Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഗിഫ്റ്റ് ഓഫ് ഗോഡ്' പൊലീസിന് തുണയായി; കുതിരാനില്‍ ലൈറ്റുകള്‍ തകര്‍ത്ത ലോറിയെ കണ്ടെത്തി

തൃശൂര്‍: കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകളും ക്യാമറകളും തകര്‍ത്തു പാഞ്ഞ ടിപ്പര്‍ ലോറിയെ കണ്ടെത്തി. വാണിയമ്പാറ കണ്ടത്തില്‍ സജിയുടെ ഉടമസ്ഥതയിലുള്ള ലോറിയാണ് പൊലീസ് പിടികൂടിയത്. ലോറിയുടെ പിന്‍ഭാഗം താഴ്ത്താതെ തുരങ്കത്തിലേക്ക് പ്രവേശിച്ചതാണ് നാശനഷ്ടങ്ങള്‍ക്ക് കാരണം. വാഹനം ഒടിച്ചിരുന്ന ഡ്രൈവര്‍ ചുമന്നമണ്ണ് കുന്നുമ്മേല്‍ ജിനേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

തുരങ്കത്തിലെ 104 എല്‍ഇഡി ലൈറ്റുകളും സുരക്ഷ ക്യാമറകളുമാണ് ലോറി തകര്‍ത്തത്. ലോറിയുടെ നമ്പര്‍ സിസിടിവിയില്‍ നിന്നും വ്യക്തമായില്ലെങ്കിലും ഗിഫ്റ്റ് ഓഫ് ഗോഡ് എന്ന് എഴുതിയ വാക്യമാണ് പൊലീസിന് ലോറിയെ കണ്ടെത്താന്‍ സഹായിച്ചത്. സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയും ഓരോ ഭാഗവും സൂം ചെയ്താണ് ലോറിയെ തിരിച്ചറിഞ്ഞത്.

kerala

ദേശീയപാത നിര്‍മാണത്തിനായി കരാര്‍ പ്രകാരം ഓടുന്ന എല്ലാ വണ്ടി ഉടമകളെയും പൊലീസ് വിളിച്ചുവരുത്തിയിരുന്നു. തുടര്‍ന്ന് 'ഗിഫ്റ്റ് ഓഫ് ഗോഡ്' ആരുടെ വണ്ടിയാണെന്ന് അന്വേഷിച്ചു. ഇരുമ്പുപാലം സ്വദേശി സജിയുടേതായിരുന്നു വാഹനം. അപകടം നടന്ന വിവരം അറിഞ്ഞ ശേഷം വണ്ടി പുറത്തിറക്കിയിട്ടില്ല. അതേസമയം, വാഹനം കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ ഉടമ സജിയും കണ്‍ട്രോള്‍ റൂമില്‍ ഉണ്ടായിരുന്നു.

അതേസമയം, 90 മീറ്റര്‍ ദൂരത്തില്‍ 104 ലൈറ്റുകളും പാനലുകളും പത്ത് സുരക്ഷ ക്യാമറകളും പൊടിപടലങ്ങള്‍ തിരിച്ചറിയാനുള്ള സെന്‍സറുകളുമാണ് തകര്‍ത്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. രാത്രി 8.50 ഓടെ ടിപ്പറിന്റെ പിറകിലെ ഭാഗം ഉയര്‍ത്തിപ്പിടിച്ച് തുരങ്കത്തിലൂടെ കടന്നുപോയത്. പത്ത് ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. ലൈറ്റുകള്‍ തകര്‍ന്ന് വീഴുന്നതിന്റെ ശബ്ദം കേട്ട് ടിപ്പര്‍ നിര്‍ത്തുകയും പിന്നാലെ പിന്‍ഭാഗം താഴ്ത്തിയതിന് ശേഷം ഓടിച്ചു പോകുകയായിരുന്നു. ലൈറ്റുകള്‍ തകര്‍ത്തത് തുരങ്കത്തിലൂടെയുള്ള ഗതാഗതത്തെ ബാധിച്ചിട്ടില്ല.

അതേസമയം, കുതിരാനിലെ റോഡ് നിര്‍മാണ പ്രവൃത്തിയുടെ വേഗം കൂട്ടുന്നതിനുള്ള ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായി രണ്ടാം തുരങ്കം വ്യാഴാഴ്ചയാണ് തുറന്നത്. സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തിയ ശേഷമാണ് തുരങ്കം ഗതാഗതത്തിന് തുറന്ന് കൊടുത്തത്. കുതിരാന്‍ രണ്ടാം തുരങ്കം ജനുവരി 20ന് തുറക്കണമെന്ന് കാണിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി അധികൃതര്‍ കത്ത് നല്‍കിയിരുന്നതായി ജില്ലാ കലക്ടര്‍ പറഞ്ഞു. തുടര്‍ന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ മൂന്ന് മന്ത്രിമാരുടെയും എം പിയുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നാണ് രണ്ടാമത്തെ തുരങ്കത്തിലൂടെ വാഹനങ്ങള്‍ കടത്തിവിടാന്‍ തീരുമാനമായത്.

Recommended Video

cmsvideo
    Kuthiran Tunnel Opened

    ഗതാഗത ക്രമീകരണത്തിനായി രണ്ടാം തുരങ്കം തുറന്നതോടെ തൃശൂരില്‍ നിന്ന് പാലക്കാട്ടേക്കുള്ള വാഹനങ്ങള്‍ ഇതിലൂടെ പോകും. നേരത്തെ ഒന്നാം തുരങ്കത്തിലൂടെയാണ് ഇരുവശത്തേക്കും വാഹനങ്ങള്‍ കടത്തിവിട്ടിരുന്നത്. ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായാണ് തീരുമാനമെന്നും ഇപ്പോള്‍ ടോള്‍ പിരിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് രണ്ടാം തുരങ്കം തുറക്കുന്നത് സംബന്ധിച്ച് ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ അറിയിച്ചു. നിര്‍മാണ പ്രവൃത്തികള്‍ 90 ശതമാനം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ടോള്‍ പിരിവ് കാര്യത്തില്‍ തീരുമാനം എടുക്കുക. രണ്ടാം തുരങ്കത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ എന്‍എച്ച് അതോറിറ്റി ഉറപ്പു വരുത്തണമെന്നും മന്ത്രി പറഞ്ഞു. വരും ദിവസങ്ങളില്‍ മന്ത്രിമാരും എംപിയും പ്രദേശം സന്ദര്‍ശിച്ച് പ്രവൃത്തി പുരോഗതി വിലയിരുത്തും.
    പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ച രാവിലെ ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരായ കെ രാജന്‍, കെ രാധാകൃഷ്ണന്‍, ഡോ. ആര്‍ ബിന്ദു, ടി എന്‍ പ്രതാപന്‍ എം പി, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, സിറ്റി പൊലീസ് കമ്മീഷ്ണര്‍ ആര്‍ ആദിത്യ, നാഷണല്‍ ഹൈവേ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+