തിരുവനന്തപുരത്ത് നടുറോഡിൽ പങ്കാളിയെ വെട്ടിക്കൊന്ന കേസിലെ പ്രതി ജയിലിൽ തൂങ്ങി മരിച്ചു
തിരുവനന്തപുരം: നടുറോഡിൽ പങ്കാളിയെ വെട്ടികൊന്ന കേസിലെ പ്രതിയെ ജയിലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നന്ദിയോട് സ്വദേശി രാജേഷാണ് മരിച്ചത്. പൂജപ്പുരയിലെ ജില്ലാ ജയിലിലാണ് ഇയാൾ തൂങ്ങിയത്. ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. മൃതദേഹം ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
വഴയിലയിൽ നടുറോഡിൽപങ്കാളിയായ സിന്ധുവിനെ വ്യാഴാഴ്ചയായിരുന്നു രാജേഷ് കൊലപ്പെടുത്തിയത്.പേരൂര്‍ക്കട വഴയിലയില്‍ റോഡരികിലായിരുന്നു ആക്രമണം. പാലോട്ടുള്ള ബന്ധുവീട്ടിൽ നിന്നും വഴയിലയിൽ ബസിറങ്ങി വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു ഇയാൾ വെട്ടിക്കൊന്നത്. ബാഗിൽ സൂക്ഷിച്ച കത്തി കൊണ്ടാായിരുന്നു ഇയാൾ സിന്ധുവിനെ വെട്ടിയത്.
ഭാര്യയും കുട്ടികളുമുള്ള രാജേഷ് ഭർത്താവ് ഉപേക്ഷിച്ച സിന്ധുവിനൊപ്പം നന്ദിയോട് പച്ചയിൽ വാടകവീട്ടിലായിരുന്നു താമസിച്ച് വരികയായിരുന്നു. കഴിഞ്ഞ 12 മാസമായി ഇവർ തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്. സിന്ധുവിന് ഒരു മകൾ ഉണ്ട്. മകളുടെ വിവാഹം കഴിഞ്ഞതോടെയാണ് സിന്ധു തന്നിൽ നിന്നും അകലന്നുവെന്ന സംശയത്തെ തുടര്‍ന്നായിരുന്നു രാജേഷ് കൊല നടത്തിയത്. പാലോട് വെറ്ററിനറി ബയോളജിക്കൽ ഇൻസ്റ്റിറ്റിയൂട്ടിൽ ജോലി ഉണ്ടായിരുന്ന അമ്മയ്‌ക്കൊപ്പം കഴിയവെയായിരുന്നു സിന്ധുവിനെ രാജേഷ് പരിചയപ്പെട്ടത്.
'ഇത് കൊടും ചതി, അഭിഭാഷകനായാൽ മന:സാക്ഷി പാടില്ലേ?'; ശ്രീധരനെതിരെ മുല്ലപ്പള്ളി
വിമതർ മാത്രമല്ല, ഹിമാചലിൽ കാലുവാരിയത് സ്വന്തം നേതാക്കളും; കലിപ്പിൽ നേതൃത്വം,കടുത്ത നടപടി
തെറ്റായ റിപ്പോർട്ടുനൽകി വിധവാപെൻഷൻ നിഷേധിച്ച സംഭവം: നഷ്ടപരിഹാരം നൽകാൻ ഉത്തരവ്