വയനാട്ടിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; മുപ്പതിലധികം പേർക്ക് പരിക്ക്
സുൽത്താൻ ബത്തേരി: സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു മുപ്പതിലധികം പേർക്ക് പരിക്ക്. ബത്തേരി മാനന്തവാടി റൂട്ടിൽ ഓടുന്ന പ്രിയദർശിനി ബസാണ് മൂന്നാനക്കുഴിയിൽ വെച്ച് നിയന്ത്രണം വിട്ട് മറിഞ്ഞത്. സുൽത്താൻ ബത്തേരിയിൽ നിന്ന് മാനന്തവാടിയിലേക്ക് പോകുന്ന വഴി യാണ് അപകടം ഉണ്ടായത്. സ്കൂൾ വിട്ട സമയമായതിനാൽ ബസ്സിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. പരിക്ക് പറ്റിയവരിൽ കൂടുതലും വിദ്യാർത്ഥികകളാണ്.
പരിക്കേറ്റ സ്നേഹ പനമരം (18),വിമൽ ദാസ് കേണിച്ചിറ(30),വൈശാഖ് കേണിച്ചിറ(30),മുഹമ്മദ് യാസീൻ അഞ്ചുകുന്ന്(15),ഗോപിക വാളവയൽ(22), ശശി പൂതാടി(60),മുഹമ്മദ് ഷയൂജ് പനമരം(16),കുര്യൻ വാളവയൽ(64),ജസ്റ്റിൻ കോളേരി(16),നിഷ വാളവയൽ(35),കൃഷ്ണൻ പൂതാടി (55),അശ്വനി നീർവാരം (19),അനന്തു കോളേരി (21),അനഘ മാനന്തവാടി (17),സഞ്ജന കാട്ടിക്കുളം (18),ഹന്ന ഫാത്തിമ (19),ചിത്തിര അഞ്ചുകുന്ന് (24),ശിൽപ കേണിച്ചിറ (17),ഉസ്മാൻ തരുവണ (55),ആതിര ചെറുകാട്ടൂർ (18),രാജു അഞ്ചുകുന്ന് (22),വിഷ്ണു ചെറുകാട്ടൂർ(14)ശ്രീജിത്ത് ആതിരാറ്റകുന്ന് (40),നിതിൻ (18),ആവണി വാളവയൽ(18),സോബിൻ വാകേരി(25),അർജുൻ ദേവാല(23),ഷംന കാണിയമ്പറ്റ(19),അർച്ചന അഞ്ചുകുന്ന്(19),ബിജു വർഗ്ഗീസ് നീർവാരം (40) എന്നിവരെ ബത്തേരിയിലെ വിവിധ ആശുപത്രികളിലും വൃന്ദ(23),സുചിത്ര (26),ആതിര (23),നീരജ് (26),ജാനമ്മ (55),ഭാർഗവി (55),മാധവൻ (65),ഗൗരി(55),എന്നിവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.