ചേകാടി പാലത്തിൽ നിന്നും ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി; കബനി പുഴയിൽ യുവാവിനെ കാണാതായത് ഞായറാഴ്ച്ച രാത്രിയോടെ
പുൽപ്പളളി: കബനിപ്പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുൽപ്പള്ളി ചേകാടി പാലത്തിന് മുകളിൽ നിന്ന് കബനി പുഴയിലേക്ക് ചാടിയ നെയ്ക്കുപ്പ സ്വദേശി മാവൂർ വീട്ടിൽ നിവിൻ ദാസ് (ചെഞ്ചടി 24) ന്റെ മൃതദേഹമാണ് പുഴയിൽ നിന്നും കണ്ടെത്തിയത്. ഇന്നലെ രാത്രി 9 മണിയോടെയാണ് നിവിൻദാസ് പാലത്തിന്റെ മധ്യഭാഗത്ത് നിന്ന് പുഴയിൽ ചാടിയത്.
പശുക്കളിലും ലൗ ജിഹാദ്; മുസ്ലീങ്ങളുടെ വീടുകളിലെ പശുക്കളെ പിടിച്ചെടുക്കണം,വിവാദ പ്രസ്താവനയുമായി ബിജെപി
നിവിനെ രക്ഷിക്കുന്നതിനായി ചാടിയ നെയ്ക്കുപ്പ സ്വദേശി കുരിശാലിൽ ലിബിൻ ബേബിയെ പിന്നീട്നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് രാത്രിയിൽ തന്നെ പോലീസും ഫയർഫോഴ്സും തിരച്ചിലിൽ നടത്തിയെങ്കിലും വെളിച്ച കുറവും പുഴയിലെ ശക്തമായ ഒഴുക്കും മൂലം പിന്നീട് നിർത്തുകയായിരുന്നു.തുടർന്ന് തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് തിരച്ചിൽ പുനരാരംഭിക്കുകയായിരുന്നു.
പുൽപ്പള്ളി തിരുനെല്ലി പോലീസിന്റെയും, ഫയർഫോഴ്സിന്റെയും, തുർക്കി ജീവൻ രക്ഷാപ്രവർത്തകരുടെയും, നാട്ടുകാരുടേയും നേതൃത്വത്തിലാണ് തിരച്ചിൽ നടത്തിയത്. പിന്നീട് 11.30 യോടെയാണ് നിവിൻദാസിന്റെ മൃതദേഹം പുഴയിൽ നിന്നും കണ്ടെടുത്തത്. നാട്ടുകാർ രക്ഷപ്പെടുത്തിയ ലിബിൻ നിലവിൽ മാനന്തതവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.