കോള്‍നിലങ്ങളില്‍ രണ്ടാം വിള; കോള്‍ കര്‍ഷകരുമായി ചര്‍ച്ച ഈ മാസം
തൃശൂര്‍: കോള്‍നിലങ്ങളില്‍ രണ്ടാം വിള സാധ്യമാക്കുന്നതിനുള്ള നടപടികള്‍ ഇക്കൊല്ലം തന്നെ കൈക്കൊള്ളാന്‍ കാര്‍ഷിക സര്‍വകലാശാലയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഇതിനുള്ള സാങ്കേതിക നടപടിക്രമങ്ങള്‍ ഉടന്‍ രൂപപ്പെടുത്താനും അവ കോള്‍ കര്‍ഷകരുമായി 31നു മുന്‍പ് ചര്‍ച്ച ചെയ്യാനും നിര്‍ദേശം നല്‍കിയതായി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞു. സംസ്ഥാനത്തെ കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്തു വരികയാണെന്ന് മന്ത്രി പറഞ്ഞു.
വിള ഇന്‍ഷുറന്‍സ് ഹെക്ടറിന് 12500 രൂപയില്‍ നിന്ന് 35000 രൂപയാക്കിയത് കര്‍ഷകരെ പ്രോല്‍സാഹിപ്പിക്കാനാണ്. കോള്‍ മേഖലയുടെ പുരോഗതിക്കായി പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.രണ്ടാം വിളയായി നെല്ല് തന്നെയൊ, നെല്ലും പയറുവര്‍ഗങ്ങളോ വേണമെന്നത് കര്‍ഷകരും കാര്‍ഷിക വിദഗ്ധരും ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ കാര്‍ഷിക രീതികളില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന് വൈസ് ചാന്‍സലര്‍ ഡോ. ആര്. ചന്ദ്രബാബു പറഞ്ഞു. വിവിധ കാര്‍ഷിക മേഖലകള്‍ക്കനുസൃതമായ കൃഷി രീതികള്‍ക്ക് രൂപം കൊടുക്കേണ്ടിയിരിക്കുന്നുവെന്നും ഇതിനായി വിള പരിപാലനശിപാര്ശകള് പരിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക ശാസ്ത്രജ്ഞരും കൃഷി വകുപ്പിലെയും അനുബന്ധ വകുപ്പകളിലെയും ഉദ്യോഗസ്ഥരും കര്‍ഷകരുമായി തോളോട് തോള് ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ കാര്‍ഷിക പുരോഗതി സുസാധ്യമാകുമെന്ന് കാര്‍ഷികോല്‍പ്പാദന കമ്മിഷണര്‍ സൂബ്രത ബിശ്വാസ് ഐ.എ.എസ്. പറഞ്ഞു.
കേരളത്തിലെ മണ്ണിലെ ഫോസ്ഫറസ് ആധിക്യം കണക്കിലെടുത്ത് വളപ്രയോഗ ശിപാര്‍ശകളിലും വളക്കൂട്ടുകളുടെ ഘടനയിലും മാറ്റം വരുത്തേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി. കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഗുണനിലവാര നിയന്ത്രണത്തിന് സംസ്ഥാനം നിയമം കൊണ്ടുവരണമെന്നും ഇതിനുള്ള മാനദണ്ഡങ്ങള്‍ കാര്‍ഷികസര്‍വകലാശാല ശിപാര്‍ശ ചെയ്യണമെന്നും തീരുമാനിച്ചു.
സര്‍വകലാശാലാ ഗവേഷണ ഡയറക്ടര്‍ ഡോ. പി. ഇന്ദിരാദേവി, വിജ്ഞാന വ്യാപന ഡയറക്ടര്‍ ഡോ. ജിജു പി. അലക്സ്, കൃഷി, ജലസേചനം, വൈദ്യുത വകുപ്പുകളിലെ ഉന്നതോദ്യോഗസ്ഥര്‍, കര്‍ഷക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications