കുറേ ദിവസം ചങ്ക് തകർന്ന അവസ്ഥ: ഉറക്കം പോലും നഷ്ടമായി, അനുഭവം വെളിപ്പെടുത്തി അക്ബർ ഖാൻ
തൃശ്ശൂർ: മ്യൂസിക്കൽ റിയാലിറ്റി ഷോയിലൂടെ മിനി സ്ക്രീൻ പ്രേക്ഷരുടെ പ്രിയപ്പെട്ട താരമായി മാറിയ ഗായകനാണ് അക്ബർ ഖാൻ. ഗായകന് പുറമേ സൌണ്ട് എൻജിനീയർ, പ്രോഗ്രാമർ, റിഥം ഗിറ്റാറിസ്റ്റ് എന്നീ നിലകളിലും അക്ബർ ഖാൻ പ്രവർത്തിച്ച് കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് അക്ബർ. ഇതിൽ സരിഗമപ എന്ന മ്യൂസിക്കൽ റിയാലിറ്റി ഷോയിലൂടെയാണ് മലയാളികളുടെ മനസ്സിൽ അക്ബർ കൂടുതൽ പ്രതിഷ്ഠ നേടുന്നത്. ഇന്ത്യയിലും വിദേശത്തുമായി പല സ്റ്റേജ് ഷോകളിലും പങ്കെടുത്തിട്ടുള്ള അക്ബർ മാർഗ്ഗംകളി എന്ന ചിത്രത്തിലൂടെ സിനിമാ പിന്നണി രംഗത്തും കഴിവ് തെളിയിച്ചിട്ടുണ്ട്. റിയാലിറ്റി ഷോകളിലൂടെ നിരവധി ആരാധകരെയും അക്ബർ സമ്പാദിച്ചിട്ടുണ്ട്.
'അമ്മ-തിലകൻ' യുദ്ധം നടക്കുന്ന കാലം', തിലകൻ വെളിപ്പെടുത്തിയത് സ്ഫോടനാത്മകം; കുറിപ്പ്
തന്റെ ജീവിതത്തിൽ ഏറെ സങ്കടം സമ്മാനിച്ച ഒരു അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് അക്ബർ ഖാൻ. ആരാധിക അയച്ചുനൽകിയ സമ്മാനത്തെക്കുറിച്ചാണ് അക്ബറിന്റെ വെളിപ്പെടുത്തൽ. കൂടാതെ സമ്മാനം തനിക്ക് ലഭിച്ചതിന് പിന്നിലുള്ള കാര്യങ്ങളും വെളിപ്പെടുത്തുന്നുണ്ട്. ആർപിഎഫ് ജീവനക്കാരിയായ ജിനു എന്ന യുവതി മരിക്കുന്നതിന് മുമ്പായി തനിക്ക് വേണ്ടി വാങ്ങിവെക്കുകയും പിന്നീട് തനിക്ക് ലഭിക്കുകയും ചെയ്ത സമ്മാനത്തെക്കുറിച്ചാണ് വീഡിയോയിലെ വെളിപ്പെടുത്തൽ.
ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ്; വേദികയുടെ ഹോട്ട് ചിത്രത്തില്‍ ആരാധകരുടെ ചോദ്യം
ക്യാൻസർ ബാധിതയായി മരിച്ച ജിനുവിന്റെ ക്യാൻസറിന്റെ നാലാംഘട്ടത്തിലെത്തി നിൽക്കെയാണ് ജിനുവിന്റെ മരണം സംഭവിക്കുന്നത്. ഈ സമയത്തും തന്നോട് സംസാരിക്കണമെന്നായിരുന്നു ജിനുവിന്റെ ആഗ്രഹം. ജിനു രോബാധിതയായ വിവരം സുഹൃത്താണ് തന്നെ ഫോണിൽ വിളിച്ചറിയിച്ചത്. ഇതോടെ ജിനുവിനെ നേരിൽക്കാണാമെന്ന് സുഹൃത്തിന് ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ പിറ്റേദിവസം തന്നെ കുട്ടി മരിക്കുകയായിരുന്നു. ഈ വാർത്തയറിഞ്ഞ ശേഷം തനിക്കുണ്ടായ സങ്കടത്തെക്കുറിച്ചും അക്ബർ വെളിപ്പെടുത്തുന്നുണ്ട്. വിവരമറിഞ്ഞ ശേഷം പാടാനോ ഉറങ്ങാനോ കഴിയുന്നില്ലെന്നും അക്ബർ പറയുന്നു. ജിനു മരിച്ച ശേഷം അവൾ എഴുതിക്കൊണ്ടിരുന്ന ഡയറി കാണാൻ സാധിച്ചുവെന്നും അതിലെ രണ്ട് പേജുകൾ മുഴുവനും തന്നെക്കുറിച്ചായിരുന്നുവെന്നും അത് തന്നെ വിഷമിപ്പിച്ചുവെന്നും അക്ബർ പറയുന്നു.
Recommended Video
ജിനു മരിക്കുന്നതിന് മുമ്പ് തനിക്ക് വാങ്ങിവെച്ച ഗിഫ്റ്റ് ലഭിച്ചെങ്കിലും ഗിഫ്റ്റ് തന്റെ കയ്യിൽ കിട്ടുമ്പോഴേയ്ക്കും അവൾ ഈ ലോകം വിട്ടുപോയിക്കഴിഞ്ഞെന്നും അക്ബർ പറയുന്നു. ഈ സംഭവം നടന്ന് രണ്ട് മാസം പിന്നിട്ടിട്ടും തനിക്കയച്ച സമ്മാനം തുറന്നുനോക്കാൻ കഴിഞ്ഞില്ലെന്നും അക്ബർ പറയുന്നു. കൊവിഡ് വ്യാപനത്തിൽ കുറവ് വന്നാൽ പെൺകുട്ടിയെ സംസ്കരിച്ച സ്ഥലത്ത് പോയി പ്രാർത്ഥിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അക്ബർ പറയുന്നു.
രണ്ടാമത്തെ നഗരസഭയിലും യുഡിഎഫ് വീണു; വിചിത്ര രാഷ്ട്രീയ നീക്കവുമായി ഇടതുപക്ഷം, പോര് മുറുകി