പണം തിരിമറി: മീനങ്ങാടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ മുന്‍ ജീവനക്കാരന് 36 വര്‍ഷം തടവും 1.20 ലക്ഷം രൂപ പിഴയും വിധിച്ചു
കല്‍പ്പറ്റ: പണം തിരിമറി നടത്തിയ കേസില്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ മുന്‍ എല്‍ഡി ക്ലര്‍ക്കിനെ 36 വര്‍ഷം തടവിനും 1,20,000 രൂപ പിഴ ഒടുക്കുവാനും ശിക്ഷിച്ചു. വയനാട് ജില്ലയിലെ മീനങ്ങാടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ മുന്‍ എല്‍.ഡി.ക്ലര്‍ക്ക് മീനങ്ങാടി പുറക്കാടില്‍ മട്ടിയമ്പത്ത് വീട്ടില്‍ എം.ശിവനെയാണ് തലശ്ശേരി വിജിലന്‍സ് കോടതി ജഡ്ജ് ബൈജുനാഥ് മൂന്ന് കേസുകളിലായി 36 വര്‍ഷം തടവിനും പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചത്.
ശബരിമല; ഭക്തരുടെ എണ്ണത്തിൽ കാര്യമായ കുറവില്ല, ഇതുവരെ എത്തിയത് 32 ലക്ഷം പേർ
1997
ജൂണ്‍
26
മുതല്‍
2003
ഡിസംബര്‍
ഒന്ന്
വരെയുള്ള
കാലയളവില്‍
കമ്മ്യൂണിറ്റി
ഹെല്‍ത്ത്
സെന്ററില്‍
ശിവന്‍
എല്‍.ഡി.ക്ലര്‍ക്കായി
ജോലി
ചെയ്യുമ്പോള്‍
ഹെല്‍ത്ത്
സെന്ററിലെ
ജീവനക്കാരുടെ
ജി.പി.എഫ്.,
താല്‍കാലിക
അഡ്വാന്‍സ്,
ലീവ്
സറണ്ടര്‍
,ഡി.എ.
,പി.സി.എ.
കുടിശ്ശികകള്‍
ഉള്‍പ്പെടെ
84539
രൂപ
രേഖകളിലും
ജീവനക്കാരുടെ
ഒപ്പുകളിലും
കൃത്രിമം
കാണിച്ചും
തെളിവുകള്‍
നശിപ്പിച്ചും
പണാപഹരണം
നടത്തിയെന്നാണ്
വിജിലന്‍സ്
കേസ്.
മൂന്ന്
കേസുകളിലാണ്
കോടതി
ശിക്ഷ
വിധിച്ചത്.
2000 സെപ്റ്റംബര്‍ നാല് മുതല്‍ 2001 സെപ്റ്റംബര്‍ മൂന്ന് വരെയുള്ള കാലയളവില്‍ 18079 രൂപയുടെ തിരിമറി നടത്തിയ ആദ്യ കേസില്‍ 12 വര്‍ഷം തടവിനും 30000 രൂപ പിഴ യടക്കാനും, 2001 സെപ്റ്റംബര്‍ നാല് മുതല്‍ 2002 സെപ്റ്റംര്‍ മൂന്ന് വരെയുള്ള കാലയളവില്‍ 9480 രൂപയുടെ തിരിമറി നടത്തിയ രണ്ടാമത്തേതില്‍ 12 വര്‍ഷം തടവിനും 30000 രൂപ പിഴയടക്കാനും, 2002 സെപ്റ്റംബര്‍ നാല് മുതല്‍ 2003 ജൂലൈ 25 വരെയുള്ള കാലയളവില്‍ 56980 രൂപയുടെ തിരിമറി നടത്തിയ മൂന്നാമത്തെ കേസില്‍ 12 വര്‍ഷം തടവിനും 60,000 രൂപ പിഴയടക്കാനുമാണ് കോടതി ശിക്ഷിച്ചത്.
വയനാട് വിജിലന്‍സ് യൂണിറ്റ് മുന്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.കെ.മാര്‍ക്കോസ്,എം .സുള്‍ഫിക്കര്‍ എന്നിവര്‍ അന്വേഷണം നടത്തി മുന്‍ ഡി വൈ എസ് പി കെ.കെ.അബ്ദുല്‍ ഹമീദ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡിഷനല്‍ ലീഗല്‍ അഡൈ്വസര്‍ ശൈലജനാണ് ഹാജരായത്.