കൊവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടമായ പ്രവാസി മലയാളിക്ക് ദുബായ് ഡ്യൂട്ടി ഫ്രിയുടെ ഏഴ് കോടിയുടെ ഭാഗ്യം
ദുബായ്: ദുബായ് ഡ്യൂട്ടിഫ്രീയുടെ ഏഴ് കോടിയിലധികം രൂപയുടെ സമ്മാനം പ്രവാസി മലയാളിക്ക്. കാസര്‍കോട് സ്വദേശിയായ നവനീത് സജീവനെയാണ് എഴ് കോടിയുടെ ഭാഗ്യം തേടിയെത്തിയത്. കൊവിഡിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് നവനീതിനെ തേടി ഭാഗ്യം വന്ന് ചേര്‍ന്നത്. ഞായറാഴ്ചയാണ് നറുക്കെടുപ്പ് നടന്നത്. 7.3 കോടിയില്‍ അധികം ഇന്ത്യ രൂപ സമ്മാനമായി ലഭിച്ചെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു കുട്ടിയുടെ പിതാവായ നവനീത് നാല് വര്‍ഷമായി അബുദാബിയിലെ ഒരു കമ്പനിയിലാണ് ജോലി ചെയ്യുന്നു. എന്നാല്‍ കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ജോലി നഷ്ടമായി. ഇപ്പോള്‍ ജോലി ചെയ്യുന്ന കമ്പനിയിലെ നോട്ടീസ് പിരിഡാണ്. ഡിസംബര്‍ 28 ആണ് അവസാനത്തെ ജോലി ദിവസമെന്ന് നവനീത് ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു. ഡ്യൂട്ടി ഫ്രീം സമ്മാനം ലഭിച്ചത് വിശ്വസിക്കാനാവുന്നില്ലെന്നും ഒരുപാട് സന്തോഷമുണ്ടെന്നും നവനീത് പറയുന്നു.
കോൺഗ്രസിൽ നാലിടത്ത് അഴിച്ചുപണി: കേരളത്തിനും അസമിനും ഓരോ സെക്രട്ടറിമാർ
പുതിയ ജോലിക്കായുള്ള അഭിമുഖം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഡ്യൂട്ടി ഫ്രീയുടെ സമ്മാനം ലഭിച്ച ഫോണ്‍ കോള്‍ വരുന്നത്. നവംബര്‍ 22ന് ഓണ്‍ലൈനിലൂടെയാണ് ഇദ്ദേഹം ടിക്കറ്റ് എടുത്തത്. നാല് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇദ്ദേഹം ടിക്കറ്റ് എടുത്തതെന്നും പറയുന്നു. 4180 നമ്പര്‍ ടിക്കറ്റിലൂടെയാണ് ഭാഗ്യം നവനീതിനെയും സുഹൃത്തുക്കളെയും തേടിയെത്തിയത്. കാസര്‍കോട് സ്വദേശിയായ നവനീത് ജോലി ലഭിച്ചില്ലെങ്കില്‍ നാട്ടിലേക്ക് മടങ്ങാനായിരുന്നു പദ്ധതി.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; മോദിയുടെ ആശയം ഏറ്റെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്, ഞങ്ങള്‍ തയ്യാര്‍...
കുറച്ചു തുക കട ബാധ്യതയുണ്ടെന്നും ഈ തുക അതിനായി വിനിയോഗിക്കുമെന്നും ബാക്കിയുള്ള തുക സേവിംഗ്സ് ആയി സൂക്ഷിക്കുമെന്നും നവനീത് പറയുന്നു. ദുബായ് ഡ്യൂട്ടി ഫ്രീയുടെ സമ്മാനം ലഭിക്കുന്ന 171ആം ഇന്ത്യക്കാരനാണ് നവനീത്. ഇദ്ദേഹത്തിന്റെ ഭാര്യയും അവിടെ ജോലി നോക്കുന്നുണ്ട്. ദൂബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റുകള്‍ വാങ്ങുന്നതും സമ്മാനം നേടുന്നതും ഇന്ത്യക്കാര്‍ക്കാണ്.
വൈസ് പ്രസിഡന്റ് സ്ഥാനം വേണമെന്ന് എസ്ഡിപിഐ; എല്‍ഡിഎഫിനും യുഡിഎഫിനും മൗനം, ഓങ്ങല്ലൂരില്‍...
ക്രിസ്തുമസ് 2020: തിരുപ്പിറവി ദിനത്തിനൊരുങ്ങി തിരുവനന്തപുരത്തെ വഴയില സെന്റ ജൂഡ് പള്ളി
ലീഗ് ചത്തകുതിരയെന്ന് നെഹ്റു പറഞ്ഞപ്പോള്‍ അത് മുസ്ലിങ്ങളെയാണെന്ന് ഉദ്ദേശിച്ചിരുന്നില്ലാലോ:കെടി ജലീല്‍
Recommended Video