Get Updates
Get notified of breaking news, exclusive insights, and must-see stories!

പൂരപ്രേമികള്‍ക്ക് ആവേശം; നെയ്തലക്കാവിലമ്മ തെക്കേ ഗോപുരമിറങ്ങി, ചടങ്ങുകള്‍ക്ക് തുടക്കം

തൃശൂര്‍: പൂരപ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് നെയ്തലക്കാവിലമ്മ തെക്കേ ഗോപുരമിറങ്ങി. ഭഗവതിയുടെ തിടമ്പേന്തിയ കൊമ്പന്‍ എറണാകുളം ശിവകുമാറാണ് ഇത്തവണ നട തുറന്നത്. പതിവിലും ചടങ്ങ് വൈകിയെങ്കിലും കാത്തിരുന്ന പൂര പ്രേമികള്‍ ആരവങ്ങള്‍ മുഴക്കി പൂരങ്ങളുടെ പൂരത്തിന് സ്വാഗതമരുളി.

രാവിലെ നെയ്തലക്കാവ് ഭഗവതി കൊമ്പന്‍ എറണാകുളം ശിവകുമാറിന്റെ ശിരസില്‍ എഴുന്നള്ളി സ്വരാജ് റൗണ്ടിന് നടുവിലെ പൂരപ്പറമ്പില്‍ എത്തുകയായിരുന്നു. കിഴക്കൂട്ട് അനിയന്‍ മാരാരുടെ നേതൃത്വത്തിലായിരുന്നു മേളം. വടക്കുംനാഥന്റെ തിരുമുറ്റമായ പൂരപറമ്പില്‍ എത്തിയ നെയ്തലക്കാവിലമ്മ പൂരം നടത്തുന്നതിന് അനുമതി തേടി.

thrissur

തുടര്‍ന്ന് പടിഞ്ഞാറേ നടയിലൂടെ ക്ഷേത്ര വളപ്പില്‍ പ്രവേശിച്ച ഭഗവതി, നടപ്പാണ്ടി മേളത്തിന്റെ അകമ്പടിയോടെയാണ് തെക്കേ ഗോപുരത്തിനുള്ളിലെത്തിയത്. ഇനി തൃശൂര്‍ പൂരാവേശത്തിന്റെ മണിക്കൂറുകളാണ്.

അതേസമയം, പാറമേക്കാവിന്റെ പൂരച്ചമയ പ്രദര്‍ശനം ആരംഭിച്ചിരുന്നു. പ്രൗഢി വിളിച്ചോതുന്ന പാറമേക്കാവ് ഭഗവതിയുടെ തിടമ്പ്, വര്‍ണ്ണാഭമായ നെറ്റിപ്പട്ടം, മനോഹരമായ വെഞ്ചാമരങ്ങള്‍, പല നിറമാര്‍ന്ന കുടകള്‍ എന്നിങ്ങനെ മാറ്റുകൂട്ടുന്ന നിരവധി കാഴ്ചകളാണ് പാറമേക്കാവ് വിഭാഗം ക്ഷേത്രത്തിനടുത്ത കെട്ടിടത്തില്‍ സജ്ജമാക്കിയ പൂരച്ചമയ പ്രദര്‍ശനത്തിലുള്ളത്.

45 ഓളം കുടകളും എട്ട് സ്‌പെഷ്യല്‍ കുടകളുമാണ് പ്രദര്‍ശനത്തിന് ഒരുക്കിയിരിക്കുന്നത്. കൂടാതെ ആനകളെ ധരിപ്പിക്കുന്ന മണികള്‍, രാമച്ചം കൊണ്ടുള്ള ഗണപതി വിഗ്രഹങ്ങള്‍, വടക്കുംനാഥ ക്ഷേത്രത്തിന്റെ പൂരക്കാഴ്ച തുടങ്ങി നിരവധി കൗതുകങ്ങള്‍ പൂരച്ചമയ പ്രദര്‍ശനത്തിലുണ്ട്. ഏപ്രില്‍ 28ന് രാത്രി 10 മണി വരെയും ഏപ്രില്‍ 29 രാവിലെ 10 മുതല്‍ രാത്രി 12 വരെയുമാണ് പൊതുജനങ്ങള്‍ക്ക് ചമയ പ്രദര്‍ശനം കാണാനുള്ള അവസരം.

ഇതുവരെ ആരും ചെയ്യാത്ത രാമച്ചം കൊണ്ടുള്ള ഗണപതിയുടെ സ്‌പെഷ്യല്‍ കുട, സുബ്രമണ്യന്‍ സ്വാമി, കാളി ദേവി എന്നിവരുടെ കുടകള്‍, തുടങ്ങി കുടമാറ്റത്തിന് കാഴ്ചകാരെ അത്ഭുതപ്പെടുത്താനും അതിശയിപ്പിക്കാനും സര്‍പ്രൈസ് ആയി സ്‌പെഷ്യല്‍ ഐറ്റം കുടകളാണ് പാറമേക്കാവ് വിഭാഗം കുടമാറ്റത്തിന് നിവര്‍ത്തുന്നത്. ഭക്തര്‍ ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്ന കുടകളും കുടമാറ്റത്തിന് ഉപയോഗിക്കും.

അതേസമയം, തൃശ്ശൂര്‍ പൂരത്തിന് പാറമേക്കാവ് വിഭാഗത്തിന്റെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായെന്നും ശബ്ദത്തേക്കാളും കാഴ്ചയ്ക്ക് കൂടുതല്‍ ചാരുത നല്‍കുന്ന വെടിക്കെട്ടാണ് ലക്ഷ്യമിടുന്നതെന്നും പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ. ബാലഗോപാല്‍ പറഞ്ഞു. വിവിധ ഇടങ്ങളിലായി കുടിവെള്ള വിതരണമുണ്ടാകും . പൂരദിവസം അയ്യായിരത്തില്‍പരം ആളുകള്‍ക്ക് ഭക്ഷണം നല്‍കും. പൂരത്തിന്റെ അടുത്ത ദിവസം 15,000ത്തില്‍ പരം ആളുകള്‍ക്ക് കഞ്ഞി നല്‍കുമെന്നും പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ. ബാലഗോപാല്‍ പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+