Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭരണകര്‍ത്താക്കളുടെ ഇടപെടല്‍ വര്‍ധിക്കുന്നെന്ന് പാരമ്പര്യ പരിചാരക സമിതി

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ താന്ത്രികവൃത്തി നടക്കുന്ന വേളയില്‍ ദേവസ്വം ചെയര്‍മാനും തന്ത്രിയും തമ്മിലുണ്ടായ വാഗ്വാദത്തിന് പിന്നാലെ പ്രതിഷേധം ശക്തമാകുന്നു. ഗുരുവായൂരിലെ പാരമ്പര്യ പരിചാരകരായ തന്ത്രിമാര്‍, ഓതിക്കന്മാര്‍, കീഴ്ശാന്തിക്കാര്‍, വാര്യര്‍മാര്‍ എന്നിവരാണ് ഇന്നലെ ഒത്തു ചേര്‍ന്നത്. ഗുരുവായൂരിലെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് കോട്ടം വരുത്തുന്ന രീതിയില്‍ ഭരണകര്‍ത്താക്കളുടെ കടന്നുകയറ്റം കൂടിവരുന്നതായി യോഗം അഭിപ്രായപ്പെട്ടു. ഇത് ക്ഷേത്ര സംവിധാനത്തിനുതന്നെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ക്ഷേത്രകാര്യങ്ങളില്‍ അവസാനവാക്ക് തന്ത്രിയാണെന്ന് പരമോന്നത കോടതിവരെ പലതവണ വിധിച്ചിട്ടും അതിനെ മാനിക്കാതെയാണ് ഭരണകര്‍ത്താക്കള്‍ പല തീരുമാനങ്ങളും എടുക്കുന്നത്.

ഭഗവതി ക്ഷേത്രവാതില്‍ മാടത്തിലെ ഇടനാഴിയിലുണ്ടായ വാക്കുതര്‍ക്കത്തെക്കുറിച്ചായിരുന്നു യോഗത്തിലെ പ്രധാനചര്‍ച്ച. ആചാര്യവരണം നടക്കുന്ന സമയത്ത് അവിടേക്ക് പ്രവേശിച്ച ഭരണസമിതി ചെയര്‍മാനോട് അത് പാടില്ലെന്ന് പറയുകയാണുണ്ടായതെന്നും യോഗം വിലയിരുത്തി. എന്നാല്‍ ദേവസ്വം ഭരണസമിതിയുടെ ക്ഷണപ്രകാരമാണ് തന്ത്രി ആചാര്യ വരണത്തിന് എത്തിയതെന്നും അല്ലാതെ തന്ത്രിയുടെ ക്ഷണപ്രകാരമല്ല ചെയര്‍മാന്‍ വന്നതെന്നും യോഗം ചൂണ്ടിക്കാട്ടി. ഇതിനുമുമ്പ് ക്ഷേത്രത്തിലെ അഷ്ടമംഗലപ്രശ്‌നം നടക്കുന്ന സമയത്തും ചെയര്‍മാന്‍ തന്ത്രിയോട് അധിക്ഷേപിച്ചു സംസാരിച്ചിട്ടുണ്ടായിരുന്നുവെന്ന് യോഗം കുറ്റപ്പെടുത്തിയിട്ടുണ്ട്.

guruvayoor-1
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+