തൃശൂരിൽ വനിത ഡോക്ടറെ സുഹൃത്ത് കുത്തിക്കൊന്നു; കൊലയ്ക്ക് പിന്നിൽ സാമ്പത്തിക പ്രശ്‌നങ്ങളെന്ന് പൊലീസ്
തൃശൂര്‍: സുഹൃത്തിന്റെ കുത്തേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വനിത ഡോക്ടര്‍ മരിച്ചു. മൂവാറ്റുപുഴ സ്വദേശിനിയായ ഡോ. സോന (30) ആണ് മരിച്ചത്. കുട്ടനെല്ലൂരിലെ ദന്താശുപത്രിയില്‍വച്ച് കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. സുഹൃത്തും ദന്താശുപത്രിയുടെ പാട്ണറുമായ മഹേഷാണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. പാവറട്ടി സ്വദേശിയായ പ്രതി ഇപ്പോള്‍ ഒളിവിലാണ്.
വിവസ്ത്രയായ സ്ത്രീയോടൊപ്പം ഫോട്ടോ, കോട്ടയത്തും ഹണിട്രാപ്പ്: ബിസ്‌നസുകാരനിൽ നിന്ന് തട്ടിയത് 2 ലക്ഷം
സോനയും മഹേഷും ചേര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ദന്താശുപത്രി നടത്തിവരികയായിരുന്നു. എന്നാല്‍ സാമ്പത്തിക ഇടപാടുകളെ ചൊല്ലി ഇവര്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. തുടര്‍ന്ന് സോനയും ബന്ധുക്കളും ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ മഹേഷ് ആശുപത്രിയിലെത്തി കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥിയിലായ സോനയെ ഉടന്‍ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മഹേഷിന്റെ പേരില്‍ പരാതി നല്‍കിതാണ് കൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് കരുതുന്നു.
ദുബൈയിലേക്കുള്ള യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; എയർ ഇന്ത്യയ്ക്ക് സുപ്രധാന നിർദ്ദേശം നൽകി ഡിസിസിഎ
ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന സോന കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി മഹേഷിനൊപ്പം കുരിയാച്ചിറയിലെ ഫ്‌ളാറ്റിലായിരുന്നു താമസം. .ിവില്‍ കഴിയുന്ന പ്രതി മഹേഷിനെ തേടി പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
'camouflage'സിപിഎമ്മിന് ഇംഗ്ലീഷ് അറിയില്ലെന്ന് പറഞ്ഞു; വി മുരളീധരനെ എടുത്ത് ഉടുത്ത് പി രാജീവ്
'ദളിത് വിരുദ്ധതക്ക് നേരെ കണ്ണടക്കരുത്'; ആര്‍എല്‍വി രാമകൃഷ്ണനോട് മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല