മാലിദ്വീപിലേയ്ക്ക് വിസ നൽകാമെന്നു പറഞ്ഞ് പണം തട്ടിയെടുത്ത ബീഹാർ സ്വദേശികളായ യുവാക്കൾ പിടിയിൽ
ആറ്റിങ്ങൽ: മാലിദ്വീപിലേയ്ക്ക് വിസ നൽകാമെന്നു പഞ്ഞ് പറ്റിച്ച് പണം തട്ടിയെടുത്ത ബീഹാർ സ്വദേശികളായ രണ്ടു യുവാക്കളെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റു ചെയ്തു. ശിവാൻ ജില്ലാ സ്വദേശികളായ കൃഷ്ണകുമാർ( 23), ശർവൺ കുമാർ( 21) എന്നിവരാണ് ഡൽഹിയിൽ അറസ്റ്റിലായത്.

വിസയും ടിക്കറ്റും അയച്ചു കൊടുക്കുകയും ചെയ്തു. വിശ്വസിച്ച ഇവർ മാലദ്വീപിലേക്ക് പോകാൻ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് തട്ടിപ്പ് അറിയുന്നത്. വ്യാജ വിസയാണ് യുവാക്കൾ ഇവർക്ക് അയച്ചു കൊടുത്തത്. കൂടാതെ ഇവർക്ക് പോകേണ്ട ദിവസത്തിന് തലേന്ന് ടിക്കറ്റ് പിൻവലിച്ച് തുകയുമായി യുവാക്കൾ മുങ്ങുകയും ചെയ്തു.
ആഗസ്റ്റിലാണ് തട്ടിപ്പ് നടന്നത്. പരാതിയെത്തുടർന്ന് നടന്ന അന്വേഷണത്തിൽ യുവാക്കൾ തങ്ങൾ നടത്തിയിരുന്ന ട്രാവൽ ഏജൻസി നിറുത്തിയതായി മനസിലായി. തുടർ അന്വേഷണത്തിൽ ഇവർ ഡൽഹി ലക്ഷ്മി നഗറിൽ മാർക്കറ്റിംഗ് ഏജൻസി ആരംഭിച്ച് പുതിയ തട്ടിപ്പിന് തയ്യാറെടുക്കുമ്പോഴാണ് ആറ്റിങ്ങലിൽ നിന്ന് പൊലീസ് സംഘം എത്തി അറസ്റ്റു ചെയ്തത്. ഇവരെ ആറ്റിങ്ങൽ കോടതി റിമാൻഡ് ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽ ഇവർ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയതായാണ് അറിയുന്നത്.












Click it and Unblock the Notifications