള ജിത്തുവും പിടിയിലായി. ഇവരെ രണ്ടു പേരെയും എത്തിച്ചാണ് കവർച്ച നടത്തിയത്. ബാങ്കിലേക്ക് പണവുമായി പോകുന്ന സമയം കൃത്യമായി നിരീക്ഷിച്ച ശേഷമാണ് കവർച്ച നടത്തിയതെന്ന് ഇവർ പോലീസിനോട് പറഞ്ഞു.
കവർച്ച നടത്താൻ നഗരൂരിൽ നിന്ന് ബൈക്കും മോഷ്ടിച്ചിരുന്നു. പണം കവർന്ന ശേഷം പോത്തൻകോട് വെച്ച് പ്രതികൾ ബൈക്ക് ഉപേക്ഷിച്ച് ഓട്ടോറിക്ഷയിൽ രക്ഷപ്പെട്ടു. പോങ്ങനാട് എത്തിയ ഇവർ സുഹൃത്തിന്റെ കാർ വാങ്ങി തൃശൂരിലേക്ക് പോയെന്നും പ്രതികൾ പറഞ്ഞു. ഈ കാർ കണ്ടെത്തിയിട്ടുണ്ട്. ഒളിവിൽ കഴിയുമ്പോൾ വിനീത് കിളിമാനൂരിൽ എത്തിയിരുന്നു.
ഷായുടെ കയ്യിൽ നിന്ന് പണം തട്ടിപ്പറിച്ച് ഓടുകയായരുന്നു. സംഭവത്തിന് പിന്നാലെ തന്നെ പോലീസിനെ അറിയിച്ചെങ്കിലും വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച ബൈക്കിലാണ് ഇവർ എത്തിയത്. ഇതോടെ അന്വേഷണം പ്രതിസന്ധിയിലായി. പിന്നീട് സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇവർ പോത്തൻകോട് ഭാഗത്തേക്ക് പോയതായി കണ്ടെത്തിയത്. മീശ വിനീതിനെതിരെ പത്തോളം കേസുകളും ഒരു ബലാൽസംഗക്കേസും നിലവിൽ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച പണം കൊണ്ട് ഇയാൾ ബുള്ളറ്റ് വാങ്ങിയതായും കടം തീർത്തതായും റിപ്പോർട്ടുകൾ വന്നിരുന്നു.
Skin Care: തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ചര്‍മ്മത്തെ മറക്കല്ലേ.. ചര്‍മ്മം സുന്ദരമാക്കാം
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications