തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; പ്രതികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് എഫ്ഐആര്‍

Google Oneindia Malayalam News

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവെഎഫ്ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് ബന്ധം വ്യക്തമാക്കി പൊലീസ് എഫ്ഐആര്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകരായുള്ള പ്രതികള്‍ക്ക് ഡിവൈഎഫ്ഐ പ്രവർത്തകരോടുള്ള വൈരാഗ്യമാണ് കൊലാപാതകത്തിന് കാരണമെന്നാണ് എഫ്ഐആറിലുള്ളത്. ആയുധങ്ങൾ കൈവശം വച്ചിരുന്ന പ്രതികൾ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് ആക്രമിച്ചതെന്നും എഫ്ഐആറിലുണ്ട്.

ഒന്നാം പ്രതി സജീവ് രണ്ടാം പ്രതി അന്‍സാര്‍ എന്നിവരുടെ നേതൃത്തിലായിരുന്നു ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്. കേസിലെ പരാതിക്കാറനായ ഷെഹീലിനെ തെറിവിളിച്ച ശേഷമാണ് ഷെഹീലിന്റെ സുഹൃത്തുക്കളായ ഹഖിനെയും മിഥുലജിനെയും പ്രതികള്‍ ആക്രമിച്ചതെന്നും എഫ്‌ഐആറില്‍ പറയുന്നു.

 cpmmurder-

Recommended Video

cmsvideo
Pinarayi vijayan slaps congress in nh 66 issue

അതേസമയം, കേസില്‍ ഒന്നും മൂന്നും പ്രതികളായ സജീവ് സനല്‍ എന്നിവര്‍ പിടിയിലായി. രണ്ട് പേരും സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. ഐഎൻടിയുസി പ്രാദേശിക നേതാവായ ഉണ്ണിയുടെ സഹോദരനാണ് കേസിൽ ഇപ്പോൾ അറസ്റ്റിലായിരിക്കുന്ന സനൽ. ബൈക്കിൽ പോയ ഇരുവരെയും തടഞ്ഞ് നിർത്തിവെട്ടുകയായിരുന്നു. മിഥിലാജ് വെഞ്ഞാറമൂടി ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് സെക്രട്ടറിയും ഹക്ക് മുഹമ്മദ് കലിങ്ങിന്‍ മുഖം ബ്രാഞ്ച് മെമ്പറുമാണ്.

കോവിഡിനെ ചെറുക്കാൻ കൊല്ലം ജില്ലയിൽ കുടുംബ കൂട്ടായ്മ, വീടുകള്‍ കേന്ദ്രീകരിച്ച് പ്രതിരോധംകോവിഡിനെ ചെറുക്കാൻ കൊല്ലം ജില്ലയിൽ കുടുംബ കൂട്ടായ്മ, വീടുകള്‍ കേന്ദ്രീകരിച്ച് പ്രതിരോധം

 500ൽ നിന്ന് താഴേക്കിറങ്ങി തിരുവനന്തപുരം, ഇന്ന് 221 പേർക്ക് കൊവിഡ്, 167 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 500ൽ നിന്ന് താഴേക്കിറങ്ങി തിരുവനന്തപുരം, ഇന്ന് 221 പേർക്ക് കൊവിഡ്, 167 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

 ഫേസ്ബുക്ക്-ബിജെപി ബന്ധത്തില്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്; ഇന്ത്യാ നേതൃത്വത്തെ മാറ്റിനിര്‍ത്തണം ഫേസ്ബുക്ക്-ബിജെപി ബന്ധത്തില്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്; ഇന്ത്യാ നേതൃത്വത്തെ മാറ്റിനിര്‍ത്തണം

Thiruvananthapuram
English summary
venjarammoodu murder case; accused are congress workers says fir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X