'മെയില്‍ എസ്കോര്‍ട്ടു'കളുമായി സെക്സ്... വീഡിയോ പുറത്ത്; ബ്രിട്ടനിലെ ഇന്ത്യന്‍വംശജനായ എംപി കുടുങ്ങി
ലണ്ടന്‍: ലണ്ടനിലെ ഇന്ത്യന്‍ വംശജനായ എംപി കീത്ത് വാസ് ലൈംഗികാരോപണത്തില്‍ കുടുങ്ങി രാജിക്ക്. രണ്ട് പുരുഷ ലൈംഗികത്തൊഴിലാളികള്‍ക്ക് പണം നല്കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതാണ് കീത്ത് വാസിന്റെ രാജിക്ക് വഴിവച്ചത്.
ദ മിറര്‍ പത്രം നടത്തിയ സ്റ്റിങ് ഓപ്പറേഷനിലാണ് കീത്ത് വാസ് കുടുങ്ങിയത്. ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടിയുടെ എംപിയാണ് വാസ്. ഏറ്റവും കൂടുതല്‍ കാലം എംപി സ്ഥാനം വഹിക്കുന്ന ഇന്ത്യന്‍ വംശജന് എന്ന റെക്കോര്‍ഡിന് ഉടമയാണ് ഇദ്ദേഹം.
മയക്കുമരുന്നുകളെ കുറിച്ചും ലൈംഗിക ഉത്തേജ മരുന്നുകളെ കുറിച്ചും ലൈംഗികത്തൊഴിലാളികളോട് വാസ് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പത്രം പുറത്ത് വിട്ടിട്ടുണ്ട്.
രാജിസന്നദ്ധത അറിയിച്ചെങ്കിലും സ്ഥാനം ഒഴിയാന്‍ വാസ് ഇപ്പോഴും വിമുഖത കാണിക്കുകയാണെന്നാണ് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചില്ലറക്കാരനല്ല ഈ കീത്ത് വാസ്

എംപി
1987 മുതല്‍ ലസ്റ്റ് ഷെയറില്‍ നിന്നുള്ള ലേബര്‍ പാര്‍ട്ടി എംപിയാണ് കീത്ത് വാസ്. മിനിസ്റ്റര്‍ ഫോര്‍ യൂറോപ്പ് ആയി രണ്ട് വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ചെയര്മാന്
നിലവില്‍ ഹോം അഫയേഴ്സ് സെലക്ട് കമ്മിറ്റി ചെയര്മാന് ആണ് അദ്ദേഹം. 2007 മുതല്‍ ഈ സ്ഥാനത്ത് വാസ് തന്നെയാണ് ഇരിക്കുന്നത്. വിവാദത്തെ തുടര്‍ന്ന് അദ്ദേഹം സ്ഥാനത്ത് നിന്ന് തത്കാലത്തേക്ക് വിട്ടുനില്‍ക്കുകയാണ്.

സെക്സ്
രണ്ട് പുരുഷ ലൈംഗികത്തൊഴിലാളികളുമായി പണം നല്കി സെക്സില്‍ ഏര്‍പ്പെട്ടതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ദ മിറര്‍ പത്രമാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്.

നിരോധിത മരുന്ന്
നിരോധിത ലൈംഗിക ഉത്തേജക മരുന്ന് ഉപയോഗിക്കുന്നതിനെ കുറിച്ചും കൊക്കെയ്ന്‍ ഉപയോഗിക്കുന്നതിനെ കുറിച്ചും എല്ലാം കീത്ത് വാസ് പറയുന്നത് വീഡിയോയില്‍ ഉണ്ട്.

59 കാരന്
59 വയസ്സാണ് കീത്ത് വാസിന്. ഭാര്യയും രണ്ട് കുട്ടികളും ഉണ്ട്. ഇവരോട് മാപ്പ് പറഞ്ഞുകൊണ്ടാണ് വാസ് ഇപ്പോള്‍ രാജിസന്നദ്ധത അറിയിച്ചിട്ടുള്ളത്.

കുറ്റം പത്രത്തിന്
ഒളിക്യാമറ ഓപ്പറേഷന് നടത്തിയ പത്രത്തിനെതിരെയാണ് വാസ് ആദ്യം തിരിഞ്ഞത്. തന്റെ വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റം എന്നായിരുന്നു വാസിന്റെ ആദ്യ പ്രതികരണം.

ലൈംഗികത്തൊഴില്‍
ലൈംഗികത്തൊഴില്‍ നിയമവിധേയം ആക്കണം എന്ന് മുമ്പേ വാദിച്ച ആളാണ് കീത്ത് വാസ്. ഇപ്പോള്‍ വിവാദത്തിലായ ലൈംഗിക ഉത്തേജക മരുന്നും നിയവിധേയമാക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

വാഷിങ് മെഷീന്
വ്യാവസായികാടിസ്ഥാനത്തിനുള്ള വാഷിങ് മെഷീനുകളുടെ വില്പ്പനക്കാരന് ആണ് താന്‍ എന്നാണ് വാസ് ലൈംഗികത്തൊഴിലാളികളോട് പറഞ്ഞത്. നുണപറഞ്ഞു എന്ന ആരോപണത്തിനും വാസ് മറുപടി പറയേണ്ടിവരും.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications