Get Updates
Get notified of breaking news, exclusive insights, and must-see stories!

'രക്ഷിക്കണേ, കൊല്ലാന്‍ വരുന്നേ എന്ന് സിന്ധു അലറി വിളിച്ചു'; വാക്കത്തികൊണ്ട് കഴുത്തിന് വെട്ടിവീഴ്ത്തി

തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ കൊലപാതകം അതിക്രൂരമെന്ന് ദൃക്‌സാക്ഷികള്‍. സിന്ധുവിനെ പങ്കാളി അതിക്രൂരമായാണ് വെട്ടിക്കൊലപ്പെടുത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സിന്ധുവിനെ പ്രതി രാജേഷ് ആദ്യം വാക്കത്തികൊണ്ടാണ് ആക്രമിച്ചതെന്നും സംഭവത്തിന് ദൃക്‌സാക്ഷിയായ ബോബി ജോര്‍ജ് പറഞ്ഞു. ആദ്യത്തെ വെട്ടേറ്റ് സിന്ധു റോഡില്‍ വീണിരുന്നു. പിന്നീട് ഇയാള്‍ വീണ്ടും വാക്കത്തികൊണ്ട് ആക്രമിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

1

കൊലയ്ക്ക് ശേഷം പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടില്ല. ഒരു കൂസലുമില്ലാതെയാണ് പ്രതി സംഭവ സ്ഥലത്ത് നിന്നതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. എന്റെ വീടിന്റെ മുമ്പിലാണ് സംഭവം നടക്കുന്നതെന്ന് ബോബി ജോര്‍ജ് പറഞ്ഞു. രക്ഷിക്കണേ, എന്നെ കൊല്ലാന്‍ വരുന്നേ എന്ന നിലവിളിയാണ് കേട്ടത്. റോഡില്‍ അപകടം സംഭവിച്ചതെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ മതിലിന് മുകളിലൂടെ നോക്കിയപ്പോള്‍ ഒരാള്‍ സ്ത്രീയുടെ പിന്നാലെ ഓടിയെത്തിയ ആള്‍ വാക്കത്തികൊണ്ട് വെട്ടുന്നതാണ് കണ്ടത്.

2

എനിക്ക് ഒന്നും ചെയ്യാന്‍ പറ്റിയില്ല. റോഡിലൂടെ പോകുന്ന ബൈക്കുകാരെ വിളിച്ച് നിര്‍ത്താന്‍ ശ്രമിച്ചു. ആദ്യം വന്നവരൊന്നും നിര്‍ത്തിയില്ല. വെട്ടുകൊണ്ട് സ്ത്രീയെ അയാള്‍ വീണ്ടും വെട്ടിപ്പരിക്കേല്‍പ്പിച്ചു. പിന്നീട് വാഹനം നിര്‍ത്തിയ ചിലരാണ് അയാളെ പിടിച്ചുമാറ്റിയത്. സ്ത്രീയെ ആക്രമിച്ച ശേഷം അയാള്‍ ഓടി രക്ഷപ്പെടാന്‍ ഒന്നും ശ്രമിച്ചില്ലെന്നും ബേബി ജോര്‍ജ് പറഞ്ഞു.

3

12 വര്‍ഷം മുമ്പാണ് രാജേഷും സിന്ധുവും പരിചയത്തിലാകുന്നത്. രാജേഷ് പത്തനംതിട്ട സ്വദേശിയാണ്. ഇരുവരും അടുപ്പത്തിലായതോടെ ഭാര്യയും കുട്ടികളുമുള്ള രാജേഷ് പത്തനംതിട്ടയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തി സിന്ധുവിനൊപ്പം താമസിക്കുകയായിരുന്നു. ഏറെ കാലം ഒരുമിച്ച് താമസിച്ച ഇവര്‍ക്കിടെയില്‍ അടുത്ത കാലത്ത് ചില സാമ്പത്തിക തര്‍ക്കങ്ങളുണ്ടായിരുന്നു. സിന്ധു തന്റെ പണവും സ്വത്തും എല്ലാം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നായിരുന്നു രാജേഷ് ആരോപിക്കുന്നത്.

4

ഈ പ്രശ്‌നങ്ങളെ തുടര്‍ന്ന് രാജേഷ് അടുത്തുള്ള മറ്റൊരു വീട്ടിലേക്ക് താമസം മാറിയിരുന്നു. ഈ തര്‍ക്കങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. സിന്ധു തന്നെ ഉപേക്ഷിച്ച് പോകുമെന്ന ഭയവും രാജേഷിനുണ്ടായിരുന്നു. ഇതും കൊലപാതകത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. കൊല്ലപ്പെട്ട സിന്ധു വിവാഹിതയാണെന്നും ഈ ബന്ധത്തില്‍ ഒരു മകളുണ്ടെന്ന കാര്യവും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

5

ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് തിരുവനന്തപുരത്തെ നടുക്കിയ കൊലപാതകം നടക്കുന്നത്. വഴയില സ്വദേശിയാണ് സിന്ധു. ഒരു ഹോം നേഴ്‌സിംഗ് സ്ഥാപനത്തിലെ ജോലിക്കാരിയാണ് സിന്ധു. ബസ് ഇറങ്ങി സ്ഥാപനത്തിലേക്ക് ജോലിക്ക് പോകുന്നതിനിടെയാണ് കൊല നടന്നത്. കഴുത്തിനടക്കം വെട്ടേറ്റിരുന്നു.

6

വെട്ടേറ്റ സിന്ധുവിനെ നാട്ടുകാര്‍ ചേര്‍ന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. അതേസമയം, പുതിയ ജോലിയില്‍ പ്രവേശിക്കുന്നതിനിടെയാണ് സിന്ധു ആക്രമിക്കപ്പെടുന്നത്. നാട്ടുകാരാണ് ആദ്യം രാജേഷിനെ പിടിച്ചുവച്ചത് പിന്നീട് പൊലീസ് എത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കിളിമാനൂരില്‍ പൊലീസ് സ്റ്റേഷന് സമാപം ജ്യൂസ് കട നടത്തുന്നയാളാണ് രാജേഷ്.

7

പ്രണയം നിഷേധിച്ചതിലുള്ള പകയും സാമ്പത്തിക പ്രശ്‌നങ്ങളും ആസൂത്രിതമായ കൊലപാതകത്തിലെത്തിച്ചെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിന്ധുവിന്റെ മൃതദേഹം ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+