പുൽപ്പള്ളിയിൽ യുവാവ് വെടിയേറ്റു മരിച്ചു: ഒരാൾക്ക് ഗുരുതര പരിക്ക്; പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്
കൽപ്പറ്റ: വയനാട്ടിലെ പുൽപ്പള്ളി കാപ്പിസെറ്റിലുണ്ടായ വെടിവെപ്പിൽ യുവാവ് മരിച്ചു. മറ്റൊരാൾ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ. പുൽപ്പള്ളി കാപ്പിസെറ്റ് കന്നാരംപുഴ പ്രദേശത്താണ് സംഭവം. വെടിയേറ്റ് പുൽപ്പള്ളി അമരക്കുനി സ്വദേശി കാട്ടു മാക്കൽ നിധിൻ പത്മനാഭൻ (32) ആണ് മരിച്ചത്. വെടിവെപ്പിൽ ഗുരുതരപരിക്കേറ്റ നിധിന്റ ബന്ധുകൂടിയായ കാട്ടുമാക്കേൽ കിഷോർ ക(55) ആണ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നത്. പുളിക്കൽ ചാർളി എന്നയാളാണ് വടിയുതിർത്തതെന്നാണ് ലഭിക്കുന്ന സൂചന.
എംഎം മണിക്കും കെടി ജലീലീനും പിന്നെ സൈബര്‍ സഖാക്കള്‍ക്കും.. കിടിലന്‍ മറുപടിയുമായി വിടി
ഇയാൾ ക്കായി പോലീസ് തിരച്ചിൽ തുടങ്ങി. വെള്ളിയാഴ്ച രാത്രി 11 മണിയോടെ കന്നാരം പുഴ ഗ്യാസ് ഗോഡൗണിന് സമീ പമാണ് സംഭവം മുണ്ടായത്. നിധിന്റെ നെഞ്ചിന്റെ ഇടതുഭാഗത്തും കിഷോറിന് വയറിനുമാണ് വെടിയേറ്റത്. സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കമാണ് വെടിവെപ്പിലേക്ക് നയിച്ചതെന്നാണ് പോലീസിന് ലഭിച്ച സൂചന.
കന്നാരം പുഴയടങ്ങിയ സ്ഥലങ്ങൾ കർണാടക വനാതിർത്തിപ്രദേശമായതിനാൽ പ്രതി വനത്തിലേക്ക് കടന്നെന്നാണ് പോലീസ് കരുതുന്നത്. തിരച്ചിൽ ഊർജിതമാക്കാനാണ് പോലീസിന്റ ശ്രമം. നാടൻ തോക്കിൽ നിന്നുമാകാം വെടിയുതിർത്തതെന്നാണ് സംശയം. പത്മനാഭൻ സരോജിനി ദമ്പതികളുടെ മകനാണ് മരിച്ച നിധിൻ. ഭാര്യ:ആതിര, മകൾ:യാമി.