നിരീക്ഷണ കാമറ മോഷ്ടാവ് അറസ്റ്റിൽ; മോഷണം വർക്കലയിൽ, പിടിയിലായ നസറുദ്ദീൻ നിരവധി അടിപിടി കേസുകളിലും പോക്സോ കേസിലും പ്രതി!
വർക്കല:
നിരീക്ഷണ
കാമറകൾ
മോഷ്ടിച്ച
കേസിലെ
പ്രതിയെ
വർക്കല
പൊലീസ്
അറസ്റ്റ്
ചെയ്തു.
വർക്കല
മൈതാനം
താലൂക്കാശുപത്രിക്ക്
സമീപം
കോട്ടുമൂല
തെക്കതിൽ
വീട്ടിൽ
നസറുദ്ദീൻഷാ
(25)
ആണ്
അറസ്റ്റിലായത്.
ഇക്കഴിഞ്ഞ
29ന്
രാത്രി
വർക്കല
നഗരത്തിലെ
വിജയ്
ഡെന്റൽ
ക്ലിനിക്കിന്
മുന്നിൽ
സ്ഥാപിച്ചിരുന്ന
ഒരു
കാമറയും
കോട്ടുമൂല
ഫാറൂക്ക്
വില്ലയിൽ
സബീക്കയുടെ
വീട്ടിലെ
രണ്ട്
നിരീക്ഷണ
കാമറകളും
മോഷ്ടിച്ച
കേസിലാണ്
ഇയാൾ
പിടിയിലായത്.
മത്സ്യത്തൊഴിലാളിയായ
നസറുദ്ദീൻ
പെരുമാതുറ
ഫിഷിംഗ്
ഹാർബറിലാണ്
ജോലി
നോക്കി
വരുന്നത്.
നിരവധി
അടിപിടി
കേസുകളിലും
പോക്സോ
കേസിലും
പ്രതിയാണ്
ഇയാളെന്ന്
പൊലീസ്
പറഞ്ഞു.
2016ൽ
16കാരിയായ
സ്കൂൾ
വിദ്യാർത്ഥിനിയെ
പീഡിപ്പിച്ച
കേസിലെ
പ്രതിയാണ്.
ഈ
കേസിൽ
രണ്ടുമാസം
ജയിൽശിക്ഷ
അനുഭവിച്ചിട്ടുണ്ട്.
2019
ജനുവരി
2ന്
കാറാത്തലയിൽ
അരുൺഭാസി
എന്ന
യുവാവിനെ
നാല്
പേർ
ചേർന്ന്
കമ്പിപ്പാര
കൊണ്ട്
തലയ്ക്കടിച്ച്
പരിക്കേൽപ്പിച്ച
കേസിലെ
രണ്ടാം
പ്രതിയുമാണ്.
ഈ കേസിൽ ഹൈക്കോടതി ജാമ്യാപേക്ഷ തളളിയതിനെ തുടർന്ന് ഒളിവിലായിരുന്നു. കേസിലെ മറ്റു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജൂൺ 29ന് വർക്കല മൈതാനത്ത് ദന്താശുപത്രിയിലെ വിലപിടിപ്പുളള നിരീക്ഷണ കാമറ മോഷണം നടത്തിയെങ്കിലും ഇയാളുടെ ചിത്രം മറ്റൊരു കാമറയിൽ പതിഞ്ഞിരുന്നു. കാമറ മോഷ്ടാവിന്റെ ചിത്രം പത്രങ്ങളിൽകണ്ട വർക്കല നഗരത്തിലെ ഒരു ആട്ടോ ഡ്രൈവർ വർക്കല സി.ഐക്ക് നൽകിയ രഹസ്യ വിവരത്തെ തുടർന്നാണ് നസറുദ്ദീൻഷായെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ഇയാളെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തുകയും തൊണ്ടിമുതലായ മൂന്ന് കാമറകൾ ഇയാളുടെ വീട്ടിൽ നിന്നു കണ്ടെടുക്കുകയും ചെയ്തു. കാമറകൾക്ക് മുപ്പതിനായിരത്തോളം രൂപ വില വരും.