കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട യുവാവിന് വീണ് പരിക്കേറ്റു; യുവാവ് ചികിത്സയിൽ
മാനന്തവാടി: വയനാട്ടില്‍ വീണ്ടും കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട യുവാവിന് വീണ് പരിക്കേറ്റു. മാനന്തവാടി താലൂക്കിലെ തോല്‍പ്പെട്ടി താഴെ വെള്ളറ കോളനിക്ക് സമീപം പുതുമന വീട്ടില്‍ റെനീഷ് (26) ആണ് കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുന്നതിനിടെ വീണ് പരിക്കേറ്റ് സാരമായ പരിക്കുകളോടെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ചൊവ്വാഴ്ച രാത്രിയാണ് റെനീഷിനെ കാട്ടാന ആക്രമിച്ചത്.
പയ്യാവൂരില്‍ കാട്ടാന കിണറ്റില്‍ വീണു: പുറത്തെടുക്കാന്‍ സമ്മതിക്കാതെ നാട്ടുകാര്‍
തോല്‍പ്പെട്ടിയില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിവരികയായിരുന്ന റെനീഷ് രാത്രി ഒമ്പതരയോടെ കട പൂട്ടിയ ശേഷം വീട്ടിലേക്ക് മടങ്ങുമ്പോള്‍ വീടിന് സമീപത്തെ സ്വകാര്യതോട്ടത്തില്‍ വെച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു. ആന ആക്രമിക്കുന്നതിനിടെ കഷ് ടിച്ച് രക്ഷപ്പെട്ട റെനീഷ് വീണ് മുഖത്തും നെഞ്ചിനും സാരമായി പരിക്കേറ്റു. ഒടുവില്‍ പിന്തുടര്‍ന്നെത്തിയ ആനയില്‍ നിന്നും രക്ഷപ്പെടാനായി സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ കയറുകയായിരുന്നു. റെനീഷിന് അടിയന്തര ചികിത്സ സഹായമായി നോർത്ത് വനം ഡിവിഷൻ ബേഗൂർ റെയിഞ്ച് ഓഫീസർ അബ്ദുൾ സമദ് കുടുംബത്തിന് പതിനായിരം രൂപയുടെ ചെക്ക് കൈമാറി.
പിന്നീട് രാത്രി പത്തരയോടെ നാട്ടുകാരെത്തിയാണ് റെനീഷിനെ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിലെത്തിച്ചത്. ഏതാനം ദിവസങ്ങള്‍ക്ക് മുമ്പാണ് തോല്‍പ്പെട്ടിയില്‍ വനംവകുപ്പ് വാച്ചറെ കാട്ടാന ആക്രമിച്ചുകൊലപ്പെടുത്തിയത്. തോല്‍പ്പെട്ടിയിലും പരിസരപ്രദേശങ്ങളിലും കാട്ടാനശല്യം രൂക്ഷമായിരിക്കുകയാണ്. രാത്രിയായാല്‍ ആളുകള്‍ പുറത്തേക്കിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. പ്രദേശത്തെ കൃഷികളും വ്യാപകമായി കാട്ടാനകള്‍ നശിപ്പിക്കുന്നത് പതിവാണ്. കാട്ടാനയുടെ ശല്യത്തിന് പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ നിരന്തരമായ ആവശ്യം.