തൃശൂർ ഇ ശ്രീധരന് വിട്ട് കൊടുക്കാൻ തയ്യാറെന്ന് ബി ഗോപാലകൃഷ്ണന്, 'തിരഞ്ഞെടുപ്പിന് താൻ ചുക്കാൻ പിടിക്കും'
തൃശൂര്‍: ഇ ശ്രീധരന് തൃശൂര്‍ സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാറെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്. ഇ ശ്രീധരന് തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കണം എന്നാണ് താന്‍ ആഗ്രഹിക്കുന്നത്. അദ്ദേഹത്തെ തൃശൂരിലേക്ക് ക്ഷണിക്കുന്നത് അഭിമാനകരമാണ് എന്നും ബി ഗോപാലകൃഷ്ണന് പ്രതികരിച്ചു.
മെട്രോ മാന്‍ ഇ ശ്രീധരന് അടുത്തിടെ കെ സുരേന്ദ്രന്റെ വിജയ യാത്രയ്ക്കിടെയാണ് ബിജെപിയില്‍ ഔദ്യോഗിക അംഗത്വമെടുത്തത്. ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇ ശ്രീധരന് മത്സരിച്ചേക്കും. തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവിലും എറണാകുളത്ത് തൃപ്പൂണിത്തുറ മണ്ഡലത്തിലുമടക്കം ബിജെപി സ്ഥാനാര്‍ത്ഥിയായി ഇ ശ്രീധരന്റെ പേര് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. ബിജെപി എറണാകുളം ജില്ലാ നേതൃത്വം തൃപ്പൂണിത്തുറയില്‍ ശ്രീധരന് വേണ്ടി സമ്മര്‍ദ്ദം ഉയര്‍ത്തുന്നുണ്ട്. നേരത്തെ പാലക്കാട്, തൃശൂര്‍ ജില്ലാ കമ്മിറ്റികളും ശ്രീധരനെ ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു.
രണ്ടാംഘട്ട കോവിഡ് വാക്സിനേഷന് യജ്ഞം, ചിത്രങ്ങള്‍ കാണാം
ഇ ശ്രീധരന് തൃശൂര്‍ സീറ്റില്‍ മത്സരിക്കുകയാണെങ്കില്‍ അദ്ദേഹത്തിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് താന്‍ ചുക്കാന്‍ പിടിക്കുമെന്നും ബി ഗോപാലകൃഷ്ണന് പറഞ്ഞു. അദ്ദേഹം തൃശൂരിലേക്ക് വരണമെന്നാണ് ആഗ്രഹിക്കുന്നത് എങ്കിലും അദ്ദേഹത്തിന്റെ പേര് ഇപ്പോള്‍ കൂടുതലായി കേള്‍ക്കുന്നത് തൃപ്പൂണിത്തുറയിലാണ് എന്നും ഗോപാലകൃഷ്ണന് പറഞ്ഞു. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ് തൃപ്പൂണിത്തുറ. എം സ്വരാജ് ആണ് തൃപ്പൂണിത്തുറയിലെ ജനപ്രതിനിധി.
ഇക്കുറി തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന നേതാക്കളില്‍ ഒരാളാണ് ബി ഗോപാലകൃഷ്ണന്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ കോര്‍പറേഷനിലേക്ക് മത്സരിച്ചിരുന്നുവെങ്കിലും ഗോപാലകൃഷ്ണന് ജയിക്കാന്‍ സാധിച്ചിരുന്നില്ല. ബിജെപി നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും അക്കാര്യത്തില്‍ എന്‍ഡിഎ സഖ്യകക്ഷിയായ ബിഡിജെഎസുമായി ചര്‍ച്ച നടക്കുകയാണ് എന്നും ബി ഗോപാലകൃഷ്ണന് വ്യക്തമാക്കി.
Recommended Video