വീട്ടമ്മയെ ദുബായില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി: 34 കാരിയായ വീട്ടമ്മ തൃശൂരിലെ ഫ്ലാറ്റില്‍!!
തൃശൂര്‍: ബ്യൂട്ടിഷ്യന്‍ ജോലി ശരിയാക്കികൊടുക്കാമെന്ന് പറഞ്ഞ് വീട്ടമ്മയെ ദുബായില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. മണത്തല കാറ്റാടിക്കടവ് സ്വദേശി 34 കാരിയുടെ പരാതിയിന്‍മേല്‍ രണ്ടുപേര്‍ക്കെതിരേ ചാവക്കാട് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മണത്തല സ്വദേശികളായ പ്രതികള്‍ നാട്ടിലെത്തിയെങ്കിലും ഒളിവിലാണ്. പ്രതികളില്‍നിന്നുള്ള ഭീഷണിമൂലം വീട്ടമ്മ ത്യശൂരിലെ ഒരുഫ്‌ളാറ്റില്‍ രഹസ്യമായി കഴിയുകയാണ്.
കോണ്‍ഗ്രസിന്റെ തിരിച്ച് വരവിന് കാരണം അമിത് ഷാ...... ബിജെപി അധ്യക്ഷന്‍ വീണത് അഞ്ചിടത്ത്!!
തൃശൂര്‍
സിറ്റി
പോലീസ്
കമ്മിഷണര്‍ക്ക്
നല്‍കിയ
പരാതിയിന്‍മേല്‍
തൃശൂര്‍
സിറ്റി
വനിതാ
പോലീസ്
സ്‌റ്റേഷന്‍
എസ്.ഐ.
എം.എ.
ഷാജിത
മുമ്പാകെ
വീട്ടമ്മ
നല്‍കിയ
മൊഴി
ചാവക്കാട്
എസ്.ഐ.
കെ.ജി.
ജയപ്രദീപിന്
കൈമാറിയാണ്
കേസ്
റജിസ്റ്റര്‍
ചെയ്തിട്ടുള്ളത്.
ഐ.പി.സി.
323,
354,
34
വകുപ്പുകളനുസരിച്ചും
എമ്രിഗ്രേഷന്‍
നിയമം
24,10
വകുപ്പുകളനുസരിച്ചുമാണ്
പോലീസ്
കേസ്
എടുത്തീട്ടുള്ളത്.
പിതാവും
മകനുമാണ്
കേസിലെ
പ്രതികള്‍.
സെപ്റ്റംബര്‍
24ന്
ദുബായിലെ
ദേരയിലാണ്
പ്രതികള്‍
തന്നെ
ആദ്യം
ലൈംഗീകമായും
മാനസികമായും
ശാരീരികമായും
പീഡിപ്പിച്ചതെന്ന്
വീട്ടമ്മ
മൊഴിയില്‍
പറയുന്നു.
പിന്നീട്
പലയിടത്തുമായി
പീഡനം
തുടര്‍ന്നു.
പ്രതികളുടെ
കൈകളില്‍നിന്നും
തന്ത്രപരമായി
രക്ഷപ്പെട്ട്
നാട്ടിലെത്തിയാണ്
വീട്ടമ്മ
പരാതി
നല്‍കിയത്.
പ്രതികളുടെ അറസ്റ്റ് ഉടന്‍ നടക്കുമെന്ന് പോലീസ് പറഞ്ഞു. പോലീസ് നിര്‍ദേശപ്രകാരം നാട്ടിലെത്തിയ പ്രതികള്‍ ചില ഉന്നതസ്വാധീനത്തെ തുടര്‍ന്നാണ് പോലീസിന്റെ കൈകളില്‍നിന്നും വഴുതിപോയതെന്ന് വീട്ടമ്മയുടെ ബന്ധുക്കള്‍ക്ക് ആക്ഷേപമുണ്ട്. കേസിലെ ഒന്നാം പ്രതിയും വീട്ടമ്മയും വര്‍ഷങ്ങളായി അറിയുന്നവരാണ്. ഈ പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ദുബായില്‍ ബ്യൂട്ടീഷ്യന്‍ ജോലി ശരിയായിട്ടുണ്ടെന്ന് വീട്ടമ്മയെ പറഞ്ഞു വിശ്വസിപ്പിച്ചത്. ആറര ലക്ഷം രൂപയാണ് പ്രതി ആവശ്യപ്പെട്ടത്. വീട്ടമ്മ ഒരുലക്ഷം രൂപ ബാങ്കില്‍നിന്നും വായ്പയെടുത്ത് പ്രതിക്കു നല്‍കി. സെപ്റ്റംബര്‍ 21നു ഇരുവരും കൂടിയാണ് ദുബായിലേക്ക് പോകുന്നത്. ദുബായില്‍ കാത്തുനിന്ന രണ്ടാംപ്രതിയും കൂടി ദേരയിലെ ഫ്‌ളാറ്റിലെത്തി. വീട്ടമ്മയെ മുറിയിലാക്കി പ്രതികള്‍ രണ്ടുപേരും പോയി .
