തിരുവനന്തപുരത്ത് ഭർത്താവിന്റെ കുത്തേറ്റ് ഭാര്യ മരിച്ചു : ഭാര്യാപിതാവിനും മാതാവിനും ഗുരുതര പരിക്ക്
തിരുവനന്തപുരം: ഭർത്താവിന്റെ കുത്തേറ്റ് ഭാര്യയ്ക്ക് ദാരുണ അന്ത്യം. ഗുരുതരമായി പരിക്കേറ്റ ഭാര്യയുടെ മാതാപിതാക്കൾ ചികിത്സയിൽ. കൊലപാതകം കണ്ട് നിലവിളിച്ച് വീട്ടിനുള്ളിൽ കയറി വാതിൽ അടച്ചതിനാൽ 13വയസുള്ള മകൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. തിരുവനന്തപുരം വട്ടിയൂർക്കാവ് മേലത്തുമേലെ ടി.സി 10/ 1308(1)ൽ എംഎംആർ.എ 41ൽ കൃഷ്ണഭവനിൽ രജനികൃഷ്ണയാണ് (40 ശാരിക) ഭർത്താവ് മലയിൻകീഴ് മേപ്പൂക്കട പഴയറോഡ് ശ്രീസദനത്തിൽ ശ്രീകുമാറിന്റെ (45) കുത്തേറ്റ് മരിച്ചത്. മകളെ കുത്തുന്നത് തടയുന്നതിനിടെ പരിക്കേറ്റ അച്ഛൻ കൃഷ്ണണൻ നായർ (72) അമ്മ രമാദേവി (68) എന്നിവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
തൃണമൂൽ കോൺഗ്രസിന്റെ ആണിക്കല്ലിളക്കാൻ ബിജെപി, മമതയുടെ 100 എംഎൽഎമാർ ബിജെപിയിലേക്ക്!
അക്രമണത്തിനുശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ശ്രീകുമാറിനെ നാട്ടുകാർ പിടികൂടി വട്ടിയൂർക്കാവ് പൊലീസിൽ ഏൽപ്പിച്ചു. കുടുംബവഴക്കിനെ തുടർന്നുണ്ടായ അടിപിടിയാണ് കത്തിക്കുത്തിലും കൊലയിലും കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഫോൺകോളെടുക്കാത്തതിന്റെ വിരോധത്താലാണ് കുത്തിക്കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായ ശ്രീകുമാർ പറഞ്ഞു.പറഞ്ഞു.പതിനഞ്ചുവർഷം മുൻപാണ് രജനികൃഷ്ണയെ ശ്രീകുമാർ വിവാഹം കഴിച്ചത്. നേരത്തെ വിദേശത്തായിരുന്ന ശ്രീകുമാർ മടങ്ങിയെത്തിയ ശേഷം കുടുംബപ്രശ്നങ്ങൾ കാരണം ഭാര്യയിൽ നിന്നും മക്കളിൽ നിന്നും അകന്നുകഴിയുകയായിരുന്നു.
മദ്യപിക്കുന്നതിന്
പുറമെ
മറ്റു
ലഹരി
വസ്തുക്കൾക്കും
അടിമയാണ്
ശ്രീകുമാറെന്ന്
പൊലീസ്
പറഞ്ഞു.
വൈദ്യപരിശോധനയ്ക്കും
തെളിവെടുപ്പിനുംശേഷം
ഇയാളെ
ഇന്ന്
കോടതിയിൽ
ഹാജരാക്കും.
പേയാട്ടെ
ഒരു
മെഡിക്കൽ
ഷോപ്പിലെ
ജീവനക്കാരിയായിരുന്ന
രജനികൃഷ്ണയുടെ
മൃതദേഹം
പോസ്റ്റുമോർട്ടത്തിനുശേഷം
ഉച്ചയോടെ
ബന്ധുക്കൾക്ക്
വിട്ടുകൊടുക്കും.
കൊടുങ്ങാനൂർ ഭാരതീയ വിദ്യാഭവനിലെ പ്ലസ് വൺ വിദ്യാർത്ഥി മിഥുൻ, എട്ടാം ക്ലാസ് വിദ്യാർത്ഥിനി മിഥുല എന്നിവരാണ് മക്കൾ. സി.പി.എം മേലത്തുമേലെ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന കൃഷ്ണൻ നായർ നിലവിൽ ബ്രാഞ്ച് അംഗമാണ്. കൃഷ്ണൻ നായരും രമാദേവിയും പി.എസ്.സി മുൻ ജീവനക്കാരാണ്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