വ്യാജ സ്വര്‍ണം പണയപ്പെടുത്തി 19 ലക്ഷം തട്ടി; തൃശൂര്‍ വരന്തരപ്പിള്ളിയില്‍ മൂന്ന് പേര് അറസ്റ്റില്‍
തൃശൂര്‍: വരന്താപ്പള്ളിയില് മുക്കാല്‍ കിലോ വ്യാജ സ്വര്‍ണം പണയപ്പെടുത്തി 19 ലക്ഷം രൂപ തട്ടിയെടുത്ത മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിനീഷ് കുമാര്‍, ദിനേശ്, പ്രതീഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ രണ്ട് പേര് കൂടെ അറസ്റ്റിലാവാനുണ്ട്. ഇതില്‍ പാലയ്ക്കല്‍ സ്വദേശിയായ അച്ഛായന് എന്ന് വിളിക്കുന്ന ആളാണ് സ്വര്‍ണം നിര്‍മ്മിക്കാനുള്ള പണം നല്‍കിയത്. വരന്തപ്പിള്ളി സ്വദേശി രഞ്ജിത്താണ് കേസിലെ മറ്റൊരു പ്രതി.
കരുവാറ്റ ബാങ്ക് കവർച്ച: പ്രതി പങ്കാളിക്ക് നൽകിയത് 1.15 കിലോ സ്വർണം, പോരെന്ന് പറഞ്ഞപ്പോൾ വീണ്ടും
Recommended Video
ഇവര്‍ രണ്ട് പേരും ഇപ്പോള്‍ ഒളിവിലാണ്. വരന്തരപ്പിള്ളി പരിധിയിലെ ചില ധനകാര്യ സ്ഥാപനങ്ങളിലാണ് വ്യാജ സ്വര്‍ണം പണയപ്പെടുത്തിയത്. വരന്തിരപ്പിള്ളി സ്പിരിറ്റ് കേസിലെ മുഖ്യപ്രതിയായ ജയരാജനാണ് തട്ടിപ്പിന്റെ ആസൂത്രകന്‍. ഇയാളാണ് സ്വര്‍ണം പണയപ്പെടുത്തിയിരിക്കുന്നത്. വരന്തരപ്പിള്ളിയില്‍ പിടികൂടിയ 3000 ലിറ്റര്‍ സ്പിരിറ്റ് കടത്താന്‍ ഈ സ്വര്‍ണമാണ് ഉപയോഗിച്ചതെന്ന് പൊലീസ് പറയുന്നു. ഇയാളുടെ വീട്ടില്‍ നിന്നാണ് സ്പിരിറ്റ് പിടികൂടിയത്. സംഭവത്തില്‍ ജയരാജനെ പിടികൂടിയതോടെയാണ് വ്യാജ സ്വര്‍ണം ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ കാര്യം പുറത്തറിയുന്നത്.
പൊലീസ് ആക്ട് ഭേദഗതി: ഗുരുതര മനുഷ്യാവകാശ ലംഘനത്തിന് കാരണമായേക്കുമെന്ന് രമേശ് ചെന്നിത്തല
ബിജെപി നേതാക്കളെ ആക്രമിച്ചാൽ കൈയ്യും കെട്ടി നോക്കിയിരിക്കില്ല;സർക്കാരിനെതിരെ സുരേന്ദ്രൻ
കോമഡികൾക്ക് ക്ഷാമം ഉള്ള കാലം അല്ലേ, ചർച്ചകൾ പൊടിപൊടിക്കട്ടെ, വിനു വി ജോണിന് ബെന്യാമിന്റെ മറുപടി