തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു; വിവാഹ വാഗ്ദാനം നൽകി, കൂട്ട ബലാത്സംഗത്തിന് ഇരയാക്കി, തിരുവനന്തപുരത്ത് രണ്ട് പേർ അറസ്റ്റിൽ!

  • By Desk
Google Oneindia Malayalam News

ആര്യനാട്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ കൂട്ടമാനഭംഗം ചെയ്‌ത കേസിൽ രണ്ടു പേർ അറസ്റ്റിൽ. ഒന്നാം പ്രതി വെള്ളനാട് ചക്കിപ്പാറ ഷൈൻനിവാസിൽ ജസ്റ്റിൻ ലാസർ (32), മൂന്നാം പ്രതി ആര്യനാട് പുനലാൽ കുറക്കോട് ബിബിൻ ഭവനിൽ ജോയി എന്ന സാംജി രാജ് (38) എന്നിവരെയാണ് ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടാം പ്രതിയായ ചക്കിപ്പാറ സ്വദേശി ഒളിവിലാണ്.

എടവണ്ണ പെയിന്റ് ഗോഗൗണിൽ തീപ്പിടുത്തം; നിയന്ത്രണാതീതമെന്ന് റിപോർട്ട്, പൊട്ടിത്തെറിക്ക് സാധ്യത!!

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്‌ദാനം നൽകി ജസ്റ്റിൻ ലാസർ ഒരു വർഷമായി പീഡിപ്പിച്ചിരുന്നു. 15ന് രാത്രി 11.30ന് ആലുവയിലെ ജോലി സ്ഥലത്തേക്ക് പോകാൻ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെത്തിയ യുവതിയെ ജസ്റ്റിൻ ലാസർ ഫോണിൽ വിളിച്ച് ഒരുമിച്ചു ജീവിക്കാമെന്ന് പറഞ്ഞു.

Molest case

തുടർന്ന് റെയിൽവേ സ്റ്റേഷനിലെത്തിയ ജസ്റ്റിൻ യുവതിയെ ബൈക്കിൽ വെള്ളനാട്ടെ ആൾ താമസമില്ലാത്ത വീട്ടിലെത്തിച്ചു. തുടർന്ന് മറ്റ് രണ്ട് പ്രതികൾക്കൊപ്പം യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പിറ്റേദിവസം രാവിലെ പ്രതികളിലൊരാൾ യുവതിയെ റെയിൽവേ സ്റ്റേഷനിലെത്തിച്ചു. തുടർന്ന് ആലുവയിലെ ജോലി സ്ഥലത്തേക്ക് പോയ യുവതിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ മാതാവിനെ വിവരമറിയിക്കുകയായിരുന്നു. യുവതിയുടെ മാതാവെത്തിയാണ് മകളെ തിരികെ കൊണ്ടുവന്ന് തൈക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പീഡന വിവരം യുവതി അറിയിച്ചതോടെ ആശുപത്രി അധികൃതർ തമ്പാനൂർ പൊലീസിനെ വിവിരമറിയിച്ചു. തുടർന്നാണ് ആര്യനാട് പൊലീസിന് കേസ് കൈമാറിയത്. പ്രതികൾ പ്രദേശത്ത് മദ്യമുൾപ്പെടെയുള്ള ലഹരി ഉത്പന്നങ്ങൾ വിൽക്കുന്നവരാണെന്നും പൊലീസ് അറിയിച്ചു. ആര്യനാട് എസ്.എച്ച്.ഒ ബി. അനിൽകുമാർ, എസ്.ഐ എസ്.വി. അജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Thiruvananthapuram
English summary
Two arrested for molesting case in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X