70 ലക്ഷം രൂപ ലോട്ടറിയടിച്ചയാളെ മര്‍ദിച്ച് പണം തട്ടാന്‍ ശ്രമം; ഏഴംഗ സംഘം അറസ്റ്റില്‍
വൈത്തിരി: കേരള സര്‍ക്കാരിന്റെ അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചയാളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ 7 പേര് അറസ്റ്റില്‍. എഴുപത് ലക്ഷം രൂപയാണ് നറുക്കെടുപ്പില്‍ അടിച്ചത്. പൊഴുതന സ്വദേശിയെയാണ് ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ തൃശൂര്‍, എറണാകുളം, കോഴിക്കോട് സ്വദേശികളായ 7 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
എറണാകുളം സ്വദേശികളായ ഗീവര്‍(48), കുന്നംകുളം സ്വദേശി വര്‍ഗീസ് ബോസ് (33, വിപിന്‍ ജോസ് (45), ഓമശ്ശേരി സ്വദേശി സുരേഷ് (49), അങ്കമാലി സ്വദേശികളായ രാജിന് (33),പെരുമ്പാവൂര്‍ സ്വദേശി വിഷ്ണു (23), ടോജോ തോമസ്(22) എന്നിവരാണ് പൊലീസ് പിടിയിലായത്.
ലോട്ടറി അടിച്ച തുകയ്ക്ക് ബാങ്ക് തരുന്നതിനേക്കാള്‍ കൂടുതല്‍ തുക നല്‍കാമെന്ന് സംഘം പൊഴുതന സ്വദേശിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഭീഷണിപ്പെടുത്തിയും മര്‍ദിച്ചും ലോട്ടറി ടിക്കറ്റ് തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നുമാണ് കേസ്. നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പത്തനംതിട്ടയില്‍ ഇന്ന് 113 പേര്‍ക്ക് കൊവിഡ്; ആകെ രോഗം സ്ഥിരീകരിച്ചത് 400 പേര്‍ക്ക്, 29 മരണം
നടി രാഗിണി ദ്വിവേദിയുമായി ഒരു ബന്ധവുമില്ലെന്ന് ബിജെപി: പ്രചാരണത്തിനെത്തിയത് സ്വന്തം ഇഷ്ടപ്രകാരമെന്ന്
'ഇതാണോ മുഖ്യമന്ത്രി ഉരുവിടാറുള്ള നവോത്ഥാനവും നവകേരളവും, പീഡകരുടെ നാടാണ് കേരളമെന്ന് തെളിയിച്ചു'
കൊവിഡ് രോഗിയെ പീഡിപ്പിച്ചത് ആസൂത്രിതമായി; പ്രതി മാപ്പ് പറഞ്ഞു, വീഡിയോ ചിത്രീകരിച്ച് പെൺകുട്ടി,തെളിവ്