തളർവാതം പിടിച്ച വയോധികയെ പോലീസുകാരൻ ബലാത്സംഗം ചെയ്തു, സിസി ടിവി ക്യാമറയിൽ കുടുങ്ങി
സ്യംക്രന്റ് : മുന്‍ പോലിസ് ഒാഫിസര്ർ തളര്‍വാദിയായ 75 കാരിയെ ബലാത്സംഗം ചെയ്തു. സ്യംക്രമെന്റോ പോലിസ് ഓഫിസര്‍ 56 കാരനായ ഗാരി ഡാലെ ബക്കറാണ് വയോധികയെ ബലാത്സംഗം ചെയ്തത്.എന്നാല്ർ ഇത് വീട്ടിലെ സിസിടിവിയില്ർ പതിയുകയായിരുന്നു.
ഇയാള്‍ മുന്നു തവണ സ്യംക്രമെന്റോയിലെ വയോധികയുടെ വീട്ടിലെത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. 2010, 12ലായിരുന്നു സംഭവം. ഇയാള്‍ക്ക് കോടതി ജയില്‍ ശിക്ഷ വിധിച്ചു.
തളര്‍ വാദം പിടിപ്പെട്ടതിനാല്‍ സംഭവം വിവരിക്കാന്‍ വയോധികയ്ക്ക് കഴിയില്ലായിരുന്നു. രണ്ടുതവണ ഇയാള്‍ വയോധികയെ ബലാത്സംഗം ചെയ്തത് ബന്ധുക്കളോട് പറയാന്‍ ശ്രമിച്ചിരുന്നു. സംശയം തോന്നിയ ബന്ധുക്കള്‍ നടത്തിയ പരിശോധനയില്‍ പീഡനത്തിനിരയായിട്ടുണ്ടെന്ന് തെളിഞ്ഞു.
എന്നാല്‍ ആരാണ് പീഡിപ്പിച്ചതെന്ന കാര്യത്തില്‍ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് വീട്ടില്‍ ക്യാമറ വെക്കുകയായിരുന്നു. പോലിസ് മുന്നാം തവണയും പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞതിനെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഉടന്‍ തന്നെ ബന്ധുക്കള്‍ പോലിസില്‍ പരാതിപെടുകയായിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് പോലിസ് ഇയാളെ അറസ്റ്റ് ചെയ്തത്.