'കണികാണലിനും' മത്സരം, മാറ്റുരക്കാന്‍ 27 'നിതംബിനി'കള്‍!
ബ്രസീലിയ: ഇന്നവര്‍ പിന്നാമ്പുറം കാണിച്ചു, നാളെ ഉമ്മറം കാണിക്കില്ല എന്ന് എന്താണ് ഉറപ്പ് - മീശമാധവന്‍ എന്ന ഹിറ്റ് സിനിമയിലെ അതിലേറെ ഹിറ്റായ ഡയലോഗാണ് ഇത്. വീട്ടില്‍ കയറിവന്ന് 'കണി കാണിച്ച' മീശമാധവനെയും കൂട്ടരെയും കുറിച്ചുള്ള പരാതിയാണ് കേട്ടത്. അത്രയ്ക്കും മോശമായിരുന്നത്രെ കണി. എന്നാല്‍ എല്ലായിടത്തും അങ്ങനെയല്ല കാര്യങ്ങൾ, ഉദാഹരണത്തിന് ബ്രസീലില്‍ നിന്നുള്ള ഈ മത്സരത്തിൻറെ വിശേഷങ്ങള്‍ വായിക്കൂ.
ലോകകപ്പ് ആഘോഷങ്ങള്‍ കഴിഞ്ഞ് തളര്‍ന്നിരിക്കുന്ന ബ്രസീലിനെ ചൂടുപിടിപ്പിക്കുന്നത് ബ്രസില്‍ ബം ബം മത്സരമാണ്. ഏറ്റവും മികച്ച പിന്‍ഭാഗമുള്ള സുന്ദരി ആര് എന്ന് കണ്ടുപിടിക്കാനാണ് മത്സരം. 27 പേരാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ബ്രസീലിലെ ഓരോ സംസ്ഥാനങ്ങളെയും പ്രതിനിധീകരിച്ച് മത്സരാര്‍ഥികള്‍ എത്തും. തുടര്‍ച്ചയായ നാലാമത്തെ വര്‍ഷമാണ് ബ്രസീല്‍ ബം ബം നടക്കുന്നത്. നവംബറിലാണ് മത്സരം.
ചില്ലറ പരിപാടിയൊന്നുമല്ല, ബെസ്റ്റ് ബട്ട് ഓഫ് ബ്രസീല്‍ പുരസ്‌കാരത്തിനൊപ്പം 22000 യു എസ് ഡോളറാണ് വിജയിയെ കാത്തിരിക്കുന്നത്. വെറും രണ്ട് കൊല്ലം കൂടി കഴിഞ്ഞാല്‍ ഒളിമ്പിക്‌സ് നടക്കാന്‍ പോകുന്ന രാജ്യമാണ് ബ്രസീല്‍. അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് ലോകകപ്പിനെതിരെ തന്നെ വന്‍ പ്രതിഷേധങ്ങള്‍ നാട്ടില്‍ ഉയര്‍ന്നിരുന്നു.
പട്ടിണി മാറ്റൂ എന്നിട്ടാവാം ലോകകപ്പ് ഫുട്‌ബോള്‍ എന്നായിരുന്നു പ്രതിഷേധക്കാരുടെ മുദ്രാവാക്യം. ഒരുവിധത്തില്‍ ലോകകപ്പ് കഴിഞ്ഞു. ഇനി 2016 ല്‍ ഒളിംപിക്‌സ് വരുന്നു. അതിനുള്ള സൗകര്യങ്ങളും ചെലവും വഹിക്കാന്‍ ബ്രസീലിന് കഴിയുമോ എന്നതാണ് ആളുകളുടെ സംശയം. എന്നാല്‍ അവര്‍ക്കാര്‍ക്കും സംശയമില്ലാത്ത ഒരു കാര്യമുണ്ട്, ബ്രസീല്‍ ബം ബം പോലെ ഒരു മത്സരം നടത്താനുളള ഗട്‌സ്, അത് ഇപ്പോള്‍ ബ്രസീലിന് മാത്രമേയുള്ളൂ.