ശബരിമല വിഷയം: ആര് എസ് എസിന്റേത് കലാപശ്രമമെന്ന് മന്ത്രി കെ രാജു, ഇരട്ടത്താപ്പ്!!
കല്‍പ്പറ്റ: ശബരിമലവിഷയത്തില്‍ നവോത്ഥാനസദസുമായി എ ഐ വൈ എഫ്. കല്‍പ്പറ്റയില്‍ നടന്ന പരിപാടി സി പി ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗവും മന്ത്രിയുമായ കെ രാജു ഉദ്ഘാടനം ചെയ്തു. ശബരിമല വരുന്ന തിരഞ്ഞെടുപ്പില്‍ പ്രചരണായുധമാക്കുകയാണ് ആര് എസ് എസിന്റെ ലക്ഷ്യം. സവര്‍ണാധിപത്യത്തിന്റെ വക്താക്കളായ ആര് എസ് എസുകാര്‍ ലക്ഷ്യമിടുന്നത് സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനാണ്. നേരായ വഴിയിലൂടെ സംസ്ഥാനത്ത് നിലയുറപ്പിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെ ആര് എസ് എസ് കലാപം ഉണ്ടാക്കാന്‍ തക്കംപാര്‍ത്തിരിക്കുകയാണ്.
സംഘപരിവാര്‍ സംഘടനകളുടെ ഇത്തരത്തിലുളള ശ്രമങ്ങള്‍ക്ക് കേരളത്തിലെ മതേതര സമൂഹം അവസരം നല്‍കരുത്. ഭക്തിയുടെയും വിശ്വാസത്തിന്റെയും പേരിലുളള അക്രമങ്ങളല്ല, ഇപ്പോള്‍ ശബരിമലയില്‍ നടക്കുന്നത്. മറിച്ച് രാഷ്ട്രീയലക്ഷ്യം വെച്ച് നനഞ്ഞയിടം കുഴിക്കുന്ന ഏര്‍പ്പാടാണ് ബി ജെ പി നടത്തിവരുന്നത്. അതുകൊണ്ടാണ് അവര്‍ ശബരിമല വിഷയത്തില്‍ ആദ്യ നിലപാട് മാറ്റിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സുപ്രീംകോടതി വിധി വന്ന സാഹചര്യത്തില്‍ ഇനി സ്ത്രീകള്‍ക്കും മല ചവിട്ടാം എന്നായിരുന്നു ബി ജെ പിയുടെ മുഖപത്രം എഴുതിയത്. സംസ്ഥാന സര്‍ക്കാര്‍ ആരുടെയും വിശ്വാസങ്ങള്‍ക്ക് എതിരല്ല. സുപ്രിം കോടതി വിധിയുടെ പേരില്‍ മുതലെടുപ്പ് നടത്താന്‍ ചില തീവ്ര സംഘടനകള്‍ ശ്രമിക്കുന്നുണ്ട.് ഇത് ഒരിക്കലും സര്‍ക്കാര്‍ അനുവദിക്കില്ല. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഇനിയെന്തെങ്കിലും ചെയ്യേണ്ടത് കേന്ദ്രസര്‍ക്കാരാണ്. ശബരിമല വിഷയത്തില്‍ കൃത്യമായ നിലപാട് പറയാതെ കേന്ദ്ര സര്‍ക്കാര്‍ വര്‍ഗീയ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുകയാണ്. ഇത് ഒരു ജനാധിപത്യ സര്‍ക്കാറുകളും ചെയ്യാന്‍ പാടില്ലാത്ത പൊറുക്കാനാവാത്ത തെറ്റാണെന്നും മന്ത്രി കെ രാജു പറഞ്ഞു. പ്രസ്തുതവിഷയത്തില്‍ ബി ജെ പിയെ പിന്തുണക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചുവരുന്നത്. കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റിന്റെ അഭിപ്രായത്തിന് തീര്‍ത്തും വിരുദ്ധമായാണ് സംസ്ഥാനത്തെ നേതാക്കളുടെ നിലപാട്. ഈ നിലപാടിന് പാര്‍ട്ടി ഭാവിയില്‍ വലിയ വിലനല്‍കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
പ്രളയ ദുരന്തം ഉണ്ടായപ്പോള്‍ അര്‍ഹമായ സഹായം കേന്ദ്രസര്‍ക്കാര്‍ നല്‍കിയില്ല. ദുരിതാശ്വാസത്തിനും പ്രളയാനന്തര കേരള പുനര്‍നിര്‍മ്മിതിക്കും ധനസമാഹരണം നടത്തുവാനുള്ള ശ്രമങ്ങളെ എതിര്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. വിദേശത്ത് നിന്ന് ധനശേഖരണം നടത്തുവാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമത്തെയും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് എല്‍ ഡി എഫ് സര്‍ക്കാറില്‍ നല്ല പ്രതീക്ഷയുണ്ട്. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നുളളതിന്റെ തെളിവാണ് കഴിഞ്ഞ ദിവസങ്ങള്‍ ബി ജെ പിയും,ആര് എസ് എസും നടത്താന്‍ ശ്രമിച്ച കലാപങ്ങള്‍ നടക്കാതെ പോയത്. എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് എന്‍ ഫാരിസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വിനു ഐസക്, കേരള മഹിളാ സംഘം പ്രസിഡന്റ് കമലാ സദാനന്ദന്, സിപി ഐ ജില്ലാ സെക്രട്ടറി വിജയന് ചെറുകര,സംസ്ഥാന കൗണ്‍സില്‍ അംഗം പി കെ മൂര്‍ത്തി, എ ഐ വൈ എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി ലെനി സ്റ്റാന്‍സ് ജേക്കബ്ബ് തുടങ്ങിയവര്‍ സംസാരിച്ചു.
ക്യാപ്ഷന്‍
എ ഐ വൈ എഫ് നവോത്ഥാനസദസ്സ് മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്യുന്നു
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ












Click it and Unblock the Notifications