വനിതാഡോക്ടറുടെ കൊലപാതകം; പ്രതി അറസ്റ്റില്‍; കൃത്യം നടത്തിയത് ബന്ധുക്കളുടെ മുന്നില്‍
തൃശൂര്‍: ദന്താശുപത്രിയില്‍ വെച്ച് വനിതാഡോക്ടര്‍ സോനയെ (30) കുത്തികൊന്ന കേസില്‍ പ്രതി അറസ്റ്റില്‍. ഒരുമിച്ച് താമസിച്ചിരുന്ന പാവറട്ടി സ്വദേശി മഹേഷിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും കാണ്‍കെയായിരുന്നു ചൊവ്വാഴ്ച്ച സോനയെ മഹേഷ് കുത്തിയത്. സാമ്പത്തിക ഇടപാടും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളുമാണ് കൊലയിലേക്ക് നയിച്ചത്. അടിവയറ്റില്‍ കുത്തേറ്റ സോനയെ ആശുപത്രിയില്‍ എത്തിച്ച് അടിയന്തിര ശസ്ത്രക്രിയ നടത്തിയിരുന്നുവെങ്കിലും ഞായറാഴ്ച്ച മരണപ്പെടുകയായിരുന്നു.
സോനയുടെ ഡെന്റല്‍ ക്ലിനിക്കിന്റെ ഇന്റിരിയര്‍ ഡിസൈന്‍ ചെയ്തത് മഹേഷായിരുന്നു. വിവാഹബന്ധം വേര്‍പ്പെടുത്തിയ സോന രണ്ട് വര്‍ഷമായി മഹേഷിനൊപ്പമാണ് താമസിച്ചുവരുന്നതെന്ന് പൊലീസ് പറഞ്ഞു. 7 ലക്ഷം രൂപയുടെ ഇന്റീരിയല്‍ ഡിസൈന്‍ ചെയ്തുവെങ്കിലും പലപ്പോഴായി 22 ലക്ഷത്തിലധികം രൂപ വാങ്ങിയെന്ന് ബന്ധുക്കള്‍ പറയുന്നു.
Recommended Video
ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടില്‍ തര്‍ക്കം രൂക്ഷമായതോടെ സോന ഒല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതറിഞ്ഞതോടെ മഹേഷ് പ്രകോപിതനാവുകയായിരുന്നു. തുടര്‍ന്ന് ക്ലിനിക്കില്‍ എത്തിയ മഹേഷ് സോനയെ കുത്തുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
പാവറട്ട് സ്വദേശിയാണ് മഹേഷ്. മഹേഷിന്റെ കാര്‍ കൂര്‍ക്കഞ്ചേരിയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു. കൊലക്ക് ശേഷം പ്രതി കാറിലായിരുന്നു രക്ഷപ്പെട്ടത്. തുര്‍ന്ന് പൊലീസ് പ്രതിക്കെതിരെ തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു.
ബീഹാര്‍ തെരഞ്ഞെടുപ്പ് കളത്തില്‍ ശിവസേനയും; 40 സീറ്റില്‍ വരെ മത്സരിച്ചേക്കും; ജെഡിയുവിന് കുരുക്ക്
'ചക്ക, അമ്മായി';കുട്ടികളുടെ അശ്ലീല വീഡിയോകൾ.. പിടിയിലായവരിൽ ബിജെപി ഐടി സെൽ ചുമതലക്കാരനും