പിറ്റേന്ന് രണ്ടാം പ്രതിയുടെയടുത്തേക്ക് രണ്ടാം പ്രതിയുടെ കൂടെ ചെല്ലണമെന്ന് ഫോണില്‍ അറിയിച്ചെങ്കിലും വീട്ടമ്മ പോയില്ല. ഈകാരണത്തെ തുടര്‍ന്ന് രണ്ടാംപ്രതി വീട്ടമ്മയുമായി വാക്കുതര്‍ക്കമുണ്ടായി. ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന മലയാളികളായ ഏതാനും സ്ത്രീകളുമായിവന്ന് വീട്ടമ്മയെ രണ്ടാം പ്രതി ഉപദ്രവിക്കുകയും ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്തു. രക്ഷപ്പെടണമെങ്കില്‍ അവര്‍ പറയുന്നതെന്തും അനുസരിക്കുകയേ വീട്ടമ്മക്കു വഴിയുണ്ടായിരുന്നുള്ളു. പിറ്റേദിവസം ജോലിക്കെന്നും പറഞ്ഞ് കുറച്ച് ദൂരെയുള്ള മസാജ് സെന്ററിലേക്ക് കൊണ്ടുപോയി. എട്ട് മുറികളുള്ള സെന്ററില്‍ ധാരാളം സ്ത്രീകളുമുണ്ടായിരുന്നു. ഇവിടെ റിസപ്ഷനില്‍ ഉണ്ടായിരുന്നത് ഒന്നാം പ്രതിയുടെ മറ്റൊരു മകനായിരുന്നു. മസാജിന്റെ മറവില്‍ പെണ്‍വാണിഭമാണ് നടക്കുന്നതെന്ന് വീട്ടമ്മക്ക് ബോധ്യമായി.
വീട്ടമ്മയിരുന്നിരുന്ന
മുറിയിലേക്ക്
ഒന്നാം
പ്രതി
കടന്നുവന്ന്
ഉപദ്രവിക്കുകയും
ബലമായി
ലൈംഗീകമായി
പീഡിപ്പിക്കുകയും
ചെയ്തു.
ഈ
നിലയില്‍
അവിടെ
കഴിയാനാകില്ലെന്ന്
ഉറച്ച
വീട്ടമ്മ
പ്രതികളുടെ
എല്ലാ
ഇംഗിതങ്ങള്‍ക്കും
വഴങ്ങി.
വീട്ടമ്മയുടെ
നിര്‍ബന്ധം
മൂലം
പ്രതികള്‍
പാസ്‌പോര്‍ട്ടും
ടിക്കറ്റും
നല്‍കി
നാട്ടിലേക്ക്
പറഞ്ഞയച്ചു.
ത്യശൂരിലെ
ഫ്‌ളാറ്റില്‍
രഹസ്യമായി
കഴിഞ്ഞ
വീട്ടമ്മ
ഒന്നാം
പ്രതിയുടെ
ഭാര്യയെ
വിളിച്ചു
വരുത്തി
വിവരങ്ങളെല്ലാം
പറഞ്ഞു.
അവരെയും
ദുബായില്‍
കൊണ്ടുപോയി
മസാജ്
സെന്ററില്‍
പ്രതികള്‍
മറ്റുള്ളവര്‍ക്കു
കാഴ്ച
വച്ചിട്ടുണ്ടത്രെ.
പ്രതികളുടെ
വധ
ഭീഷണിയുള്ളതിനാലാണ്
ഒളിച്ചു
താമസിക്കുന്നതെന്നും
വീട്ടമ്മ
പോലീസിനു
നല്‍കിയ
മൊഴിയില്‍
പറയുന്നു.