60 വയസ്സിന് മുകളിലുള്ള പ്രവാസികൾക്ക് റെഡിഡന്റ് വിസയില്ല: ചട്ടങ്ങൾ പരിഷ്കരിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: 60 വയസ്സിന് മുകളിലുള്ള പ്രവാസികൾക്ക് വർക്ക് പെർമിറ്റ് അനുവദിക്കുന്നത് നിർത്തിവെക്കാനുള്ള നീക്കവുമായി കുവൈത്ത്. സർവ്വകലാശാല ബിരുദമില്ലാത്തവർക്ക് വർക്ക് പെർമിറ്റ് നിർത്തലാക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. 2021 ജനുവരി ഒന്നുമുതലാണ് ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നത്. പ്രവാസികൾ റെസിഡൻസി പെർമിറ്റ് അവസാനിക്കാനിരിക്കുന്നവർക്കാണ് ഇത് ബാധകമാകുക.
കുവൈത്ത് മുന്നോട്ടുവെച്ച ചട്ടങ്ങൾല പാലിക്കാൻ കഴിയാത്തവർക്ക് അവരുടെ നിയമപരമായ നില ക്രമീകരിക്കുന്നതിന് ആവശ്യമായ സമയവും അനുവദിക്കുമെന്നും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അഹമ്മദ് അൽ മൌസയെ ഉദ്ധരിച്ച് അൽ റായ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ഫാമിലി വിസയോ മറ്റ് തരത്തിലുള്ള വിസയോ ആക്കി അവരുടെ സ്റ്റാറ്റസ് മാറ്റുന്നതിനെ ഈ നിയന്ത്രണം ബാധിക്കുന്നില്ല.
ജനസംഖ്യയെ സന്തുലിതപ്പെടുത്തുന്നതിന് കഴിഞ്ഞ ആഗസ്റ്റിലാണ് വേണ്ട ഈ പരിഷ്കാരം കൊണ്ടുവരുന്നത്. ഇത് 60 വയസ്സിന് മുകളിൽ പ്രായമുള്ള 360,000 പ്രവാസികളെയും 120,000 അനധികൃത തൊഴിലാളികളെയും 150,000 പ്രവാസികളെയും 9,0000 കുറഞ്ഞ വിദ്യാഭാസമുള്ളവരെയും ജന്മദേശത്തേക്ക് തിരിച്ചയ്ക്കാൻ ഇത് കാരണമാകുമെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. ദീർഘകാലത്തേയ്ക്ക് ഈ പരിഷ്കാരംമൂലം ആിരക്കണക്കിന് പേരെ മാറ്റി. ഇതോടെം രാജ്യത്ത് ആയിരക്കണത്തിന് പ്രവാസികൾക്ക്ക്ക് പകരം തദ്ദേശീയരിൽ നല്ലൊരു ശതമാനം ആളുകൾക്കും ഇതോടെ ജോലി ലഭിക്കും.