തൃശൂർ പൂരം: ആല്‍മരം പൊട്ടി വീണുണ്ടായ അപകടം; തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങള്‍ വെടിക്കെട്ട് ഉപേക്ഷിച്ചു
തൃശൂര്‍: പൂരത്തിനിടെ ആല്‍മരക്കൊമ്പ് പൊട്ടി വീണുണ്ടായ അപകടത്തെ തുടര്‍ന്ന് തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങള്‍ വെടിക്കെട്ട് ഉപേക്ഷിച്ചു. പൂരത്തിനിടെ ദാരുണമായ സംഭവം നടന്നതിന് പിന്നാലെ വെടിക്കെട്ട് ആഘോഷം വേണ്ടെന്ന് ഇരു വിഭാഗങ്ങളും തീരുമാനിക്കുകയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് വെടിക്കെട്ടിന് വേണ്ടിയുള്ള എല്ലാ ക്രമീകരണങ്ങള്‍ നടത്തിയിരുന്നു. അതുകൊണ്ട് തന്നെ ഇത് നിര്‍വീര്യമാക്കുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. വെടിക്കോപ്പുകള്‍ കത്തച്ച് നിര്‍വീര്യമാക്കുക എന്ന നിലപാടാണ് ദേവസ്വങ്ങള്‍ തീരുമാനിച്ചത്.
Recommended Video

അതേസമയം, പകല്‍പൂരം ചടങ്ങ് മാത്രമായി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. തിവുവമ്പാടി ദേവസ്വം ഒരു ആഘോഷവുമില്ലാതെ ഒരു ആനയെ മാത്രം ഉപയോഗിച്ചാണ് നേരത്തെ എഴുന്നള്ളത്ത് നിശ്ചയിച്ചിരുന്നത്. എന്നാല്‍ മേളം നടത്താന്‍ തീരുമാനിച്ചിരുന്നു. അപകടമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ മേളം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
15 ആനകളെ എഴുന്നള്ളിക്കാനാണ് പാറമേക്കാവ് ദേവസ്വം നേരത്തെ തീരുമാനിച്ചത്. എന്നാല്‍ ചടങ്ങുകള്‍ മാത്രം നടത്താനാണ് ഇപ്പോള്‍ പാറമേക്കാവ് ദേവസ്വത്തിന്റെംയും തീരുമാനം. പകല്‍പ്പൂരത്തിന്റെ സമയം വെട്ടിച്ചുരുക്കിയിട്ടുണ്ട്. പത്തുമണിയോടെ ഉപചാരം ചൊല്ലി പിരിയല്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.
അതേസമയം, തിരുവമ്പാടി മഠത്തില്‍ വരവിനിടെ മരം വീണുണ്ടായ അപകടത്തില്‍ രണ്ട് പേരാണ് മരിച്ചത്. നിരവധി പേര് ഗുരുതരാവസ്ഥയിലാണ്. തിരുവമ്പാടി ദേവസ്വം അംഗം രമേശ്, രാധാകൃഷ്ണന് എന്നിവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രമേശ് നടത്തറ സ്വദേശിയാണ്. പഞ്ചവാദ്യക്കാര്‍ക്ക് മേലാണ് മരം വീണത്. ഈ ആല്‍മരം മുറിച്ച് മാറ്റിയിട്ടുണ്ട്. പരിക്കേറ്റ എട്ടോളം പേരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നിരവധി പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ഒന്നര മണിക്കൂര്‍ സമയമെടുത്താണ് ഫയര്‍ഫോഴ്സ് ആല്‍മരം മുറിച്ച് മാറ്റിയത്. നാട്ടുകാരും പോലീസും അഗ്നിശമനാ സേനയും കൃത്യ സമയത്ത് ഇടപെട്ട് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് ആളുകളെ പുറത്തെടുക്കാനായത്. ബ്രഹ്മസ്വം മഠത്തിന് സമീപത്തെ ആല് ശാഖ രാത്രി പന്ത്രണ്ട് മണിയോടെയാണ് പൊട്ടി വീണത്. മരം വീണ് പഞ്ചവാദ്യത്തില്‍ അടിയില്‍ ആളുകള്‍ പെട്ടുപോവുകയായിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications