ശബരിമല വിഷയത്തിൽ പ്രതികരണവുമായി തോമസ് ഐസക്ക്; വരുമാനം സർക്കാർ എടുക്കുന്നില്ല...
തിരുവനന്തപുരം: ശബരിമലയുടെ വരുമാനമത്രയും സർക്കാരാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു എന്ന പ്രചരണം പൂർണമായും തെറ്റാണെന്ന് ധനമന്ത്രി ഡോ.ടിഎം തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു. ഒരു നയാപൈസപോലും സർക്കാർ ആവശ്യങ്ങൾക്ക് ചെലവാക്കുന്നില്ല. എന്നു മാത്രമല്ല, ശബരിമലയിലെ തീർത്ഥാടനസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സർക്കാർ ഖജനാവിൽ പണം മുടക്കുന്നുമുണ്ട്.
തനുശ്രീ
ദത്ത
സ്വവർഗാനുരാഗിയെന്ന്
രാഖി
സാവന്ത്;
തന്നെ
പീഡിപ്പിച്ചിട്ടുണ്ട്,
തെളിവുണ്ടെന്നും
താരം
ഇപ്പോൾ
ശബരിമല
മാസ്റ്റർപ്ലാനിൽ
142
കോടിയുടെ
പ്രോജക്ടുകൾക്ക്
പണം
അനുവദിക്കാൻ
കിഫ്ബി
തീരുമാനിച്ചിട്ടുണ്ട്.
പമ്പയിൽ
10
എംഎൽഡി
സ്വീവേജ്
ട്രീറ്റ്‌മെന്റ്പ്ലാന്റ്,
നിലയ്ക്കലിലും
റാന്നിയിലും
വാഹനങ്ങൾ
പാർക്കു
ചെയ്യാനുള്ള
ഭൗതിക
സൗകര്യങ്ങൾ,
എരുമേലിയിലും
പമ്പയിലും
കീഴില്ലത്തും
ഇടത്താവളം
തുടങ്ങിയവാണ്
ഈ
ഘട്ടത്തിൽ
പണി
പൂർത്തീകരിക്കുന്നത്.
പദ്ധതിയുടെ എസ്പിവിയായി ശബരിമല മാസ്റ്റർ പ്ലാൻ ഇൻഫ്രാസ്ട്രക്ചർ ട്രസ്റ്റ് ഫണ്ട് എന്ന ട്രസ്റ്റും രൂപീകരിച്ചിട്ടുണ്ട്. സമയബന്ധിതമായി പണി പൂർത്തിയാക്കുമെന്ന് എസ്പിവി ഉറപ്പുവരുത്തും. രണ്ടുവർഷത്തിനകം പമ്പയിൽ സ്വീവേജ് ട്രീറ്റുമെന്റ് പ്ലാന്റുകളുടെ നിർമ്മാണം പൂർത്തിയാക്കും. അടുത്ത അമ്പതു വർഷത്തെ ശബരിമലയുടെ വികസനം മുന്നിൽക്കണ്ടാണ് മാസ്റ്റർ പ്ലാനിനു രൂപം നൽകിയിരിക്കുന്നത്.
ഇതിനുപുറമെ ശബരിമലയിലേയ്ക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾക്ക് കഴിഞ്ഞ വർഷം വകയിരുത്തിയ 140 കോടി ഇക്കൊല്ലം 200 കോടിയായി വർദ്ധിപ്പിച്ചിട്ടുണ്ട്. മറ്റു നിർമ്മാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 91.76 കോടിയും കുടിവെള്ളത്തിന് 1.22 കോടിയും ഈ സാമ്പത്തികവർഷമുണ്ട്. ശബരിമലയിൽ പോലീസ് ഡ്യൂട്ടിയ്ക്ക് 8.5 കോടിയാണ് നീക്കിവെച്ചിരിക്കുന്നത്.
തീർഥാടകർക്ക് വേണ്ട സൗകര്യങ്ങളൊരുക്കാൻ ശബരിമലയ്ക്കു സമീപമുള്ള പഞ്ചായത്തുകൾക്ക് 3.2 കോടിയാണ് ഈ വർഷം വകയിരുത്തൽ. 201617ലെ ബജറ്റിലാണ് ശബരിമലയ്ക്കായി ഈ മാസ്റ്റർ പ്ലാൻ വിഭാവനം ചെയ്തത്. ശബരിമലയുടെ പാരിസ്ഥിതിക പ്രത്യേകതകൾ നിലനിർത്തി തീർഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ സൃഷ്ടിക്കും. വാഹന, ഗതാഗത മാനേജ്‌മെന്റ്, ജലശുദ്ധീകരണം, ബേസ് ക്യാമ്പുകളുടെ വികസനം, ആരോഗ്യസംവിധാനങ്ങളും ആശുപത്രി സൗകര്യവുമൊരുക്കൽ, വാർത്താവിനിമയ സംവിധാനം മെച്ചപ്പെടുത്തൽ എന്നിവയാണ് മാസ്റ്റർ പ്ലാനിന്റെ ലക്ഷ്യമെന്നും മന്ത്രി കുറിച്ചു.