വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും മൂന്ന് ലക്ഷം രൂപ കവരുകയും ചെയ്ത യുവാവ് അറസ്റ്റില്‍; പിടിയിലായത് ബംഗളുരു സ്വദേശി

യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസ്: പിടിയിലായത് ബംഗളുരു സ്വദേശി, യുവാവ് അറസ്റ്റിലായ യുവതിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ കവർന്നെന്ന്!!

  • By Desk
Google Oneindia Malayalam News

മാനന്തവാടി: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി. ബാംഗ്ലൂര്‍ അന്തര്‍ഹള്ളി ഇന്‍ഡസ്ട്രല്‍ ഏരിയയിലെ റിസ്വാന്‍ ബാഷ (31)യാണ് അറസ്റ്റിലായത്. യുവതിയില്‍ നിന്നും ഇയാള്‍ അഞ്ച് ലക്ഷം രൂപ കവര്‍ന്നതായും പരാതിയുണ്ട്. കഴിഞ്ഞ ദിവസം തിരുനെല്ലി പൊലീസ് ബംഗളുരുവില്‍ വെച്ചാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഒരു വിവാഹച്ചടങ്ങില്‍ വെച്ചായിരുന്നു യുവതി റിസ്വാന്‍ ബാഷയെ പരിചയപ്പെട്ടത്.

കൂടുതല്‍ രാജ്യങ്ങള്‍ ഇറാന്‍ വ്യോമ പാത ഒഴിവാക്കുന്നു; സൗദി വിമാനങ്ങള്‍ വഴി മാറി സഞ്ചരിക്കുംകൂടുതല്‍ രാജ്യങ്ങള്‍ ഇറാന്‍ വ്യോമ പാത ഒഴിവാക്കുന്നു; സൗദി വിമാനങ്ങള്‍ വഴി മാറി സഞ്ചരിക്കും

തുടര്‍ന്ന് ഇരുവരും തമ്മില്‍ നിരന്തരമായ ഫോണ്‍ വിളികളിലൂടെ അടുത്തു. ഇതിനിടയില്‍ വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കി റിസ്വാന്‍ യുവതിയെ പല തവണ പീഡിപ്പിച്ചു. തുടര്‍ന്ന് വിവാഹശേഷം താമസിക്കുന്നതിനായി വീടും മറ്റും വാങ്ങാനെന്ന പേരില്‍ മൂന്ന് ലക്ഷം രൂപയോളം യുവതിയില്‍ നിന്നും വാങ്ങുകയും ചെയ്തു.

molestationcase-1

2018 ഡിസംബറില്‍ യുവതിയുടെ വീട്ടുകാര്‍ വിവാഹം നടത്താനുള്ള ഒരുക്കങ്ങള്‍ നടത്തിയിരുന്നുവെങ്കിലും റിസ്വാന്‍ മുടങ്ങുകയായിരുന്നു. പിന്നീട് ഇയാളെ കുറിച്ച് യാതൊരുവിവരവും ഇല്ലാതായതോടെയാണ് യുവതി തിരുനെല്ലി പൊലീസില്‍ പരാതി നല്‍കിയത്. ബംഗളുരുവില്‍ പല മേല്‍വിലാസത്തില്‍ താമസിച്ചുവന്നിരുന്ന റിസ്വാനെ പിടികൂടാന്‍ അദ്യമൊന്നും പൊലീസിന് സാധിച്ചില്ല. ഒടുവില്‍ തിരുനെല്ലി എസ് ഐ രജീഷ് തെരുവത്ത് പീടികയില്‍, സി പി ഒ മാരായ കെ ജെ ഷമ്മി ,എം ആര്‍ ജിതിന്‍ എന്നിവര്‍ ചേര്‍ന്ന് ഏറെ പണിപ്പെട്ട് റിസ്വാനെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Wayanad
English summary
Man arrested in molestation and robbery case in Bangalore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X