മദ്യപർ 19കാരിയെ കൂട്ടബലാത്സംഗം ചെയ്തു
റാബത്ത്: മൊറോക്കോയില്‍ 19 കാരിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്തു. മെക്‌നെസ് പട്ടണത്തിലാണ് സംഭവം . ഒരു കോഫി ഷോപ്പിലെ ജോലിക്കാരിയായ ആയ പെണ്‍കുട്ടിയാണ് ബലാത്സംഗത്തിന് ഇരയാകുന്നത്.
നാലംഗ സംഘം കോഫി ഷോപ്പില്‍ എത്തിയ ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നതിനായി മണിയ്ക്കൂറുകളോളം കാത്തിരുന്നു. ഇവരുടെ പെരുമാറ്റത്തില്‍ നിന്ന് കുഴപ്പക്കാരാണെന്ന് യാതൊരു സൂചനയും ലഭിച്ചിട്ടില്ലായിരുന്നു. മദ്യപിച്ചാണ് സംഘം എത്തിയതെങ്കിലും ജീവനക്കാര്‍ക്കോ മറ്റ് ഉപഭോക്താക്കള്‍ക്കോ ഇവര്‍ യാതൊരു ശല്യവും ഉണ്ടാക്കിയിരുന്നില്ല.
എന്നാല്‍ കടയില്‍ നിന്ന് അവസാനത്തെയാളും പോയതോടെ അക്രമികള്‍ തനിനിറം കാട്ടി. കത്തി കാട്ടി ഭീഷണിപ്പെടുത്തി ഇവര്‍ പെണ്‍കുട്ടിയെ കാറില്‍ കയറ്റി. വിജനമായ ഒരു മണല്‍ പ്രദേശത്ത് എത്തിച്ച് കൂട്ടബലാത്സംഗം ചെയ്തു.
പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ നാല് പ്രതികളെയും അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോവുക എന്ന ഉദ്ദേശത്തോടെയാണ് പ്രതികള്‍ കോഫി ഷോപ്പില്‍ എത്തിയത്.
മൊറോക്കന്‍ അറബിക് പത്രമായ അല്‍ സബയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ചൊവ്വാഴ്ച (മാര്‍ച്ച് 4)നാണ് പത്രം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വളരെയധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങളില്‍ ഒന്നാണ് മോറോക്കോ.