തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊരട്ടി ഗവ. പ്രസ് അടച്ച് പൂട്ടുന്ന നടപടി പിന്‍വലിക്കുന്നത് സംബന്ധിച്ച കോടതി വിധി അനുകൂലമാകുമെന്ന പ്രതീക്ഷയില്‍ ജീവനക്കാര്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ചാലക്കുടി കൊരട്ടി ഗവ. പ്രസ് അടച്ച് പൂട്ടുന്ന നടപടി പിന്‍വലിക്കുന്നത് സംബന്ധിച്ച കോടതി വിധി അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍. ഇത് സംബന്ധിച്ച കേസ് ജൂലൈ മാസത്തില്‍ കോടതി പരിഗണിക്കും. വിധി തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. വൈഗ ത്രെഡ്‌സിന് പിന്നാലെ കൊരട്ടിയുടെ ശോഭ കെടുത്തി ഗവ. പ്രസും അടച്ചുപൂട്ടുമെന്ന ജീവനക്കാരുടേയും നാട്ടുകാരുടേയും ഭയത്തിന് ഇപ്പോള്‍ താത്കാലിക ശമനമായിരിക്കുകയാണ്.

നിര്‍ബന്ധിച്ച് കൈയ്യില്‍ മഷി പുരട്ടി,500 രൂപ കൈക്കൂലിയും!! ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പരാതിനിര്‍ബന്ധിച്ച് കൈയ്യില്‍ മഷി പുരട്ടി,500 രൂപ കൈക്കൂലിയും!! ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പരാതി

കോടതിവിധി അനുകൂലമാകണമെന്നാണ് ഇവരുടെ പ്രാര്‍ഥന. ഒരുകാലത്ത് കൊരട്ടിയുടെ പ്രതാപമായിരുന്നു വൈഗ ത്രെഡ്‌സും ഗവ. പ്രസും. ജമുന കമ്പനി, മദുര കോട്‌സ് പിന്നീട് വൈഗ ത്രെഡ്‌സുമായി മാറിയ ദക്ഷണേന്ത്യയിലെ പേരുകേട്ട നൂല്‍ നിര്‍മാണ കമ്പനിയുടെ തിരോധാനത്തിന് ചുവട് പിടിച്ച് ഇപ്പോള്‍ ഗവ. പ്രസും അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ്. വൈഗ ത്രെഡ്‌സ് അടച്ച് പൂട്ടിയിട്ട് വര്‍ഷങ്ങളായി.

korattypress-15

ഇപ്പോള്‍ ഗവ. പ്രസും അടച്ചുപൂട്ടലിന്റെ വക്കിലെത്തി നില്‍ക്കുകയാണ്. കേന്ദ്രമന്ത്രിയായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോന്റെ ശ്രമഫലമായാണ് അമ്പത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊരട്ടിയില്‍ ഗവ. പ്രസ് ആരംഭിച്ചത്. കറന്‍സി നോട്ടുകളടക്കമുള്ള സംവിധാനങ്ങളോട് കൂടിയുള്ള പ്രസാണ് ആരംഭിച്ചത്. എന്നാല്‍ തപാല്‍ സ്റ്റാമ്പ്, റെയില്‍വേ-സെയില്‍സ് ടാക്‌സ് എന്നീ വകുപ്പുകള്‍ക്കാവശ്യമായ വിവിധ ഫോമുകളാണ് ഇവിടെ അച്ചടിച്ചിരുന്നത്. ഇവിടത്തെ അച്ചടി മികവിന് നിരവധി പരുസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രസിന്റെ ആധുനികവത്കരണത്തിന്റെ ഭാഗമായി 333 പുതിയ തസ്തികകളും ഇവിടെ അനുവദിച്ചിരുന്നു.

ഇതേതുര്‍ന്ന് 140 തസ്തികളിലേക്ക് നിയമനം നടത്താന്‍ 2007ല്‍ അപേക്ഷ ക്ഷണിച്ചു. നടപടികള്‍ പുരോഗമിക്കുന്നതിനിടെ 2008 ഏപ്രില്‍ മാസത്തില്‍ നിയമന നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് ഉത്തരവിറങ്ങി. പിന്നീട് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിരോധനം നീങ്ങിയത്. 2013ല്‍ വീണ്ടും നിയമനം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവായി. കൊരട്ടി ഗവ. പ്രസിനൊപ്പം രാജ്യത്തെ 12 പ്രസുകള്‍ക്കും ഇത്തരത്തിലുള്ള നിയമനം സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ ലഭിച്ചു. 441 പോസ്റ്റുകളിലേക്കുള്ള നിയമനത്തിന്റെ നോട്ടിഫിക്കേഷനാണ് കൊരട്ടി പ്രസിന് ലഭിച്ചത്. ആയിരക്കണക്കിനാളുകള്‍ ഒഴിവുകളിലേക്ക് അപേക്ഷിച്ചു. ഇതിന്റെ പ്രവൃത്തികള്‍ അതിവേഗം നടക്കുന്നതിനിടെ ഡിംസബറില്‍ അപ്രതീക്ഷിതമായി നിയമനം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഉത്തരവിറങ്ങി. അതോടെ പ്രസിന്റെ ഉന്നതിയെ കുറിച്ചുള്ള പ്രതീക്ഷ ഇല്ലാതായി. നിയമനം നടത്താതിനെ തുടര്‍ന്ന് ഇപ്പോള്‍ 24 ജീവനക്കാര്‍ മാത്രമാണ് ഇവിടെയുള്ളത്.

ജീവനക്കാരെ പിരിച്ചുവിടാതെ മറ്റു പ്രസുകളിലേക്ക് ലയിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കേരളത്തില്‍ ഇനി സര്‍ക്കാര്‍ പ്രസുകള്‍ ഉണ്ടാകില്ലെന്നതിനാല്‍ റിട്ടയര്‍ പ്രായത്തോട് അടുത്തുള്ള ജീവനക്കാര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ പ്രസുകളിലേക്ക് പോകേണ്ടി വരുമോയെന്ന ആശങ്കയാണ് ജീവനക്കാര്‍ക്ക്. കൊരട്ടി പ്രസടക്കം രാജ്യത്തെ ഒമ്പത് പ്രസുകള്‍ അടച്ചു പൂട്ടാനാണ് നീക്കം നടക്കുന്നത്. പ്രസുകള്‍ പൂട്ടണമെന്നാവശ്യപ്പെട്ട് 31 എം.പിമാര്‍ അടങ്ങിയ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രസുകളെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പാര്‍ലിമെന്റ് കമ്മിറ്റി നേരത്തെ തള്ളിയിരുന്നു. സര്‍ക്കാര്‍ പ്രസുകള്‍ നവീകരിച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നാണ് കമ്മിറ്റി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ റിപ്പോര്‍ട്ട് പരിഗണിക്കാതെ ഗവ. പ്രസുകള്‍ അടച്ചുപൂട്ടാനൊരുങ്ങുകയാണ് അധികൃതര്‍. കോടതിവിധി അനുകൂലമായാല്‍ പ്രസ് നിലനിര്‍ത്താനാകുമെന്നാണ് പ്രതീക്ഷ.

Thrissur
English summary
Staff kept hope on court order regarding Koratty Government press
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X