പഴഞ്ഞി എംഡി കോളജിൽ സംഘർഷം; റാഗിങ്ങിന്റെ പേരില്‍ എസ്എഫ്ഐക്കാര്‍ ഏറ്റുമുട്ടി: നാലുപേര്‍ക്ക് പരുക്ക്
തൃശൂര്‍: കുന്നംകുളം പഴഞ്ഞി എം ഡി കോളജില്‍ റാഗിങ്ങിനെ ചൊല്ലി എസ്എഫ്ഐ. വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഇരുമ്പുകമ്പി വടികൊണ്ടുള്ള അടിയേറ്റ് കൈക്കും തലയ്ക്കും പരുക്കേറ്റ് നാല് വിദ്യാര്‍ഥികളെ കുന്നംകുളത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മൂന്നാംവര്‍ഷ വിദ്യാര്‍ഥി പട്ടാമ്പി കൂട്ടുപാത സ്വദേശി ഫൈസലി (20) നെ റോയല്‍ ആശുപത്രിയിലും പോര്‍ക്കുളം കാരുകുളം സ്വദേശിയും രണ്ടാം വര്‍ഷ വിദ്യാര്‍ഥിയുമായ ഋത്വികി (19) നെയും മൂന്നാം വര്‍ഷ വിദ്യാര്‍ഥി കേച്ചേരി സ്വദേശി ഉബൈദ് (20), മൂന്നാംവര്‍ഷ വിദ്യാര്‍ഥി രാഹുല്‍ (20) എന്നിവരെ കുന്നംകുളം താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ഫൈസലിനു ഇരുമ്പുകമ്പികൊണ്ടുള്ള അടിയേറ്റ് തലക്കും കൈക്കും പരുക്കുണ്ട്. ഋത്വിക്കിന് വയറില്‍ കമ്പുകൊണ്ടുള്ള കുത്തേറ്റിട്ടുണ്ട്.
മൂന്നു ദിവസമായി എസ്എഫ്ഐ. വിദ്യാര്‍ഥികള്‍ക്കിടയില്‍ സംഘര്‍ഷമുണ്ട്. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ ചെറിയതോതില്‍ റാഗ് ചെയ്തത് രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍ ചോദ്യംചെയ്തിരുന്നു. ഒരു വിദ്യാര്‍ഥിക്ക് ക്രൂരമായ മര്‍ദനവുമേറ്റു. കുന്നംകുളം പോലീസും കാമ്പസിലുണ്ടായിരുന്നു. ട്രാഫിക് എസ്ഐ വി എസ് സന്തോഷ് വിദ്യാര്‍ഥികള്‍ക്ക് ബോധവത്കരണവും നടത്തി.

ചൊവ്വാഴ്ച രാവിലെ എസ്എഫ്ഐ. യൂണിറ്റ് പ്രസിഡന്റ് ബെന്നക്കിനും കോളജ് യൂണിയന് ജനറല്‍സെക്രട്ടറി വിഷ്ണുനാരായണനും മര്‍ദനമേറ്റിരുന്നു. ഇതിനെ തുടര്‍ന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് ഏരിയാ സെക്രട്ടറി സച്ചിന്റെ നേതൃത്വത്തില്‍ പുറമെനിന്നെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരായ പൂര്‍വവിദ്യാര്‍ഥികള്‍ ബൈക്കില്‍ കോളജിലെത്തി തിരിച്ചടിക്കുകയായിരുന്നു.
ചേരിതിരിഞ്ഞുള്ള തല്ലില്‍ പല വിദ്യാര്‍ഥികള്‍ക്കും പരുക്കേറ്റു. പലരും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടില്ല. കോളജില്‍ എസ്എഫ്ഐ യൂണിറ്റൊഴികെ മറ്റ് വിദ്യാര്‍ഥി സംഘടനകള്‍ കാര്യമായി പ്രവര്‍ത്തിക്കുന്നില്ല. കോളജ് യൂണിയന് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ എതിരില്ലാതെയാണു വിജയിക്കാറ്. പരുക്കേറ്റവരുടെ മൊഴി പ്രകാരം 15 വിദ്യാര്ഥികള്ക്കെതിരേ കേസെടുത്തു. പുറമെനിന്നെത്തുന്ന വിദ്യാര്‍ഥികളെ പുറത്താക്കാന്‍ കോളജ് അധികൃതര്‍ ജാഗ്രത കാണിക്കാത്തതാണു തുടര്‍ച്ചയായ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്നതെന്ന് അധ്യാപകര്‍ പറഞ്ഞു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications