Get Updates
Get notified of breaking news, exclusive insights, and must-see stories!

'നീതിക്ക് വേണ്ടിയുള്ള പോരാട്ടം വിജയിക്കും വരെ തുടരും'; സര്‍ക്കാരിനെതിരെ ലത്തീന്‍ അതിരൂപത

തിരുവനന്തപുരം: സർക്കാരിനെതിരെ ലത്തീൻ അതിരൂപത.കേരളത്തിലെ തീരപ്രദേശങ്ങൾ സർക്കാർ വിറ്റഴിക്കുന്നുവെന്ന് ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ. ലത്തീൻ സഭ വികസനത്തിന് എതിരല്ലെന്നും ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ പറഞ്ഞു. കേരളം കോർപ്പറേറ്റുകൾക്ക് വിൽക്കുന്ന നടപടിയാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നും വിമർശനമുണ്ട്.

സഭ വികസനത്തിന് എതിരല്ലെന്നും കുടി ഒഴിപ്പിക്കുന്നവർക്ക് സർക്കാർ സുരക്ഷ ഉറപ്പാക്കണമെന്നും ആർച്ച് ബിഷപ്പ് തോമസ് നെറ്റോ പറഞ്ഞു. നീതിക്ക് വേണ്ടിയുള്ള പോരാട്ടം വിജയിക്കും വരെ തുടരുമെന്നും അതിരൂപത പറഞ്ഞു.

തോൂപഗല

വിഴിഞ്ഞം തുറമുഖ സമരത്തിൽ സർക്കാരിനും കോടതിക്കും എതിരെ വിമർശനവുമായി ലത്തീൻ അതിരൂപത മുൻ ആർച്ച് ബിഷപ്പ് ഡോ.എം സൂസപാക്യം രം​ഗത്തെത്തിയിരുന്നു. മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾക്ക് മേലുള്ള നിക്ഷിപ്ത താത്പര്യങ്ങൾക്ക് എതിരായാണ് വിഴിഞ്ഞം സമരം എന്ന് ഡോ.എം സൂസപാക്യം പറഞ്ഞു. വിഴിഞ്ഞത്തിന് പുറത്ത് നിന്നുള്ളവരാണ് സമരം ചെയ്യുന്നത് എന്ന് പറയുന്നവർ തീരദേശത്തിന്റെ പ്രത്യേകത അറിയാത്തവറാണ് എന്നും മത്സ്യത്തൊഴിലാളികളുടെ സുരക്ഷിത തവളമായിരുന്നു വിഴിഞ്ഞമെന്നും അത് തകർത്തെന്നും സൂസപാക്യം പറഞ്ഞിരുന്നു.

തങ്ങളെ വികസനവിരോധികളായി സർക്കാർ ചിത്രീകരിച്ചു. സ്വാധീനം ഉപയോഗിച്ചു തുറമുഖത്തിനുള്ള അനുമതി നേടിയെടുത്തു. സർക്കാർ തീരദേശത്തെ വഞ്ചിക്കുകയായിരുന്നു. പദ്ധതിയെ പറ്റി ആദ്യഘട്ടത്തിൽ പൂർണ വ്യക്തത ഉണ്ടായിരുന്നില്ല. ഒരു ഘട്ടത്തിലും ലത്തീൻ അതിരൂപത തുറമുഖത്തെ പിന്തുണച്ചിട്ടില്ല, അനുമതി നൽകിയിട്ടില്ല. കേരളത്തിന്റെ മുഖച്ഛായ മാറും എന്ന് പ്രചരിപ്പിച്ചാണ് തുറമുഖ നിർമാണ ചർച്ചകൾ തുടങ്ങിയത് . ആദ്യഘട്ടത്തിൽ തങ്ങൾക്കിടയിലും അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. തുറമുഖ നിർമാണം കാരണം ആഴമായി മുറിവേറ്റു. ഇനിയെങ്കിലും മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പൊലീസ് സംരക്ഷണം നൽകണമെന്ന ഉത്തരവ്​ പാലിച്ചില്ലെന്നാരോപിച്ച് അദാനി ഗ്രൂപ് നൽകിയ കോടതിയലക്ഷ്യ ഹരജിയിൽ ഹൈക്കോടതി സർക്കാറിൻറെ വിശദീകരണം തേടി.

സമരം മൂലം നിർമാണം തടസ്സപ്പെട്ട സാഹചര്യത്തിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നൽകിയ ഹരജിയിൽ നിർമാണ പ്രവർത്തനങ്ങൾക്ക് പൊലീസ് സംരക്ഷണം നൽകാനും ചീഫ് സെക്രട്ടറി, വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് ലിമിറ്റഡ്, പോർട്ട് സെക്രട്ടറി എന്നിവർ പൊലീസ് സംരക്ഷണം ഉറപ്പുവരുത്താനും സെപ്​റ്റംബർ ഒന്നിന് സിംഗിൾബെഞ്ച്​ പുറപ്പെടുവിച്ച ഉത്തരവ്​ പാലിക്കാത്തതിനെതിരെ നൽകിയ ഹരജിയിലാണ്​ ജസ്റ്റിസ്​ അനു ശിവരാമൻ വിശദീകരണം തേടിയത്​.വിശദീകരണത്തിന്​ സർക്കാർ കൂടുതൽ സമയം തേടിയതിനെ തുടർന്ന്​ ഹരജി സെപ്​റ്റംബർ 20ന്​ പരിഗണിക്കാൻ മാറ്റി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+