തൃശൂർ പൂരം: ആല്‍മരം പൊട്ടി വീണുണ്ടായ അപകടം; തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങള്‍ വെടിക്കെട്ട് ഉപേക്ഷിച്ചു
തൃശൂര്‍: പൂരത്തിനിടെ ആല്‍മരക്കൊമ്പ് പൊട്ടി വീണുണ്ടായ അപകടത്തെ തുടര്‍ന്ന് തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങള്‍ വെടിക്കെട്ട് ഉപേക്ഷിച്ചു. പൂരത്തിനിടെ ദാരുണമായ സംഭവം നടന്നതിന് പിന്നാലെ വെടിക്കെട്ട് ആഘോഷം വേണ്ടെന്ന് ഇരു വിഭാഗങ്ങളും തീരുമാനിക്കുകയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് വെടിക്കെട്ടിന് വേണ്ടിയുള്ള എല്ലാ ക്രമീകരണങ്ങള്‍ നടത്തിയിരുന്നു. അതുകൊണ്ട് തന്നെ ഇത് നിര്‍വീര്യമാക്കുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. വെടിക്കോപ്പുകള്‍ കത്തച്ച് നിര്‍വീര്യമാക്കുക എന്ന നിലപാടാണ് ദേവസ്വങ്ങള്‍ തീരുമാനിച്ചത്.
Recommended Video

അതേസമയം, പകല്‍പൂരം ചടങ്ങ് മാത്രമായി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. തിവുവമ്പാടി ദേവസ്വം ഒരു ആഘോഷവുമില്ലാതെ ഒരു ആനയെ മാത്രം ഉപയോഗിച്ചാണ് നേരത്തെ എഴുന്നള്ളത്ത് നിശ്ചയിച്ചിരുന്നത്. എന്നാല്‍ മേളം നടത്താന്‍ തീരുമാനിച്ചിരുന്നു. അപകടമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ മേളം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
15 ആനകളെ എഴുന്നള്ളിക്കാനാണ് പാറമേക്കാവ് ദേവസ്വം നേരത്തെ തീരുമാനിച്ചത്. എന്നാല്‍ ചടങ്ങുകള്‍ മാത്രം നടത്താനാണ് ഇപ്പോള്‍ പാറമേക്കാവ് ദേവസ്വത്തിന്റെംയും തീരുമാനം. പകല്‍പ്പൂരത്തിന്റെ സമയം വെട്ടിച്ചുരുക്കിയിട്ടുണ്ട്. പത്തുമണിയോടെ ഉപചാരം ചൊല്ലി പിരിയല്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.
അതേസമയം, തിരുവമ്പാടി മഠത്തില്‍ വരവിനിടെ മരം വീണുണ്ടായ അപകടത്തില്‍ രണ്ട് പേരാണ് മരിച്ചത്. നിരവധി പേര്‍ ഗുരുതരാവസ്ഥയിലാണ്. തിരുവമ്പാടി ദേവസ്വം അംഗം രമേശ്, രാധാകൃഷ്ണന്‍ എന്നിവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രമേശ് നടത്തറ സ്വദേശിയാണ്. പഞ്ചവാദ്യക്കാര്‍ക്ക് മേലാണ് മരം വീണത്. ഈ ആല്‍മരം മുറിച്ച് മാറ്റിയിട്ടുണ്ട്. പരിക്കേറ്റ എട്ടോളം പേരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നിരവധി പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ഒന്നര മണിക്കൂര്‍ സമയമെടുത്താണ് ഫയര്‍ഫോഴ്സ് ആല്‍മരം മുറിച്ച് മാറ്റിയത്. നാട്ടുകാരും പോലീസും അഗ്‌നിശമനാ സേനയും കൃത്യ സമയത്ത് ഇടപെട്ട് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് ആളുകളെ പുറത്തെടുക്കാനായത്. ബ്രഹ്മസ്വം മഠത്തിന് സമീപത്തെ ആല്‍ ശാഖ രാത്രി പന്ത്രണ്ട് മണിയോടെയാണ് പൊട്ടി വീണത്. മരം വീണ് പഞ്ചവാദ്യത്തില്‍ അടിയില്‍ ആളുകള്‍ പെട്ടുപോവുകയായിരുന്നു.












Click it and Unblock the Notifications