ടിപി സെന്‍കുമാര്‍ കൊടുങ്ങല്ലൂരില്‍, തൃശൂരില്‍ സുരേഷ് ഗോപിക്കായി സമ്മര്‍ദം; ബിഡിജെഎസിന് സീറ്റ് കുറയും
തൃശ്ശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വര്‍ധിച്ച വോട്ട് വിഹിതം തൃശൂര്‍ ജില്ലയില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. തൃശൂര്‍, ഇരിങ്ങാലക്കുട, നാട്ടിക, പുതുക്കാട്, കൊടുങ്ങല്ലൂര്‍ എന്നിവ ഉള്‍പ്പടെ ബിജെപിയുടെ ഏറ്റവും കൂടുതല്‍ എ പ്ലസ് മണ്ഡലങ്ങള്‍ ഉള്ള ജില്ല കൂടിയാണ് തൃശൂര്‍. കഴിഞ്ഞ തവണ മത്സരിച്ച അത്രയും സീറ്റുകള്‍ ഇത്തവണയില് തൃശൂരില്‍ നല്‍കാനാവില്ലെന്ന കാര്യം ബിജെജെ നേരത്തെ തന്നെ ബിഡിജെഎസിനെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞതവണ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലാണ് ബിഡിജെഎസ് മത്സരിച്ചിരുന്നത്. ഇതില്‍ നിന്നും മൂന്ന് സീറ്റുകള്‍ ഇക്കുറി ബിജെപി ഏറ്റെടുക്കാനാണ് ആലോചിക്കുന്നത്.

കൊടുങ്ങല്ലൂര്‍, നാട്ടിക
കൊടുങ്ങല്ലൂര്‍, നാട്ടിക, ഒല്ലൂര്‍ സീറ്റുകളിലാണ് ബിജെപിയുടെ നോട്ടം. മൂന്നും ബിജെപി പട്ടികയില്‍ എ പ്രസ് മണ്ഡലം. അന്തിമരൂപം സംസ്ഥാനതലത്തിലെ ചര്‍ച്ചകള്‍ക്ക് ശേഷമേ ഉണ്ടാവുകയുള്ളു. സീറ്റ് ഏറ്റെടുക്കുന്ന കാര്യത്തില്‍ ബിഡിജെഎസ് അനുകൂല നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകള്‍ ഇത്തവണയും തങ്ങള്‍ക്ക് വേണമന്നാണ് അവര്‍ പറയുന്നു.

സുരേഷ്ഗോപി വേണം
ജില്ലയിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും നടന്നുകൊണ്ടിരിക്കുകയാണ്. തൃശൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി വോട്ടുകള്‍ നേടാന്‍ കഴിയുന്നതിന് അപ്പുറത്തുള്ള നേതാവ് വരണമെന്നാണ് ആവശ്യം. സുരേഷ്ഗോപിയോ ഇ. ശ്രീധരനോ വേണമെന്ന ആവശ്യം ഉണ്ടായെന്നാണ് സൂചന. ലോക്സഭ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ മികച്ച മുന്നേറ്റം നടത്താന്‍ ബിജെപിക്ക് സാധിച്ചിരുന്നു.

സന്ദീപ് വാരിയരും ബി ഗോപാലകൃഷ്ണനും
ഇവര്‍ക്ക് പുറമെ സന്ദീപ് വാരിയര്‍, ബി. ഗോപാലകൃഷ്ണന് എന്നിവരുടെ പേരുകളും ഉയര്‍ന്നുവന്നിട്ടുണ്ട്. ബിഡിജെഎസില്‍ നിന്നും നാട്ടിക സീറ്റ് ഏറ്റെടുത്ത് ഷാജുമോന്‍ വട്ടേക്കാടിനെ മത്സരിപ്പിക്കാനാണ് ആലോചന. ട്ടികജാതി മോര്‍ച്ചയുടെ സംസ്ഥാന പ്രസിഡന്റായ അദ്ദേഹം പാര്‍ട്ടിയുടെ മുന്‍നിര നേതാക്കളില്‍ ഒരാളാണ്.

ചേലക്കരയില്‍
തദ്ദേശ തിരഞ്ഞെടുപ്പില്‍ 33849 വോട്ടുകള്‍ നേടുകയും ഭരണം പിടിച്ച തിരുവില്വാമല പഞ്ചായത്ത് ഉള്‍പ്പെടുകയും ചെയ്തുന്ന ചേലക്കരയില്‍ തിരുവില്വാമല പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ് ബാലകൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് നീക്കം. ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് റിഷി പല്പ്പുവിനെ പരിഗണിക്കുന്നത് വടക്കാഞ്ചേരി മണ്ഡലത്തിലേക്കാണ്.

ടിപി സെന്‍കുമാറിന്
വടക്കാഞ്ചേരിയില്‍ കഴിഞ്ഞ തവണ മത്സരിച്ച ഉല്ലാസ്ബാബുവിന്റെ പേരും ഇവിടെ പരിഗണനയിലുണ്ട്. പുതുക്കാട് മണ്ഡലത്തില്‍ പാര്‍ട്ടി മുന്‍ ജില്ലാ പ്രസിഡന്റ് എം നാഗേഷിനാണ് കൂടുതല്‍ സാധ്യത. ബിഡിജെഎസില്‍ നിന്നും കൊടുങ്ങല്ലൂര്‍ ഏറ്റെടുത്ത് ടിപി സെന്‍കുമാറിനെ മത്സരിപ്പിക്കനാണ് നീക്കം. എന്നാല്‍ സെന്‍കുമാറിനായി സീറ്റ് വിട്ടുകൊടുക്കുന്നതില്‍ ബിഡിജെഎസിന് താല്പര്യമില്ല.

ബിഡിജെഎസ് പറയുന്നത്
സീറ്റില്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ശ്രീലാല്‍ മത്സരിക്കുമെന്നാണ് ബിഡിജെഎസ് നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. ബിജെപി മികച്ച പ്രകടനം പ്രതീക്ഷിക്കുന്ന മറ്റൊരു മണ്ഡലം ഇരിങ്ങാലക്കുടയാണ്. ഇവിടെ മുന്‍ ഡിജിപി ജേക്കബ് തോമസിനാണ് പ്രഥമ പരിഗണന. അദ്ദേഹമില്ലെങ്കില്‍ കഴിഞ്ഞ തവണ മത്സരിച്ച സന്തോഷ് ചെറാക്കുളത്തിനാണ് സാധ്യത.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications