കുന്നംകുളത്തെ അഗ്‌നിബാധ: രക്ഷാപ്രവര്‍ത്തനങ്ങളുമായി അഗ്‌നിശമനസേനയും സിവില്‍ ഡിഫന്‍സും
തൃശൂര്‍: കുന്നംകുളം നഗരത്തില്‍ ആക്രിസാധനങ്ങള്‍ ശേഖരിക്കുന്ന സ്ഥാപനത്തിലുണ്ടായ അഗ്‌നിബാധ ശമിപ്പിക്കാന്‍ അഗ്‌നിശമനസേനയും സിവില്‍ ഡിഫന്‍സും. ജനുവരി 27ന് പുലര്‍ച്ചെ നാലരയോടെയാണ് കടയ്ക്ക് തീപിടിച്ചത്. സംഭവ സമയത്ത് ജീവനക്കാര്‍ ഉണ്ടായിരുന്നുവെങ്കിലും ഇവര്‍ക്ക് തീയണയക്കാന്‍ കഴിഞ്ഞില്ല. തീ ആളിപ്പടര്‍ന്നതോടെ സമീപത്തെ ബുക്ക് ബൈന്റിംഗ് സ്ഥാപനവും കത്തി നശിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.
മന്ത്രി രാജുവിനെ അട്ടിമറിക്കാൻ യുഡിഎഫ്, പിറവത്ത് ജസ്റ്റിസ് കെമാൽ പാഷ? മനസ്സിൽ കളമശ്ശേരിയെന്ന്
കുന്നംകുളത്തിന് പുറമേ ഗുരുവായൂര്‍, തൃശൂര്‍, പൊന്നാനി, വടക്കാഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സും സിവില്‍ ഡിഫന്‍സ് സേനയും സ്ഥലത്തെത്തി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് നഗരത്തിലെ മറ്റ് സ്ഥാപനങ്ങളിലേക്ക് തീപടരാതെ നിയന്ത്രണ വിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്‌നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.
കൊച്ചിയില്‍ ഉമ്മന്‍ചാണ്ടി രക്ഷകനായി അവതരിക്കുമോ; ടോണി ചമ്മിണിയെ വെല്ലാന്‍ ഷൈനി മാത്യു രംഗത്ത്
അടവ് മാറ്റി ആര്‍എംപി; മധ്യസ്ഥരായി മുസ്ലിം ലീഗ്, ഒന്നിന് പകരം അഞ്ച് വാഗ്ദാനം ചെയ്ത് സമ്മര്‍ദ്ദം
സുരേന്ദ്രന്റെ മകള്‍ക്കെതിരെ അശ്ലീല കമന്റ്; അത് ചെയ്തത് അജ്‌നാസ് അല്ല, കിരണ്‍ ദാസ്... തെളിവുസഹിതം?
തിയേറ്ററുകളില്‍ പൂര്‍ണ്ണ തോതില്‍ ആളുകളെ പ്രവേശിപ്പിക്കാം; പുതിയ കൊവിഡ് മാര്‍ഗരേഖയുമായി കേന്ദ്രം