ദേശീയപാത 'മരണക്കെണി'-: ഒരുവര്‍ഷത്തിനിടെ 90 അപകടങ്ങള്‍, 13 മരണം
തൃശൂര്‍: ഒരുവര്‍ഷത്തില്‍ ദേശീയപാതയിലുണ്ടായ 90 അപകടങ്ങളില്‍ പൊലിഞ്ഞതു 13 ജീവനുകള്‍. 2018 ജൂണ്‍ മുതല്‍ 2019 ജൂണ്‍ 19 വരെയുള്ള കാലയളവില്‍ ആറാംകല്ലുമുതല് വാണിയമ്പാറവരെ 90 അപകടങ്ങളുണ്ടായെന്നു പീച്ചി പോലീസിന്റെ ഔദ്യോഗിക കണക്കുകള്‍ പറയുന്നു. 13 പേര് മരിച്ചു. വാണിയമ്പാറ, കുതിരാന്‍, വഴക്കുംപാറ, ചുവന്നമണ്ണ്, കല്ലിടുക്ക്, ചെമ്പൂത്ര , പാണഞ്ചേരി എന്നീ പ്രദേശങ്ങളിലാണു കൂടുതല്‍ അപകടങ്ങള്‍.
പീച്ചി റോഡ് മുതല്‍ പീച്ചിഡാം വരെയുള്ള പ്രദേശത്തും മൂന്നുപേര്‍ മരിച്ചു. ദേശീയപാത മണ്ണുത്തി മുതല്‍ വടക്കുഞ്ചേരി വരെയുള്ള പ്രദേശത്ത് ഒരുവര്‍മായി പണി നടക്കുന്നില്ല. നിര്‍മാണത്തിലെ പിഴവുകള്‍ കാരണം പണി പൂര്‍ത്തിയായ ഇടങ്ങളിലും നിത്യേന അപകടങ്ങളുണ്ടാകുന്നു. കേസില്‍ ഉള്‍പ്പെടാത്ത അപകടങ്ങളും നിരവധി.

പീച്ചി റോഡ് ജങ്ഷനില്‍നിന്നു ചെമ്പൂത്ര ക്ഷേത്രത്തിലേക്കു പോകുന്ന ഭാഗത്തു നിരവധി കുഴികള്‍ രൂപപ്പെട്ടു. പണിതീര്‍ന്ന പാതയിലൂടെ വാഹനങ്ങള്‍ വേഗതയില്‍ വന്നു കുഴിയില്‍വീണു നിയന്ത്രണംവിടുന്നതു പതിവു കാഴ്ച. അതിവേഗതയില്‍ വരുന്ന വാഹനങ്ങള്‍ കുഴികള്‍ കാണുമ്പോള്‍ വശത്തേക്കു തിരിക്കുന്നതും അപകടങ്ങള്‍ക്കിടയാക്കുന്നു. കാല്‍നടക്കാര്‍ക്കും അപകടകരമാണ് ഈ മേഖല. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി വാഹനങ്ങള്‍ കുഴിയില്‍ വീണു കേടുപറ്റി. ആഴമേറിയ കുഴികളില്‍ വീഴുമ്പോള്‍ പിന്നാലെയെത്തുന്ന വാഹനങ്ങളുടെ അടിയില്പെടാനും സാധ്യതയുണ്ട്. ഇതിനോടു ചേര്‍ന്നു തൃശൂരിലേക്കുപോകുന്ന ഒറ്റവരിപ്പാതയുടെ തുടക്കവും സമാനമാണ്.
വഴുക്കുംപാറയില്നിന്നു കുതിരാന്‍ കയറ്റം തുടങ്ങുന്നിടത്തുമുണ്ട് വന്‍ അപകടഗര്‍ത്തം. റോഡിന്റെ ഇടതുഭാഗം ഇടിഞ്ഞു വന്‍ കുഴി രൂപപ്പെട്ടു. നിരന്തരമായി വാഹനങ്ങള്‍ കടന്നുപോകുന്നതിനാല്‍ മണ്ണിടിഞ്ഞു റോഡിന്റെ അടിഭാഗത്താണു ഗര്‍ത്തം രൂപപ്പെട്ടത്. ഭാരമേറിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഗര്‍ത്തത്തിലേക്കു വീഴാന്‍ സാധ്യതയുണ്ട്. ദേശീയപാത കുതിരാനില്‍ വാഹന ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്ന സന്ദര്‍ഭത്തില്‍ മണ്ണിടിഞ്ഞുകിടക്കുന്ന ഭാഗത്തോടു ചേര്‍ന്നാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. ഇങ്ങനെ ഒരറ്റം ചേര്‍ന്ന് പോകുന്ന വാഹനങ്ങള്‍, മണ്ണിടിഞ്ഞ് രൂപപ്പെട്ട കുഴിയില്‍ വീണ് അപകടത്തില്‍പ്പെടാം.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications