കഞ്ചാവ് കടത്ത്; കൊലകേസ് പ്രതിയടക്കം മൂന്ന് പേര്‍ പിടിയില്‍
കല്‍പ്പറ്റ: 3.3.80 കിലോ കഞ്ചാവുമായി മൂന്ന് പേരെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു. അതില്‍ ഒരാള്‍ വയനാട് കോടനാട് എസ്റ്റേറ്റ് കൊലപാതക കേസിലെ പ്രതിയാണ്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. വൈത്തിരി പൂഞ്ചേലയിലെ ഹോംസ്റ്റേ കേന്ദ്രീകരിച്ചായിരുന്നു വൈത്തിരി പൊലീസ് പരിശോധന.
പൊഴുതന പെരുങ്കോട സ്വദേശി കാരാട്ട് വീട്ടില്‍ ജംഷീര്‍ അലി(35), കല്‍പ്പറ്റ ഗൂഡലായ്കുന്ന് കൊളപറമ്പന്‍ വീട്ടില്‍ മിദ്‌ലാജ് (27), കല്‍പ്പറ്റ ചുഴലി മാമ്പറ്റപറമ്പില്‍ വീട്ടില്‍ മുഹമ്മദ് ഷിനാസ് (20) എന്നിവരാണ് പിടിയിലായത്.
പ്രതികളില്‍ നിന്നും കഞ്ചാവ് കൂടാതെ 35520 രൂപ, ഒരു കാര്‍, ഒരു ബൈക്ക് എന്നിവയും പിടികൂടിയിട്ടുണ്ട്. പിടിയിലായ ജംഷീര്‍ അലിയാണ് തമിഴ്‌നാട് കോടനാട് എസ്റ്റേറ്റ് കേസിലെ പ്രതി.
പോക്‌സോ കേസ് ഉള്‍പ്പെടെയുള്ള മറ്റ് കേസുകളില്‍ ഇയാള്‍ പ്രതിയാണ്. റിസോര്‍ട്ടുകളിലും ഹോംസ്റ്റേകളിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലും വില്‍പ്പന നടത്താനാണ് ഇവര്‍ കഞ്ചാവ് സുക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
കേരളത്തിൽ കുതിച്ച് കൊവിഡ് കേസുകൾ! ഇന്നും 200ന് മുകളിൽ രോഗികൾ! 17 പേർക്ക് സമ്പർക്കത്തിലൂടെ!
ജോസിന്‍റെ അടിവേരിളക്കാന്‍ ജോസഫ്; വിപ്പ് നല്‍കാനുള്ള അധികാരം ലഭിച്ചാല്‍ കോട്ടയവും പാലായും യുഡിഎഫിന്
മോദിയുടെ ലഡാക്ക് ആശുപത്രി സന്ദര്‍ശനം; വിവാദങ്ങളില്‍ വിശദീകരണവുമായി സൈന്യം