വയനാട്ടില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു;രോഗം കണ്ടെത്തിയത് തിരുനെല്ലിയിലെ 37കാരനിൽ, കാട്ടിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്!!
മാനന്തവാടി: വയനാട്ടില്‍ ഇടവേളക്ക് ശേഷം വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു. മാനന്തവാടി താലൂക്കിലെ തിരുനെല്ലി അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴില്‍ അരണപ്പാറക്ക് സമീപം അത്താട്ടുകുന്ന് കോളനിയിയിലെ യുവാവിനും, ബാവലിക്ക് സമീപത്തെ തോണിക്കടവ് കോളനിയിലെ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. തിരുനെല്ലിയിലെ അത്താട്ടുകുന്ന് കോളനിയിലെ 37-കാരനാണ് ആദ്യം കുരങ്ങുപനി സ്ഥിരീകരിച്ചത്. പനി ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തോണിക്കടവ് കോളനിയിലെ ഒരാള്‍ക്കാണ് ഇന്നലെ വൈകിട്ടോടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഈ രണ്ട് കോളനികളും തമ്മിലുള്ള ദൂരം 15 കിലോമീറ്ററുകള്‍ മാത്രമാണ്.
കുരങ്ങുപനി ജില്ലയില്‍ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കുരങ്ങുപനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ അപ്പപ്പാറ ആരോഗ്യകേന്ദ്രത്തില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം രൂപീകരിച്ച് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്. കാട്ടില്‍ പോകുന്നവരെ രോഗബാധിതരായ കുരങ്ങിന്റെ ചെള്ള് കടിച്ചാണ് രോഗം ബാധിക്കുന്നത്.

അതുകൊണ്ട് കാട്ടില്‍ പോകുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രോഗം പടരാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ പ്രതിരോധ മരുന്നുകള്‍ നല്‍കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ അതിര്‍ത്തിപ്രദേശങ്ങളില്‍ കുരങ്ങുപനി നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വയനാട്ടില്‍ കനത്ത ജാഗ്രതാനിര്‍ദേശം നേരത്തെ തന്നെ ആരോഗ്യവകുപ്പ് നല്‍കിയിരുന്നു.
വനത്തിനുളളില്‍ പോകുമ്പോള്‍ കട്ടിയുളള, ഇളം നിറമുളള, ദേഹം മുഴുവന്‍ മുടുന്നതരത്തിലുളള വസ്ത്രം ധരിക്കുക, കാലുകളിലൂടെ ചെളള് കയറാത്ത വിധത്തില്‍ ഗണ്‍ബൂട്ട് ധരിക്കുക, ചെളളിനെ അകറ്റി നിര്‍ത്തുന്ന ഒഡോമസ് പോലുളള ലേപനങ്ങള്‍ ശരീരത്തില്‍ പുരട്ടുക, കാട്ടില്‍ നിന്ന് പുറത്തുവന്ന ഉടന്‍ വസ്ത്രങ്ങളും, ശരീരവും പരിശോധിച്ച് ചെളളില്ലെന്ന് ഉറപ്പ് വരുത്തുകയും ചൂട് വെള്ളത്തില്‍ കുളിക്കുകയും, വസ്ത്രങ്ങള്‍ കഴുകുകയും ചെയ്യുക, ശരീരത്തില്‍ ചെളള് പിടിച്ചിരിക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍, അമര്‍ത്തിക്കൊല്ലാതെ ശ്രദ്ധയോടെ നീക്കം ചെയ്യുക, ചെളളിനെ നീക്കംചെയ്ത ശേഷം കടിയേറ്റ ഭാഗവും കൈകളും സോപ്പുപയോഗിച്ച് നന്നായി കഴുകുക, കുരങ്ങുകള്‍ ചത്തുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുക, രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ വിദഗ്ദ്ധ ചികിത്സ തേടുക, യാതൊരുകാരണവശാലും സ്വയം ചികിത്സിക്കാതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ഏതാനം ആഴ്ചകളായി ആരോഗ്യവകുപ്പ് നല്‍കിവരുന്നത്.
1957-ല്‍ കര്‍ണാടകയിലെ ഷിമോഗ ജില്ലയിലെ ക്യാസന്നൂര്‍ വില്ലേജിലെ സാഗര്‍ എന്ന പ്രദേശത്താണ് ആദ്യമായി കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ക്യാസന്നൂര്‍ ഫോറസ്റ്റ് രോഗം എന്നും കുരങ്ങുപനി അറിയപ്പെടുന്നുണ്ട്. കേരളത്തിലാദ്യമായി 2013-ല്‍ വയനാട്ടിലെ സുല്‍ത്താന്‍ബത്തേരി താലൂക്കിലെ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ ആലത്തൂര്‍ കോളനിയില്‍ 18-കാരനാണ് കുരങ്ങുപനി സ്ഥിരീകരിക്കുന്നത്. 2015-ലും വയനാട്ടില്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് 11 പേര് മരിച്ചിരുന്നു. 2016-ല്‍ ഒമ്പത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2017-ല്‍ രണ്ട് കേസുകള്‍ സ്ഥിരീകരിച്ചിരുന്നു.
-
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം












Click it and Unblock the Notifications