വെടിക്കെട്ടു ഭേദഗതി: വിയോജിപ്പ് മുമ്പേ അറിയിച്ചെന്ന് ദേവസ്വം
തൃശൂര്‍: തൃശൂര്‍ പൂരം ഉള്‍പ്പെടെ വെടിക്കെട്ടുകള്‍ക്ക് ഏര്‍പ്പെടുത്തേണ്ട ക്രമീകരണം സംബന്ധിച്ച നടപടികളിലെ വിയോജിപ്പ് രേഖാമൂലം ബന്ധപ്പെട്ടവരെ മുമ്പേ അറിയിച്ചിട്ടുണ്ടെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്. സമഗ്രനിയമഭേദഗതിയാണ് വേണ്ടതെന്നും പ്രായോഗിക മാര്‍ഗങ്ങള്‍ അവലംബിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ വരുന്ന അഞ്ചിന് ഉല്‍സവാഘോഷങ്ങളെ സംബന്ധിച്ച കാര്യങ്ങളെ കുറിച്ചു ചര്‍ച്ച ചെയ്യാന്‍ തലസ്ഥാനത്ത് യോഗം വിളിച്ചിട്ടുണ്ട്.
പെട്രോളിയം ആന്‍ഡ് എക്സ്പ്ലോീവ് സേഫ്റ്റി ഓര്ഗനൈസേഷന് (പെസോ) നാഗ്പൂരില്‍ കഴിഞ്ഞ ദിവസമാണു യോഗം ചേര്‍ന്നത്. വെടിക്കെട്ടു നടക്കുന്ന സ്ഥലത്തുനിന്ന് 200 മീറ്റര്‍ അകലത്തിലാകണം വെടിപ്പുരയെന്നു ഭേദഗതിയില്‍ നിര്‍ദേശമുണ്ട്. കാറ്റിന്റെ വേഗം മണിക്കൂറില്‍ 50 കി.മീറ്ററില്‍ അധികമായാല്‍ വെടിക്കെട്ടു നടത്താന്‍ പാടില്ലെന്നാണു മറ്റൊരു നിര്‍ദേശം. വേഗമളക്കുന്നതിനു കൃത്യമായ സംവിധാനമൊരുക്കേണ്ടത് ആരെന്നു വ്യക്തമാക്കിയിട്ടുമില്ല. വെടിപ്പുരയില്‍നിന്ന് 20 മീറ്റര്‍ അകലെ മറ്റൊരു ഉപഷെഡ് വേണമെന്നും ഇതിനു വെടിക്കെട്ടു നടക്കുന്ന സ്ഥലത്തുനിന്നു 100 മീറ്റര്‍ ദൂരം വേണമെന്നുമാണു മറ്റൊരു വ്യവസ്ഥ.

ലോക ടൂറിസം മാപ്പില്‍ ഇടം നേടിയ തൃശൂര്‍ പൂരത്തിന്റെ മുഖ്യ ഇനമാണ് വെടിക്കെട്ടെന്നും ദേവസ്വത്തിന്റെ വിശദീകരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വെടിക്കെട്ടു നടത്തുന്നതില്‍ മുന്‍കാലങ്ങളില്‍ ദേവസ്വം കൈക്കൊണ്ട നിലപാടുകളില്‍ കേന്ദ്രവും സംസ്ഥാന ഭരണകൂടവും എക്സ്പ്ലോസീവ് വകുപ്പും അഭിനന്ദിച്ചതായും കത്തില്‍ വിശദീകരിച്ചു. കാണികള്‍ 100 മീറ്റര്‍ അകലെ നില്ക്കണമെന്നു പറയുന്ന അവസരത്തില്‍ വെടിക്കെട്ടു നടക്കുന്ന സ്ഥലത്തിനു 200 മീറ്റര്‍ അകലം പാലിക്കണമെന്നു പറയുന്നത് വിചിത്രമാണെന്നും ദേവസ്വം ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴത്തെ ചട്ടമനുസരിച്ച് സുരക്ഷാ അകലം 45 മീറ്ററാണെന്നും വ്യക്തമാക്കി. വെടിക്കെട്ടു നടക്കുന്ന സമയത്ത് വെടിപ്പുരയില്‍ കരിമരുന്നു ശേഖരമുണ്ടാകാറില്ല.
2018 ജൂണ്‍ 18 ലെ ഇന്ത്യഗസറ്റില് വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ വിജ്ഞാപനമനുസരിച്ച് പുതിയ വെടിക്കെട്ടു നിയമ ഭേദഗതിക്ക് 45 ദിവസത്തിനകം ബന്ധപ്പെട്ട അഡി.സെക്രട്ടറിയെ അഭിപ്രായമറിയിക്കാനാണ് നിര്‍ദേശിച്ചിരുന്നത്. അതനുസരിച്ച് 2018 ജൂലായ് 28 ന് പാറമേക്കാവ് ദേവസ്വം ഡല്‍ഹി വ്യവസായ വകുപ്പ് അഡി. സെക്രട്ടറിക്ക് നിയമ ഭേദഗതിയിലുള്ള വിയോജിപ്പും ആക്ഷേപവും നല്‍കിയിട്ടുണ്ടെന്നും ദേവസ്വം വിശദീകരിച്ചു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications