ഇറാഖിലെ ഒരു ലൈംഗിക അടിമയും ഇത്രത്തോളം പീഡിപ്പിയ്ക്കപ്പെട്ട് കാണില്ല, പക്ഷേ ഇവര്‍...
ബാഗ്ദാദ്: ഇറാഖിലെ ഫലൂജ നഗരം സൈന്യം തിരിച്ച് പിടിച്ചതോടെ ഐസിസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ടത് 354 സ്ത്രീകള്‍. ഐസിസ് ലൈംഗിക അടിമകളായ ഉപയോഗിച്ചിരുന്ന സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും സംഘമാണ് മോചിപ്പിയ്ക്കപ്പെട്ടത്. യസീദി വിഭാഗത്തില്‍പ്പെടുന്ന സ്ത്രീകളെയാണ് മോചിപ്പിച്ചത്.
ഐസിസുകാരുടെ മുഖ്യ ശത്രുക്കളെന്ന് മുദ്രകുത്തപ്പെട്ടവരാണ് യസീദികള്. അതിനാല്‍ തന്നെ ഇവരോടുള്ള ഐസിസിന്ഡറെ പീഡന മുറകള്‍ മനുഷ്യ മനസാക്ഷിയെപ്പോലും ഞെട്ടിയ്ക്കുന്നവയാണ്. യസീദി ഭൂരിപക്ഷ മേഖലയായ ഷിംഗാളില് നിന്നും തട്ടിക്കൊണ്ട് പോയ സ്ത്രീകളെയാണ് സൈന്യം മോചിപ്പിച്ചത്.

ഐസിസിന്റെ ക്രൂരതകളുടെ കൂത്തരങ്ങായി മാറിയ ഫലൂജ നഗരത്തിന്റെ നിയന്ത്രണം സൈന്യം പിടിച്ചെടുക്കുന്നത് ജൂണ്‍ 27 മുതലാണ്. രണ്ടര വര്‍ഷത്തിലേറെയായി ഐസിസ് ഫലൂജ പിടിച്ചെടുത്തിട്ട്. യസീദികള് ആയതിനാല്‍ തന്നെ മറ്റ് ലൈംഗിക അടിമകളെക്കാളും തരംതാഴ്ന്ന രീതിയിലാണ് ഐസിസുകാര്‍ ഈ തടവുകാരോട് പെരുമാറുന്നത്. ആയുസ് മാത്രം ബാക്കിയവുന്നത് സ്ത്രീകള്‍ ആയതിനാല്‍ മാത്രമാണ്. അല്ലാത്ത പക്ഷം ഐസിസിന്റെ കൊലക്കത്തിയ്ക്കോ, തോക്കിന് മുനയ്ക്കോ ഇരയാകും. പട്ടിണിയ്ക്കിട്ടും കൂട്ടബലാത്സംഗം നടത്തിയുമാണ് സ്ത്രീകളെ ഐസിസ് പീഡിപ്പിച്ചിരുന്നത്.
രക്ഷപ്പെടുത്തിയ സ്ത്രീകളുടെ സംരക്ഷണം ഇറാഖി സൈന്യത്തിനും വിവിധ കുര്‍ദ് ഗ്രൂപ്പുകള്‍ക്കുമാണ്. സ്വന്തം ഗ്രാമങ്ങളിലേയ്ക്ക് ഈ സ്ത്രീകളെ എത്തിയ്ക്കുന്നതിന്റെ ഉത്തരവാദിത്തവും ഇത്തരം സംഘടനകള്‍ക്കാണ്. വൈദ്യ പരിശോധന ഉള്‍പ്പടെയുള്ളവ പൂര്‍ത്തിയാക്കിയ ശേഷമാണ് സ്ത്രീകളെ മടക്കി അയക്കുന്നത്.
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications