കല്‍പ്പറ്റയിലെ തീപിടുത്തം:നാല് കോടിയുടെ നഷ്ടം; പരിക്കേറ്റ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനെ ശാസ്ത്രക്രിയക്ക് വിധേയനാക്കി
കല്‍പ്പറ്റ: കല്‍പ്പറ്റയെ നടക്കിയ തീപിടുത്തത്തില്‍ നാല് കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമികവിലയിരുത്തല്‍. തീപിടിച്ച പുതിയ ബസ്റ്റാന്റിന് സമീപത്തെ ടെക്സ്റ്റൈല്‍സിന്റെ മൂന്നും നാലും നിലകള്‍ പൂര്‍ണമായി കത്തിനശിച്ചിരുന്നു. നാല് കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കല്‍പ്പറ്റ ഡി വൈ എസ് പറഞ്ഞു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്ന കാര്യം ഇനി നടക്കുന്ന അന്വേഷണത്തില്‍ വ്യക്തമാകും.
അതേസമയം, നാലാം നിലയിലെ തീ കെടുത്തുന്നതിനിടെ അഞ്ചാം നിലയില്‍ നിന്ന്, ചൂടായ ഗ്ലാസ് തലയിലേക്ക് പൊട്ടിവീണ് പരിക്കേറ്റ കല്‍പ്പറ്റ ഫയര്‍ സ്റ്റേഷനിലെ ലീഡിംഗ് ഫയര്മാന് ഐ. ജോസഫിനെ ശാസ്ത്രക്രിയക്ക് വിധേയനാക്കി. ഹെല്‍മറ്റ് ഉണ്ടായിരുന്നതിനാലാണ് വലിയ അപകടത്തില്‍ നിന്നും ജോസഫ് രക്ഷപ്പെട്ടത്. തലയിലേക്ക് വീണ ചൂടായ ചില്ല് കൈയില്‍ വീണാണ് പരിക്കേറ്റത്. കല്‍പ്പറ്റയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജോസഫിന്റെ കൈ ശാസ്ത്രക്രിയ ചെയ്തു.

മറ്റൊരു ലീഡിംഗ് ഫയര്‍മാനായ അനിലിന്റെ കൈക്കും നിസാര പരിക്കേറ്റു. ഇയാള്‍ക്ക് പ്രഥമ ശുശ്രൂഷ നല്കി. സിന്ദുര്‍ കെട്ടിടത്തിന്റെ പുറകുവശത്തേക്ക് ഫയര്എന്ജിനുകള്ക്ക് പ്രവേശിക്കാന്‍ കഴിയുംവിധമുള്ള ഗതാഗത മാര്‍ഗമില്ലാതിരുന്നതാണ് നാശനഷ്ടത്തിന്റെ ആഴം കൂടാനുള്ള കാരണം. കെട്ടിടത്തിന്റെ ഉള്ളിലേക്ക് വായു കടക്കാന്‍ നാലാംനിലയുടെ താഴെയുളള നിലകളിലെ ചില്ല് ഫയര്‍ഫോഴ്സ് തകര്‍ത്തു. തുടര്‍ന്ന് ജീവനക്കാര്‍ ഉള്ളില്‍ കയറി വെള്ളം ചീറ്റിച്ചാണ് തീ പുര്‍ണമായും കെടുത്തിയത്.
12 മണിക്കൂറോളം കഠിനപ്രയത്നം നടത്തിയാണ് തീ പൂര്‍ണമായി അണക്കാന്‍ സാധിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ തീയണച്ചെങ്കിലും മറ്റ് പരിശോധനകളെല്ലാം നടത്തിയ രാവിലെ എട്ട് മണിയോടെയാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. അതേസമയം, വ്യാഴാഴ്ച രാത്രി 7.30 ഓടെ വീണ്ടും തീപിടുത്തമുണ്ടായെന്ന സംശയത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് സേനാംഗങ്ങള്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

വീണ്ടും സൈറണ്‍ മുഴക്കി ഫയര്‍ഫോഴ്സ് പാഞ്ഞത് ജനങ്ങളില്‍ പരിഭ്രാന്തി പടര്‍ത്തി. വീണ്ടും തീപിടിച്ചുവെന്ന വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് നിരവധി ജനങ്ങളും തുണിക്കടയുടെ മുമ്പില്‍ തടിച്ചുകൂടി. ബുധനാഴ്ച ബത്തേരി, കല്‍പ്പറ്റ ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് മൂന്നുവീതം യൂണിറ്റുകളും മാനന്തവാടിയില്‍ നിന്ന് ഒരു യൂണിറ്റുമാണ് തീഅണക്കാന്‍ എത്തിയത്. തീ നിയന്ത്രണവിധേയമാകുന്നില്ലെന്ന് കണ്ട് രാത്രി ഒമ്പതുമണിയോടെ കോഴിക്കോട് ബീച്ച്, മുക്കം, നരിക്കുനി, മീഞ്ചന്ത, കൊയിലാണ്ടി, വെള്ളിമാടുകുന്ന് എന്നിവിടങ്ങളില്‍ നിന്നും ഓരോ യൂണിറ്റ് അഗ്നിശമനസേനാംഗങ്ങളുമെത്തിയിരുന്നു. തീപിടുത്തവുമായി ബന്ധപ്പെട്ട മറ്റ് പരിശോധനകള്‍ നാളെയും നടക്കും.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു












Click it and Unblock the Notifications