Get Updates
Get notified of breaking news, exclusive insights, and must-see stories!

4 ദിവസത്തെ ദുരിതം തീർന്നു; കുടിവെള്ള പ്രശ്നത്തിന് പരിഹാരം; പമ്പിംഗ് പുനരാരംഭിച്ചതായി മേയർ

തിരുവനന്തപുരം: നാല് ദിവസത്തെ കുടി വെള്ള ക്ഷാമത്തിന് പരിഹാരമായി തിരുവനന്തപുരത്ത് പമ്പിംഗ് ആരംഭിച്ചു. കോർപ്പറേഷൻ പരിധിയിലെ കുടിവെള്ള പ്രശ്നം പരിഹരിച്ചതായി മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. പമ്പിംഗ് തുടങ്ങിയതോടെ നഗരത്തിൽ ഉടൻ കുടിവെള്ളമെത്തും. ഒന്നര മണിക്കൂർ കൊണ്ട് താഴ്ന്ന സ്ഥലങ്ങളിൽ വെള്ളമെത്തുമെന്നും മൂന്ന് മണിക്കൂർ കൊണ്ട് എല്ലായിടങ്ങളിലും കുടി വെള്ളം എത്തുമെന്നും അറിയിച്ചു.

ഇത്തരം വലിയ പ്രവർത്തികൾ നടത്തുമ്പോൾ നഗരസഭയെ അറിയിക്കണമെന്ന് ജല അതോറിറ്റിക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും മേയർ പറഞ്ഞു. പമ്പിംഗ് ആരംഭിച്ചാലും എല്ലാ പ്രദേശങ്ങളിലും വെള്ളമെത്തുന്നത് വരെ നഗരസഭയുടെ ടാങ്കറുകളിലൂടെയുള്ള ജലവിതരണം തുടരുന്നതാണെന്ന് മേയർ പറഞ്ഞു.

Water

ജലവിതരണ പ്രശ്നം കാരണം തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (സെപ്റ്റംബർ 9) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് നാളെ (സെപ്റ്റംബർ 9) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. നാളെ നടത്താനിരുന്ന പരീക്ഷകൾ മറ്റൊരു ദിവസത്തേക്ക് മാറ്റി വക്കുന്നതായിരിക്കുമെന്നും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളിൽ നാളെ നടക്കുന്ന പ്രവേശന നടപടികൾക്ക് മാറ്റമില്ലെന്നുമാണ് അറിയിപ്പ്.

തിരുവനന്തപുരം - കന്യാകുമാരി റെയിൽവേ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന പൈപ്പ് ലൈനുകളുടെയുള്ള ജലവിതരണം നിർത്തിവെച്ചത് കഴിഞ്ഞ അഞ്ചാം തീയതി ആയിരുന്നു. വാട്ടർ അതോറിറ്റിയുടെ നേമത്തേക്കും ഐരാണിമുട്ടം ഭാഗത്തേക്കും പോകുന്ന ട്രാൻസ്മിഷൻ മെയിൻ പൈപ്പ് ലൈനുകളുടെ അലൈൻമെന്റുകളാണ് പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി മാറ്റി സ്ഥാപിക്കുന്നത്. 48 മണിക്കൂർ കൊണ്ട് പൂർത്തിയാക്കാനുദ്ദേശിച്ചാണ് പണി തുടങ്ങിയത്.

തിരുവനന്തപുരം നഗരസഭയിലെ നാൽപ്പത്തിനാല് വാർഡുകളിൽ ഇത്രയും ദിവസം വെള്ളം എത്തിയിരുന്നില്ല. ഇത് കനത്ത പ്രതിഷേധത്തിന് ഇടയാക്കി. പ്രതിഷേധം കനക്കുന്നതിനിടെ രാവിലെ തുടങ്ങിയ പരീക്ഷണ പമ്പിംഗ് വാൽവ് ചോർച്ചയെ തുടർന്ന് നിർത്തി വെച്ചതോടെ വീണ്ടും വൈകുകയായിരുന്ന.

നഗര സഭയുടെ നേതൃത്വത്തിൽ 40 വാഹനങ്ങളിൽ വെള്ളം എത്തിക്കുന്നുണ്ട്. 10 വാഹനങ്ങൾ കൊച്ചിയിൽ നിന്ന് ഇതിനായി എത്തിക്കും. പ്രശ്നം പൂർണമായും പരിഹരിക്കുന്നത് വരെ 50 വാഹനങ്ങളിൽ കോർപറേഷൻ പരിധിയിൽ ജലവിതരണം ഉണ്ടായിരിക്കുമെന്നും മേയർ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+