ഒരാഴ്ചയ്ക്കിടെ വീണ്ടും സ്കൂളില്‍ പീഡനം, ഇരയായത് 6വയസ്സുകാരി
ബാംഗ്ലൂര്‍: സ്കൂളില്‍ പഠിക്കുന്ന കുഞ്ഞുകുട്ടികള്‍ക്ക് പോലും രക്ഷയില്ലാത്ത സ്ഥലമായി മാറുകയാണ് ഐ ടി നഗരമായ ബാംഗ്ലൂര്‍. ഒരാഴ്ചയ്ക്കിടെ രണ്ടാമതൊരു പീഡന വാര്‍ത്ത കൂടി നഗരത്തില്‍ നിന്നും പുറത്തുവന്നു. യശ്വന്ത് പുരയിലെ സ്കൂളില്‍ ആറുവയസ്സുള്ള പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. സ്കൂളിലെ ചിത്രകല അധ്യാപകനാണ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ജാലഹള്ളിയിലെ ഇന്‍ര്‍നാഷണല്‍ സ്കൂളില്‍ മൂന്ന് വയസ്സുള്ള പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിന്റെ നടുക്കം മാറുന്നതിന് മുമ്പാണ് ഈ സംഭവവും പുറത്തുവന്നത്. അറുപതിനായിരം വിദ്യാര്‍ഥികളും നാലായിരത്തിലധികം അധ്യാപകരുമായി ഇന്ത്യ മൊത്തം വ്യാപിച്ചുകിടക്കുന്ന ഗ്രൂപ്പിന്റെ സ്കൂളിലാണ് ജാലഹള്ളിയില്‍ പീഡനം നടന്നത്. തങ്ങളുടെ കുട്ടികളെ സുരക്ഷിതരായി ഏത് സ്കൂളിലയക്കും എന്ന ആശങ്കയിലാണ് രക്ഷിതാക്കള്‍.

ജാലഹള്ളിയില്‍ നഴ്സറി വിദ്യാര്‍ഥിനി പീഡിപ്പിക്കപ്പെട്ട സ്കൂളിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കുട്ടിയെ പീഡിപ്പിച്ചു എന്ന് സംശയിക്കുന്ന 45 കാരന് അറ്റന്‍ഡറെ പോലീസ് ചോദ്യം ചെയ്തു. ഇതുവരെ ഒളിവിലായിരുന്നു ഇയാള്‍. അനുമതിയില്ലാതെയാണ് ഇവിടെ നഴ്സറി സ്കൂള്‍ പ്രവര്‍ത്തിച്ചത് എന്നും ആരോപണമുണ്ട്. ക്ഷുഭിതരായ രക്ഷിതാക്കളും നാട്ടുകാരും സ്കൂള്‍ പരിസരത്ത് പ്രതിഷേധ പ്രകടനം നടത്തി.
മൂന്ന് മാസം മുന്‍പ് ബാംഗ്ലൂര്‍ മാറത്തഹള്ളിയിലെ പ്രശസ്തമായ വിബ്ജിയോര്‍ സ്കൂളില്‍ ആറുവയസ്സുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് രാമനഗരത്തെ സ്കൂളില്‍ ഗസ്റ്റ് ലക്ചറര്‍ ആയ മധ്യവയസ്കന് എല്‍ പി സ്കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച സംഭവം പുറത്തുവന്നത്. ബാംഗ്ലൂരില്‍ 200 ലധികം സ്കൂളുകള്‍ ആവശ്യത്തിന് സുരക്ഷാ സൗകര്യങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ നടപടി നേരിടുകയാണ്.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications