രാത്രിസമയങ്ങളില്‍ ഒറ്റപ്പെട്ടു ബസ് കാത്ത് നില്ക്കുന്നവരുടെ മുന്നിൽ കാറിൽ വന്നിറങ്ങും, വിജിലന്‍സ് ഉദ്യോഗസ്ഥരാണെന്ന് സ്വയം പരിചയപ്പെടുത്തി ദേഹപരിശോധന നടത്തും, തട്ടിപ്പ് വീരന്മാർ വയനാട് കുടുങ്ങി, സംഭവം ഇങ്ങനെ...
സുല്‍ത്താന്‍ബത്തേരി:
വിജിലന്‍സ്
ഉദ്യോഗസ്ഥരെന്ന
പേരില്‍
പണം
തട്ടുന്ന
രണ്ട്
പേരെ
പൊലീസ്
അറസ്റ്റ്
ചെയ്തു.
മുട്ടില്‍
സ്വദേശി
ചൂരിപ്ര
റഷീദ്
(45),
കാര്യമ്പാടി
സ്വദേശി
പുത്തന്‍പുരയ്ക്കല്‍
ഫൈസല്‍
(43)
എന്നിവരാണ്
അറസ്റ്റിലായത്.
രാത്രിസമയങ്ങളില്‍
ഒറ്റപ്പെട്ടു
ബസ്
കാത്ത്
നില്‍ക്കുന്നവരെ
കണ്ടെത്തി
അവര്‍ക്ക്
മുന്നിലേക്ക്
കാറില്‍
വന്നിറങ്ങി
വിജിലന്‍സ്
ഉദ്യോഗസ്ഥരാണെന്ന്
സ്വയം
പരിചയപ്പെടുത്തി
ലഹരിവസ്തുക്കളുണ്ടോയെന്ന്
തിരക്കി
ദേഹപരിശോധന
നടത്തി
പണം
തട്ടുന്ന
രീതിയായിരുന്നു
ഈ
രണ്ടംഗ
സംഘം
പിന്തുടര്ന്നുവന്നിരുന്നത്.
മാതാപിതാക്കളെ പേര് ചൊല്ലി അസഭ്യം പറഞ്ഞു; ആലപ്പുഴയിൽ അയൽവാസിയെ വെട്ടി വച്ചു, ഗുരുതര പരിക്ക്!!
ജൂണ്‍
13ന്
നടന്ന
ഒരു
തട്ടിപ്പുമായി
ബന്ധപ്പെട്ടാണ്
സംഘം
ഇപ്പോള്‍
അറസ്റ്റിലായിരിക്കുന്നത്.
ജൂണ്‍
13ന്
രാത്രി
രണ്ട്
മണിയോടെ
ബത്തേരി
അസംപ്ഷന്‍
ജംഗ്ഷനില്‍
ബസിറങ്ങി
കൊളഗപ്പാറയിലെ
സ്വകാര്യ
വ്യവസായകേന്ദ്രത്തിലേക്ക്
പോകാന്‍
കാത്തുനിന്ന
ചന്ദ്രന്
(62)
എന്ന
ജീവനക്കാരനെ
സമീപിച്ച്
22500
രൂപ
ഇരുവരും
ചേര്‍ന്ന്
തട്ടിയെടുത്തിരുന്നു.
കവര്‍ച്ചാസംഘം മാരുതികാറില്‍ വന്നിറങ്ങുന്ന ദൃശ്യങ്ങള്‍ സമീപത്തെ സി സി ടി വി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ തെളിവായി ശേഖരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്. ബത്തേരി എസ് ഐ ഇ അബ്ദുള്ളയുടെ നേതൃത്വത്തിലാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. ബത്തേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.